അരിക്കൊമ്പനെ തമിഴ്നാട്ടിൽനിന്ന് തിരിച്ചെത്തിക്കണം; സ്വാഭാവിക ആവാസ മേഖലയായ ചിന്നക്കനാലിൽ വിടണം; അരിക്കൊമ്പനായി ഒറ്റയാൾ പോരാട്ടവുമായി തൃശൂർ ചാലക്കുടി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രേവദ് ബാബു

അരിക്കൊമ്പനോടുള്ള മലയാളികളുടെ സ്നേഹം വർധിച്ച് വർധിച്ച് വരികയാണ്. ഇപ്പോളിതാ അരിക്കൊമ്പനായി ഒറ്റയാൾ പോരാട്ടവുമായി ഒരു വ്യക്തി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി കാസർകോട് മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ കാൽനടയായി യാത്ര ചെയ്യുകയാണ് തൃശൂർ ചാലക്കുടി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രേവദ് ബാബു.
അരിക്കൊമ്പനെ തമിഴ്നാട്ടിൽനിന്ന് തിരിച്ചെത്തിക്കണമെന്നും സ്വാഭാവിക ആവാസ മേഖലയായ ചിന്നക്കനാലിൽ വിടണമെന്നുമാണ് രേവദ് ബാബു ഉന്നയിക്കുന്ന പ്രധാന ആവശ്യം.‘ കാസർകോട് മുതൽ തിരുവനന്തപുരം വരെ കാൽനടയായി സഞ്ചരിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ദിവസവും 100 കിലോമീറ്റർ വീതം നടക്കാനാണ് തീരുമാനം . ബുധനാഴ്ച അർധരാത്രി 12 മണിക്ക് യാത്ര തുടങ്ങി. നടക്കുന്ന വഴിയിൽ നാട്ടുകാരുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കും.
സെക്രട്ടേറിയറ്റിലെത്തി വനംമന്ത്രി എ.കെ.ശശീന്ദ്രനെ നേരിൽ കാണും. അരിക്കൊമ്പന്റെ നിരപരാധിത്വം കേരള ജനത മനസിലാക്കണമെന്നാണ് അദ്ദേഹം പറയുന്നത്, അരിക്കൊമ്പൻ കൊലയാളിയാണ്. 9–10 പേരെ കൊന്നുവെന്ന് പറയുന്നതിന്റെ തെളിവ് ചിന്നക്കനാൽ പഞ്ചായത്തിലോ പൂപ്പാറ പൊലീസ് സ്റ്റേഷനിലോ മൂന്നാർ പൊലീസ് സ്റ്റേഷനിലോ ഇടുക്കി പൊലീസ് സ്റ്റേഷനിലോ മറ്റിടങ്ങളിലോ ഒന്നുമില്ല എന്നും രേവദ് പറഞ്ഞു. ‘‘ആനയെ എന്തിനാണ് ഇവിടെനിന്ന് മാറ്റിയത്?
അത് നമുക്ക് അറിയണം. അതൊരു നിരപരാധിയായ ആനയാണ്. ഒരു മനുഷ്യജീവിയെ പോലും ആക്രമിച്ചിട്ടില്ല. അരിക്കൊമ്പനെ കേരള സർക്കാരും വനംവകുപ്പും തിരുനെൽവേലിയിൽ പോയി പിടിച്ചുകൊണ്ടുവന്ന് അതിന്റെ ആവാസ മേഖലയായ ചിന്നക്കനാലിൽ എത്തിക്കണം. എന്നിട്ട് ചിന്നക്കനാലിലെ 301 കോളനിയെ സർക്കാർ ഏറ്റെടുത്ത് അവർക്ക് ഫ്ലാറ്റ് നിർമിച്ചു നൽകണം.
അതാണ് ശാശ്വത പരിഹാരം. അരിക്കൊമ്പൻ പോയാലും അവിടെ കുറെ ആനകളുണ്ട്. തിരുവനന്തപുരത്ത് എത്തുന്നതിനു മുൻപ് അതിനു പരിഹാരം കാണണമെന്നും രേവദ് ബാബു പറഞ്ഞു. .അതേസമയം അരിക്കൊമ്പനെ കുറിച്ചുള്ള ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് . പുതിയ സാഹചര്യവുമായി ആന പൂര്‍ണ്ണമായും ഇണങ്ങിയെന്നാണ് പുറത്ത് വരുന്ന വിവരം .
https://www.facebook.com/Malayalivartha


























