രണ്ട് കോടി രൂപയുടെ പാമ്പിൻ വിഷം...ഫ്ലാസ്കിൽ നിറച്ച് വില്പനയ്ക്ക്...മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേരെ തൂക്കി പോലീസ്... മലപ്പുറം സ്വദേശിക്ക് പാമ്പിൻ വിഷം വിൽക്കാൻ വേണ്ടിയാണ് ഇവർ ഇവിടെ എത്തിയത്... ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.... പിടിയിലായവരിൽ ഒരാൾ റിട്ട. അധ്യാപകനാണ്.....

ഒരു മില്ലിഗ്രാമിന് വില 20 ലക്ഷംരൂപ. ഇത് എന്തിന്റെ വിലയാണെന്ന് കേട്ടാൽ ഞെട്ടും ..സ്വർണത്തെ പോലെ തന്നെ വില മാർക്കെറ്റിൽ വില കൂടുകയാണ് പാമ്പിൻ വിഷത്തിന് . ഇപ്പോൾ രണ്ട് കോടിയോളം വില വരുന്ന പാമ്പിൻ വിഷവുമായി സിപിഎം. നേതാവായ പത്തനംതിട്ട അരുവാപ്പുലം മുൻ പഞ്ചായത്ത് പ്രസിഡണ്ടും അടക്കം മൂന്നു പേർ പിടിയിൽ. അരുവാപുലം മുൻപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പത്തനംതിട്ട കോന്നി ഇരവോൺ സ്വദേശി പാഴൂർ പുത്തൻ വീട്ടിൽ ടി.പി. കുമാർ (63), പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രതീപ് നായർ (62),തൃശ്ശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58) എന്നിവരാണ് പിടിയിലായത്.ഇന്നു വൈകിട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും ഫ്ളാസ്‌കിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിക്ക് വില്പന നടത്താൻ വേണ്ടിയാണ് ഇവർ ഇവിടെ എത്തിയത് എന്ന് പറയുന്നു.
ഒരു മില്ലിഗ്രാമിന് വില 20 ലക്ഷം രൂപയോളം രൂപക്കാണ് ഇവ വിൽപന നടത്തുന്നതെന്നാണു ചോദ്യംചെയ്യലിൽ പ്രതികൾ പൊലീസിനു നൽകിയ മൊഴി. പ്രതിയായ മുൻപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ടി.പി.കുമാർ റിട്ടേയേർഡ് സ്‌കൂൾ കായികാധ്യാപകൻ കൂടിയാണണ്.പ്രതികൾക്ക് വിഷം എത്തിച്ചു നൽകിയ ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ഇവരെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറും. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ.എസ്‌പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി എസ്‌ഐ ഫദൽ റഹ്‌മാനും, ഡൻസാഫ് ടീമംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്. സ്വർണവെള്ളരി പോലെ ഇവയ്ക്കും വൻവിലയാണു ഈടാക്കുന്നത്. പലകാരണങ്ങൾ പറഞ്ഞാണു ഇവ വിൽപന നടത്തുന്നത്.മുൻപ് പാമ്പിനെ പിടിച്ച് വിഷം ശേഖരിച്ച് വിൽക്കാൻ ഇരുള സമുദായത്തിന് തമിഴ്നാട് വനംവകുപ്പിന്റെ അനുമതി നല്കിയിട്ടുണ്ടായിരുനെകിലും കേരളത്തിൽ ഇത്തരം സംഭവങ്ങൾ അപൂർവങ്ങളിൽ അപൂർവം ആണ്.
സംസ്ഥാനത്തെ തിരുവള്ളൂർ, കൃഷ്ണഗിരി, ധർമപുരി ജില്ലകളിലുള്ള ഇരുളർ പരമ്പരാഗതമായി പാമ്പുപിടിത്തക്കാരാണ്. ഇവർക്കാണ് അനുമതി നൽകിയത്.പ്രതിവർഷം ഏകദേശം 4 കോടി രൂപയുടെ വിറ്റുവരവുള്ള ഇരുള സൊസൈറ്റിയാണ് പാമ്പിൻ വിഷത്തിന്റെ ഇന്ത്യയിലെ മുൻനിര വിതരണക്കാരൻ. ഇരുളരിൽ നിന്നും പാമ്പിൻ വിഷം ശേഖരിക്കാനും അവ വിൽക്കുന്നതിനുമായി 1978 ലാണ് ഇരുള സ്നേക്ക് കാച്ചേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവിൽ വന്നത്. . ഇവരിൽ നിന്നും സർക്കാർ-സ്വകാര്യ മേഖലയിലെ ഔഷധ നിർമ്മാതാക്കളാണ് വിഷം വാങ്ങുന്നത്.ഇന്ത്യയിൽ ഇത്തരത്തിൽ വിഷം ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഏക അംഗീകൃത വിഷ വിതരണക്കാരാണ് ഇരുള സൊസൈറ്റി. ഒരു പ്രദേശത്തെ പാമ്പിൻ വിഷത്തിന്റെ ഘടന സ്ഥാനം അനുസരിച്ച് വ്യത്യാസപ്പെടാമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ ഒരേ വർഗത്തിലുള്ള പാമ്പിന്റെ വിഷം പല പ്രദേശങ്ങളിൽ പല സ്വാഭാവമാണ് കാണിക്കുന്നത്.
അതിനാൽ അത്തരം സന്ദർഭങ്ങളിൽ, ആന്റി-സ്നേക്ക് വെനം വലിയ അളവിൽ ആവശ്യമായി വന്നേക്കാമെന്ന് ഇവർ പറയുന്നു.ഇന്ത്യയിൽ 2000 മുതൽ 2019 വരെ പാമ്പുകടിയേറ്റ് 1.2 ദശലക്ഷം പേർ മരിച്ചതായാണ് കണക്കുകൾ. അതായത് പ്രതിവർഷം ശരാശരി 58,000 മരണങ്ങൾ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. പാമ്പുകടിയേറ്റതിൽ 70 ശതമാനം പേരും ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ ഒമ്പത് സംസ്ഥാനങ്ങളിലാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























