അടിസ്ഥാന വർഗ്ഗത്തിന്റെ ഒപ്പം നിൽക്കുന്ന ..പാർട്ടി ചിഹ്നം കിട്ടാത്ത സ്വതന്ത്രൻമാർക്ക്..ഞങ്ങൾ യഥാർത്ഥ അടിസ്ഥാനവർഗ്ഗമാണെന്ന് വോട്ടർമാരെ എളുപ്പത്തിൽ ബോധ്യപ്പെടുത്താൻ സഹായിക്കുന്ന രണ്ട് തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ..കൈതോലപായയും..ബിരിയാണി ചെമ്പും..രക്തസാക്ഷികളെ..മാപ്പ്..പൊളിച്ചടുക്കി..കിടിലൻ പോസ്റ്റുമായി ഹരീഷ് പേരടി...

കുറെ കാലത്തിന് ശേഷമാണ് ഇപ്പോൾ വീണ്ടും ഈന്തപഴം , ബിരിയാണി ചെമ്പ്..ഖുർആൻ തുടങ്ങിയ കാര്യങ്ങൾക്ക് ശേഷമാണ് കൈതോലപ്പായ എന്നുള്ള പേര് കഴിഞ്ഞ ദിവസങ്ങളിലായി ചർച്ചയാകുന്നത്. ദേശാഭിമാനിയുടെ മുൻ പത്രാധിപ സമിതി അംഗത്തിന്റെ വെളിപ്പെടുത്തൽ കേരള രാഷ്‌ട്രീയത്തിൽ വലിയ ചർച്ചയാണ്. ഒരു ഉന്നതനായ സിപിഎം നേതാവ് 2 കോടി 35 ലക്ഷം രൂപ കൈതോല പായയിൽ പൊതിഞ്ഞ് കൊച്ചിയിൽ നിന്നും ഇന്നോവ വാഹനത്തിന്റെ ഡിക്കിയിലിട്ട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്നതായിരുന്നു പത്രാധിപ സമിതി അംഗത്തിന്റെ വെളിപ്പെടുത്തൽ. ഇതോടെ മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും പ്രതിപക്ഷ പാർട്ടികൾ വിമർശനം ശക്തമാക്കി.
നിലവിൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയാണ് ജി ശക്തിധരൻ. സംസ്ഥാന സർക്കാരിന്റെ അഴിമതികളെ സംബന്ധിച്ച് പല വെളിപ്പെടുത്തലുകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഇതോടെ സിപിഎമ്മിന്റെ സൈബർ ആക്രമണം നേരിടുകയാണ് ശക്തിധരൻ. ഇതിന് മറുപടി എന്നോണം ഫേയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് വലിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ പ്രതിപക്ഷ നേതാക്കളും പ്രമുഖരുമടക്കം സിപിഎമ്മിനെ വിമർശിച്ച് രംഗത്തും വന്നു. ഇപ്പോഴിതാ, സിപിഎമ്മിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.അടിസ്ഥാന വർഗത്തിന്റെ ഒപ്പം നിൽക്കുന്ന പാർട്ടി. ചിഹ്നം കിട്ടാത്ത സ്വതന്ത്രന്മാർക്ക്, ഞങ്ങൾ യഥാർത്ഥ അടിസ്ഥാനവർഗ്ഗമാണെന്ന്വോട്ടർമാരെ എളുപ്പത്തിൽ ബോധ്യപ്പെടുത്താൻ സഹായിക്കുന്ന രണ്ട് തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ. കൈതോല പായയും. ബിരിയാണി ചെമ്പും.
രക്തസാക്ഷികളെ, മാപ്പ്- എന്നാണ് ഹരീഷ് പേരടിയുടെ പരിഹാസം. ഫേയസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം. സിപിഎമ്മിനെ നിരന്തരം വിമർശിക്കുന്ന നടനെതിരെയും സൈബർ ആക്രമണം പതിവാണ്.സാധാരണ സർക്കാരിന്റെ വീഴ്ചകൾ സംഭവിക്കുന്ന വിഷയങ്ങളിൽ എല്ലാം അതിശക്തമായി നിലപാട് അറിയിച്ചു കൊണ്ട് ഹരീഷ് പേരടി വരുന്നത് പതിവാണ്. അതുകൊണ്ട് തന്നെ പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാകാറുമുണ്ട്. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള യൂത് കോൺഗ്രസ് നേതാക്കളും തങ്ങളുടെ പ്രതിഷേധം ശക്തമായി അറിയിച്ചു കൊണ്ട് രംഗത്ത് വരുന്നുണ്ടായിരുന്നു. അതും ഫേസ് ബുക്ക് പോസ്റ്റുകളിലൂടെ ആയിരുന്നു പ്രതിഷേധം അറിയിച്ചത്. ഈ ഒരു വിഷയം ഉയർന്നു വന്നപ്പോൾ തന്നെ എല്ലാവരും മുഖ്യമന്ത്രി പിണറായി വിജയന്തിരെയും സർക്കാരിനെതിരെയും രൂക്ഷമായ വിമർശനം ആണ് ഉയർന്നു കേട്ട് കൊണ്ട് ഇരിക്കുന്നത്.
FIR ഇട്ടുകൊണ്ട് കേസ് അന്വേഷിക്കാൻ ധൈര്യമുണ്ടോ സർക്കാരിന് എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം തുറന്നടിച്ചു ചോദിച്ചിരിക്കുന്നത്. വന്‍കിടക്കാര്‍ സമ്മാനിച്ച രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ ഉന്നത സി.പി.എം നേതാവ് കൈതോലപ്പായയില്‍ പൊതിഞ്ഞു കൊണ്ടുപോയെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍റെ ആരോപണം.
തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ പ്രശസ്തനായ നേതാവെന്നാണ് പേരുവെളിപ്പെടുത്താതെ ശക്തിധരന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സി.പി.എം പ്രൊഫൈലുകളില്‍ നിന്ന് ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് ശക്തിധരന്‍റെ കുറിപ്പ്-അതാണിപ്പോൾ വിമർശനങ്ങൾക്ക് വഴി വച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























