എ.ഐ ക്യാമറയ്‌ക്ക് പിന്നാലെ അടുത്ത പണി വരുന്നു...റോഡിൽ നിയമം തെറ്റിക്കുന്നവരെ ‘പറന്ന് പിടിക്കാൻ’ പോലീസ്...ഡ്രോൺ ഫോറൻസിക് യൂണിറ്റിന് തുടക്കം..ഇനിയെല്ലാം പതിയും...ബൈക്ക് റേസിംഗ് ബൈക്ക് സ്റ്റണ്ടിംഗ് നടത്തുന്നവരെ പിൻതുടർന്ന് പിടികൂടും...

വിവാദങ്ങളും ആരോപണങ്ങളും എല്ലാം നിലനിൽക്കുമ്പോൾ തന്നെ എ ഐ ക്യാമറ മിഴി തുറന്ന് നിയമലംഘനങ്ങൾ പിടികൂടാൻ തുടങ്ങിയിരുന്നു. അഴിമതിയിൽ ആറാടി കൊണ്ടായിരുന്നു എ ഐ ക്യാമറ പ്രവർത്തനം തുടങ്ങിയതെങ്കിലും. ആളുകൾ നിയമങ്ങൾ പാലിച്ചു തന്നെയാണ് നിരത്തിലിറങ്ങുന്നത് എന്നാൽ, ഓരോ ദിവസം കഴിയും തോറും പ്രവർത്തനം മങ്ങുകയാണ്. എ.ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ചെലാൻ അയയ്ക്കുന്ന പ്രക്രിയ എല്ലാം അവതാളത്തിലാണ്. പ്രതിദിനം 25,000 ചെലാനുകൾ തപാൽ വഴി അയയ്ക്കാനാണ് എം.വി.ഡി തീരുമാനിച്ചിരുന്നതെങ്കിലും ഇത്രയും ദിവസമായിട്ടും പകുതി നിയമലംഘനങ്ങൾക്കു പോലും ചെലാൻ അയച്ചിട്ടില്ല എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ എ ഐ ക്യാമറകൾ മാത്രമല്ല, പിറകേ ഡ്രോണും എത്തി; റോഡിൽ ചെറിയ തരികിട കാണിച്ചാൽപ്പോലും ആ നിമിഷം പൊക്കിയിരിക്കും,കിട്ടുക മുട്ടൻ പിഴ. എ.ഐ ക്യാമറയ്‌ക്ക് പിന്നാലെ ഗതാഗത നിയമലംഘകരെ ‘പറന്ന്’പിടികൂടാൻ ഡ്രോണുമായി പോലീസ്. കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ആദ്യ പ്രവർത്തനം ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിൽ ആരംഭിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ആദ്യഘട്ടത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ ആയിരിക്കും ഡ്രോൺ മുഖാന്തരം നിരീക്ഷണം നടത്തുന്നത്.ബൈക്ക് റേസിംഗ് ബൈക്ക് സ്റ്റണ്ടിംഗ് നടത്തുന്നവരെ പിന്തുുടർന്ന് വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഡ്രോണിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറ ഒപ്പിയെടുക്കും. തുടർന്ന് പോലീസ് ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. കൂടാതെ നമ്പർ പ്ലേറ്റിൽ രൂപമാറ്റം വരുത്തുന്നവരെയും വാഹനത്തിന്റെ രൂപഭേദം വരുത്തുന്നവർക്കെതിരെയും നടപടി ഉണ്ടാകും.സീബ്രാ ക്രോസിംഗിൽ വാഹനം നിർത്തുന്നവരെയും ചുവന്ന ലൈറ്റ് ചാടി പോകുന്നവരെയും ഗതാഗത തടസം സൃഷ്ടിച്ച് വാഹന പാർക്കിംഗ് നടത്തുന്നവരെയും ഡ്രോൺ പിടികൂടും. ഇതിലെ അൾട്രാസൂം ക്യാമറ രാത്രിയിലും പകലും വ്യക്തമായ ദൃശ്യങ്ങളും വീഡിയോകളും ഒപ്പിയെടുക്കും. സമരങ്ങളും ജാഥകളും ഉണ്ടാകുമ്പോൾ ഏതെല്ലാം റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടെന്നും ആയത് ഉടനടി തന്നെ പരിഹരിക്കുവാനും ഡ്രോണിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വി. അജിത്ത് അറിയിച്ചു. ഹെൽമെറ്റ് ഇല്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നവരെയും ആകാശക്യാമറയിലൂടെ തിരിച്ചറിഞ്ഞ് നിയമനടപടികൾ സ്വീകരിക്കും.ഇനി ഇതും എത്രത്തോളം പ്രവർത്തികമാവും, പ്രവർത്തനക്ഷമമാകും എന്നുള്ളതാണ്
.'വാഹൻ' സോഫ്റ്റ്‌വേറിന്റെ സാങ്കേതിക പ്രശ്നങ്ങൾ എ.ഐ ക്യാമറ സംവിധാനത്തെയും ബാധിച്ചിട്ടുണ്ട്. 'വാഹൻ' ഇടയ്ക്കിടെ പണിമുടക്കുന്നതുകാരണം പിഴചുമത്തുന്ന ഇ ചെല്ലാൻ തയ്യാറാക്കുന്നത് വൈകുന്നുണ്ട്.ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾ കെൽട്രോൺ ജീവനക്കാർ മോട്ടോർവാഹനവകുപ്പിന്റെ വിവിധ ജില്ലകളിലെ കൺട്രോൾ റൂമുകൾക്ക് കൈമാറുകയാണ് പതിവ്. വെഹിക്കിൾ ഇൻസ്‌പെക്ടർമാർ ഒരോ ദൃശ്യവും പരിശോധിച്ചശേഷമാണ് 'വാഹൻ' സോഫ്റ്റ്‌വെയറിന്റെ ഭാഗമായ 'ഇ ചെല്ലാൻ' വെബ്‌സൈറ്റുവഴി പിഴ ചുമത്തുന്നത്. വാഹനത്തിന്റെ നമ്പർ വെബ്‌സൈറ്റിൽ നൽകമ്പോൾ രജിസ്‌ട്രേഷൻ വിവരങ്ങളെല്ലാം കിട്ടും. ക്യാമറയിൽ നിന്നുള്ള ചിത്രം അപ്‌ലോഡ് ചെയ്തശേഷം നിയമലംഘനം ഏതാണെന്ന് രേഖപ്പെടുത്തി പിഴ ചുമത്തും. 'വാഹനി'ൽ സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ ഇ ചെല്ലാനിൽ വാഹനങ്ങളുടെ വിശദാംശങ്ങൾ ലഭിക്കില്ല.അങ്ങനെ എല്ലാം സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കി കൊണ്ട് എന്നാണ് പൂർണമായും ഈ പ്രവർത്തനങ്ങൾ എല്ലാം ആരംഭിക്കുക എന്നുള്ളത് ഒരു ചോദ്യ ചിഹ്നമാണ്
https://www.facebook.com/Malayalivartha


























