Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അടുത്ത വെള്ളപൊക്കം..മുഖ്യന്റെ 'റൂം ഫോർ ദ റിവർ' ഇപ്പോഴും കടലാസിൽ.. ഐ.ഐ.ടി. ആവശ്യപ്പെട്ട 1.38 കോടി രൂപയിൽ 1.29 കോടി രൂപ സർക്കാർ നൽകിക്കഴിഞ്ഞു....എന്നാൽ, ഇപ്പോഴും പ്രാഥമികറിപ്പോർട്ടു വരെയായിട്ടില്ല....

29 JUNE 2023 03:37 PM IST
മലയാളി വാര്‍ത്ത

വീണ്ടും കാലവർഷം കനക്കുകയാണ് കേരളത്തിൽ. പലയിടത്തും ശക്തമായ മഴയും മോശം കാലാവസ്ഥയും ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വീണ്ടും വെള്ളപ്പൊക്ക സാധ്യതും ഭയവുമെല്ലാം ആളുകൾ ചർച്ചയാക്കുകയാണ്. ആ സമയത്താണ് ഒരു കാര്യം ഓർമ്മ വരുന്നത്. കനത്ത മഴ ആശങ്ക ഉയർത്തുമ്പോൾ, വെള്ളപ്പൊക്കം തടയാൻ 3 വർഷം മുൻപ് മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘റൂം ഫോർ ദ് റിവർ’ എന്ന ഡച്ച് മാതൃകയിലുള്ള പദ്ധതി എങ്ങുമെത്തിയിട്ടില്ല. ചെറുമഴയിൽ പോലും വെള്ളപ്പൊക്കം ഉണ്ടാകുന്ന സംസ്ഥാനത്ത് ഈ പദ്ധതി എങ്ങനെ നടപ്പാക്കുമെന്നു ധാരണയുമില്ല.പദ്ധതിയെല്ലാം വെള്ളത്തിൽ. പ്രളയത്തെ നേരിടാനായി നടപ്പാക്കുമെന്ന് 2019-ൽ പ്രഖ്യാപിച്ച നെതർലൻഡ്സ്‌ മാതൃകയിലുള്ള ‘റൂം ഫോർ ദ റിവർ’ പദ്ധതി പഠനത്തിൽ തുടരുന്നു. പദ്ധതിക്കായി ഇതുവരെ 1.5 കോടി രൂപ ചെലവിട്ടുകഴിഞ്ഞു. പഠനത്തിനും നെതർലൻഡ്സ്‌ യാത്രയ്ക്കുമായി വലിയതുക ചെലവിട്ടെങ്കിലും ഇപ്പോഴും പദ്ധതി പുസ്തകത്തിൽ തന്നെയാണ്.

 

പഠനത്തിനായി ചെന്നൈ ഐ.ഐ.ടി. ആവശ്യപ്പെട്ട 1.38 കോടി രൂപയിൽ 1.29 കോടി രൂപ സർക്കാർ നൽകിക്കഴിഞ്ഞു. എന്നാൽ, ഇപ്പോഴും പ്രാഥമികറിപ്പോർട്ടുവരെയായിട്ടില്ല. 2018-ലെ പ്രളയദുരിതത്തിനു പിന്നാലെ 2019-ലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം റൂം ഫോർ ദ റിവർ പദ്ധതിയെക്കുറിച്ച് പഠിക്കാനായി നെതർലൻഡ്സ്‌ സന്ദർശിക്കുന്നത്.പ്രളയത്തെ നേരിടുന്നതിൽ ലോകത്തിനുമാതൃകയായ നെതർലാൻഡ്സിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിൽ കണ്ടു ബോദ്ധ്യപ്പെട്ട് സംസ്ഥാനത്ത് നടപ്പാക്കാൻ ഒരു പ്രതിരോധ മാർഗം നിർദ്ദേശിച്ചു. പേര് 'റൂം ഫോർ റിവർ'. വെള്ളമൊഴുകിപ്പോകാൻ നദികളിലും മറ്റും ആവശ്യമായ ഇടമുണ്ടാക്കുന്ന പദ്ധതിയാണ്. പക്ഷേ, തുടക്കത്തിലേ അട്ടിമറിക്കപ്പെട്ടു. അന്ന് ജലവിഭവ അഡി.ചീഫ് സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്ത കൺസൾട്ടൻസിയെ തിരഞ്ഞെടുക്കാനുള്ള ടെൻഡറിൽ തരികിട കാട്ടിയതോടെയാണ് മുങ്ങിപ്പോയത്.

 

ചെന്നൈ ഐ ഐ ടി പഠനത്തിന് പുറമെ പാരിസ്ഥിതിക പഠനം സാമൂഹിക - സാമ്പത്തിക ആഘാത പഠനം എന്നിവയും ഇവക്കൊപ്പം കാലാവസ്ഥയുടെ വിലയിരുത്തലും ആവശ്യമാണ്.ഇതിന് 20.85 ലക്ഷം രൂപ ചെലവായി.അന്ന് തന്നെ അതെല്ലാം അനാവശ്യ യാത്രയാണ് എന്നുള്ള തരത്തിൽ വിമർശങ്ങൾ ഉയർന്നെകിലും അതൊന്നും വാക് വയ്ക്കാതെയാണ് സർക്കാർ യാത്ര നടത്തിയത്, എന്നാൽ എന്തെങ്കിലും ഗുണം ഉണ്ടായോ ഇല്ല. ജനത്തിന്റെ പണം വെള്ളത്തിൽ ഒളിച്ചു പോയി എന്നല്ലാതെ ഒന്നും തന്നെ സംഭവിച്ചില്ല. നെതർലൻഡ്സ്‌ പ്രതിനിധികളും ഇവിടെയെത്തി ചർച്ചനടത്തിയെങ്കിലും നാലുവർഷം കഴിഞ്ഞിട്ടും പദ്ധതിയുടെ കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് പ്രോപ്പർ ചാനലർ പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നത്.പദ്ധതി എന്ന് നടപ്പാക്കാനാകും എന്നതടക്കം ആരാഞ്ഞുകൊണ്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് പഠനറിപ്പോർട്ട് ലഭിച്ച് പ്രവൃത്തികളുടെ എസ്റ്റിമേറ്റും തയ്യാറാക്കി അംഗീകാരം ലഭിച്ചശേഷം മാത്രമേ ഇക്കാര്യം പറയാനാകൂ എന്നാണ് ഇൻലാന്റ് നാവിഗേഷൻ എൻജിനിയറുടെ കാര്യാലയം നൽകിയിരിക്കുന്ന മറുപടി.

പ്രളയജലം വീടുകളിലേക്ക്‌ കയറാതെ ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ആലപ്പുഴ ജില്ലയിലെ കുട്ടനാടുപോലുള്ള മേഖല ലക്ഷ്യമിട്ടാണ് പ്രധാനമായും പദ്ധതി ആവിഷ്‌കരിച്ചത്. 1995-ലെ പ്രളയത്തിനുശേഷം ഡച്ച് സർക്കാർ പദ്ധതി വിജയകരമായി ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു. കുട്ടനാടുപോലെ സമുദ്രനിരപ്പിനു താഴെയാണ് നെതർലൻഡ്‌സും.മഴയോടൊപ്പം കടൽത്തിരമാലകളും കയറി വരുന്നതാണ് അവിടെ പ്രളയം രൂക്ഷമാക്കുന്നത്.പമ്പ, അച്ചൻകോവിൽ, മണിമല എന്നിവിടങ്ങളിൽ നിന്നെത്തുന്ന വെള്ളം റഗുലേറ്ററുകൾ ഉപയോഗിച്ചു നിയന്ത്രിച്ച് തോട്ടപ്പള്ളി സ്പിൽവേ, കായംകുളം കായൽ എന്നിവയിലൂടെ ഒഴുക്കിയാൽ കുട്ടനാട്ടിലെ പ്രളയം നിയന്ത്രിക്കാൻ കഴിയുമെന്നു ജലസേചന വകുപ്പ് വിലയിരുത്തിയത് , എന്നാൽ ഒന്നും എവിടെയും എത്തിയില്ല. മാത്രവുമല്ല ഇതിനും മുൻപും പലതും പഠിക്കാൻ സർക്കാർ ഇവിടുന്നു ലക്ഷങ്ങൾ മുടക്കി പോയിട്ടും , അത് വെറും ഉല്ലാസ യാത്രയാക്കി മടങ്ങി വന്നതല്ലാതെ ജനത്തിന് ഒരു ഗുണവും ഉണ്ടായില്ല. മൂന്നു വര്‍ഷം ആയിട്ടും പദ്ധതി വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയ മറുപടി ഇങ്ങനെ. “റൂം ഫോര്‍ പദ്ധതിയുടെ ഹൈഡ്രോ ഡൈനാമിക് പഠനത്തിനായി ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

 

പഠന ചെലവ് 1.38 കോടി രൂപ. നാളുതുവരെ പ്രസ്തുത പഠനത്തിനായി നല്‍കിയത് 81.42 ലക്ഷം രൂപ”. പദ്ധതി നടപ്പിലാക്കണമെങ്കില്‍ ഈ പഠന റിപ്പോര്‍ട്ട് ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ന്യായം.എന്നാൽ അത് വേഗത്തിലാക്കാൻ സർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടോ അതുമില്ല..പാളിപ്പോയ റീബിൽഡ് കേരള ദുരന്തത്തെ മറികടക്കുന്ന ശാസ്ത്രീയ പുനർനിർമ്മാണം മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി 2018ൽ നിയമസഭയിൽ പ്രഖ്യാപിച്ചത്. പുനർനിർമ്മാണം ആവശ്യമായ മേഖലകൾ കണ്ടെത്തി സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുകയെന്ന ആദ്യ തലം പോലും നടപ്പായില്ല. സ്ഥാപന ശാക്തീകരണവും ജീവനക്കാരുടെ ശേഷി വർദ്ധിപ്പിക്കലും രണ്ടാം തലം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ നയപരമായ കാര്യങ്ങളിൽ മാറ്റം മൂന്നാംതലം. ഇവിടെ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം വിദേശത്തേക്ക് പോകുന്നതും , അവിടെയുള്ള മാതൃകകൾ എല്ലാം നമ്മുടെ നാടിന് ഉതകുന്നത് ആന്നെങ്കിൽ അതെല്ലാം ഇവിടെയും പ്രവർത്തികമാക്കുന്നതിന് ആരും തടസം നിൽക്കില്ല , എന്നാൽ പക്ഷെ ജനങ്ങളുടെ നികുതി പണവും വെട്ടിച്ചു ഖജനാവ് കാലിയാക്കി പോകുന്നു എന്നല്ലാതെ ഒരു മാറ്റവും ഉണ്ടാകുന്നില്ല. പിന്നെ എങ്ങനെ സർക്കാർ ഈ ജനങ്ങളെ വിശ്വസിക്കും. പിന്നെ എങ്ങനെ ജനങ്ങൾ ട്രോല്ലാതെ ഇരിക്കും.

 

കേരളത്തിന്റെ വികസനത്തിന് എന്നും പറഞ്ഞു കൊണ്ട് പോയാൽ മാത്രം പോരാ..അതിനനുസരിച്ചുള്ള പ്രവർത്തങ്ങൾവേഗത്തിൽ നടപ്പിലാക്കി മാതൃക കാണിക്കാനും ഭരിക്കുന്ന സർക്കാരിനെ കൊണ്ട് സാധിക്കണം. ഇനിയൊരു വെള്ള പൊക്കം വന്നാൽ എന്ത് ചെയ്യും. വീണ്ടും പഴയ അവസ്ഥയിലേക്ക് നമ്മൾ പോകില്ലേ. പലയിടത്തും മലവെള്ളം പാച്ചിലടക്കം ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥ കേന്ദ്രങ്ങൾ മുന്നറിയിപ്പിൽ നൽകിയിട്ടും. സർക്കാരിന് ഒരു പേടിയുമില്ല ..ഞങ്ങൾക്ക് ഇനിയും പഠിക്കാനുണ്ടെന്ന് പറഞ്ഞു കൊണ്ട് വിദേശത്തേക്ക് പറക്കാൻ പെട്ടിയും റെഡി ആക്കി ഇരിക്കുകയാണ് ചെയുന്നത്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends