കെമാൽ പാഷ പാഷാണം! തറഗുണ്ടായായി അൻവർ... മറുനാടന്റെ പേരിൽ തമ്മിലടി... സ്ഥാനത്തിന്റെ മാന്യതയെങ്കിലും!

പിവി അൻവർ എംഎൽഎയെ വിമർശിച്ച് റിട്ട: ജസ്റ്റിസ് കെമാൽ പാഷ. കമാൽ പാഷാണം എന്ന് വിളിച്ച് അധിക്ഷേപിച്ചതിനെതിരെയാണ് പ്രതികരണം. പിവി അൻവർ തറ ഗുണ്ടയായി അധപതിക്കരുതെന്നും, എംഎൽഎ സ്ഥാനത്തിന്റെ മാന്യത കാണിക്കണമെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. തനിക്ക് പേരിടാൻ അൻവർ വിചാരിച്ചാൽ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടൻ മലയാളി വിഷയത്തിൽ പ്രതികരിച്ചതിനാണ് പിവി അൻവർ എംഎൽഎ കെമാൽ പാഷയെ അധിക്ഷേപിച്ചത്. ബഹുമാന്യനായ മുൻ ജസ്റ്റിസ്റ്റ് പ്രിയപ്പെട്ട ശ്രീ.കമാൽ പാഷാണം എന്ന് ആരംഭിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അൻവറിന്റെ വിവാദ പ്രതികരണം.
പിവി അൻവറിനെ ഇടതുപക്ഷം നിയന്ത്രിക്കണം. അഴിച്ചു വിട്ടാൽ ഗുണ്ടകളെ അഴിച്ചുവിടുന്നതിന് തുല്യമാവും. അത് നല്ലതല്ല. വിടുവായത്തം പറയുന്ന പിവി അൻവറിനെതിരെ നിയമ നടപടിക്ക് ഇല്ലെന്നും അതിന് സമയമില്ലെന്നും കെമാൽ പാഷ വ്യക്തമാക്കി. നിലമ്പൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് പിവി അൻവർ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിവി അൻവറിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്;
“ബഹുമാന്യനായ മുൻ ജസ്റ്റിസ്റ്റ് പ്രിയപ്പെട്ട ശ്രീ.കമാൽ പാഷാണം സാർ മറുനാടന് വേണ്ടി ശബ്ദമുയർത്തി കണ്ടു.
പ്രിയപ്പെട്ട കമാൽ പാഷാണം സാർ,
മറുനാടൻ മലയാളി എന്ന സ്ഥാപനത്തിന്റെ ഉടമ നിലവിൽ ഒളിവിലാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബഹുമാനപ്പെട്ട ഹൈക്കോടതിയാണ്. ഇടക്കാല ആശ്വാസം അനുവദിക്കാത്തതും അതേ കോടതിയാണ്. ”മറുനാടൻ ഷാജൻ നല്ലൊരു മാതൃകയല്ലെന്നും, മറുനാടൻ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലെന്നുമുള്ള” നിരീക്ഷണം നടത്തിയതും അതേ കോടതിയാണ്. പി.വി.അൻവറല്ല.
അനധികൃതമായി, വ്യാജരേഖ ചമച്ച് പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിൽ നിന്ന് സുദർശ്ശ് നമ്പൂതിരി എന്ന മറുനാടൻ ജീവനക്കാരൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അത് സമൂഹമധ്യത്തിൽ എസ്.സി വിഭാഗത്തിൽ പെടുന്ന ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ അവഹേളിച്ചതിന്റെ പേരിലാണ്. അയാളുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതും ഇതേ ഹൈക്കോടതിയാണ്.
അങ്ങയുടെ അടുത്ത് മറുനാടന്റെ കോലുമായി വന്ന അവരുടെ മാധ്യമ പ്രവർത്തകൻ അടക്കം കൂട്ടുനിന്ന് ഒരു പോക്സോ കേസ് പ്രതിയെ രക്ഷപെടാൻ സഹായിച്ചിട്ടുണ്ട്. അതൊക്കെ പുറത്ത് വരിക തന്നെ ചെയ്യും.അന്നും അവർ ഇരവാദം പറയും. ഇതിലൊക്കെ എവിടെയാണ് സാർ ഭരണകൂട ഭീകരത.!!
പ്രിയപ്പെട്ട കമാൽ പാഷാണം സാർ,
അങ്ങ് മനസ്സിലാക്കി വച്ചിരിക്കുന്നത് പോലെ “മാധ്യമ പ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയൊന്നുമല്ല” അങ്ങ് പിന്തുണയ്ക്കുന്ന ഈ മറുനാടൻ മലയാളി. “മാധ്യമ മേഖലയിലെ പാഷാണത്തിൽ കൃമിയാണ്” സാർ ഈ മറുനാടൻ മലയാളിയും, അതിന്റെ ഉടമ ഷാജൻ സ്കറിയയും.!!”
ഇതിന് താഴെ നിരവധി കമന്റുകളും കാണുവാൻ സാധിക്കും. അതിൽ ഒന്ന് ഇങ്ങനെയാണ്. സാജൻ ഒളിവിൽ പോയിട്ടുണ്ടെങ്കിൽ അതിന്ന് കാരണം ഭരണകൂട ഭീകരത തന്നെയാണ് നിലപാടില്ലാത്ത വിമർശനം ഉൾകൊള്ളാൻ സഹിഷ്ണത തീരെ ഇല്ലാത്തവരുടെ പ്രതികാര നടപടികൾ ഒന്നുകൊണ്ടു മാത്രം.
ദിവസേന നിരവധി പോസ്റ്റുകൾ വഴി ഇവിടെ പ്രതികരിക്കുന്ന താങ്കൾ ഈയിടെയായി രാത്രി മാത്രം വന്ന് ഒരു MLA ക്ക് നിരക്കാത്ത ഈ പാഷാണം വിളികളൊക്കെ നടത്തുന്നത് സ്വബോധത്തേടെ അല്ലെന്ന് ആരെങ്കിലും സംശയിച്ചാൽ പോലും അവരെ കുറ്റം പറയാനാവില്ല അത്രക്ക് നിലവാരമില്ലാത്ത വാക്കുകളാണ് ഒരു മുൻ ജഡ്ജിക്കെതിരെ പോലും താങ്കളുടെ തിരുവായിൽ നിന്നും നിർഗളിക്കുന്നത്...
എന്തു അഴിമതിയും അക്രമവും കാണിക്കാം. പക്ഷെ പുറത്ത് പറയാൻ പാടില്ല എന്ന നിലപാടിലാണ് സർക്കാർ എന്നായിരുന്നു അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്. ഇതിനെതിരെ ശബ്ദിക്കുന്നവനെ പൊടിതട്ടിയെടുത്തു കേസുണ്ടാക്കുകയാണ്. കാര്യങ്ങൾ തുറന്നു പറയുന്നവനെ അമർച്ച ചെയ്യുക എന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ട്. മറുനാടൻ മലയാളി പല സാമൂഹ്യ പ്രശ്നങ്ങളും മുന്നോട്ടു കൊണ്ടുവരുന്ന മാധ്യമമാണ്. പറയുമ്പോൾ ചില വാക്കുകളിൽ വ്യത്യാസമോ മറ്റും വരും. അതിനു പിന്നാലെ പോയി ഉപദ്രവം ഉണ്ടാക്കുക എന്നു പറഞ്ഞാൽ നല്ല കാര്യമല്ല.
ഒരു എം എൽ എ ഭീഷണിപ്പെടുത്തുന്നു എന്നു പറയുന്നു. അത് പി വി അൻവർ എം എൽ എ ആണെന്നു തോന്നുന്നു. ആ ഭീഷണി ഒരിക്കലും നല്ലതല്ല. ഒരു എം എൽ എ എന്ന രീതിയിൽ ഇങ്ങനെ ചെയ്യുന്നത് നല്ലതല്ല. ഒരു മാധ്യമത്തെ അമർച്ച ചെയ്യാൻ നിന്നെ ഇന്നു പൂട്ടിക്കും എന്നൊക്കെ പറയാൻ അദ്ദേഹത്തിന്റെ സ്വന്തം വക വല്ലതുമാണോ? അദ്ദേഹത്തിനു വക വല്ലതും ഉണ്ടെങ്കിൽ സ്വന്തം പൂട്ടിക്കോട്ടെ. ഈ മാധ്യമത്തെ പൂട്ടിക്കണം എന്നു പറയുന്നതിനു എന്താണ് കാരണം? എന്നും അദ്ദേഹം ആരാഞ്ഞു.
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയാണ്. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ച് വാദം കേട്ട് മാറ്റി വച്ചത്. പി.വി. ശ്രീനിജിൻ എംഎൽഎയുടെ പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യം തേടിയത്.
കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ നൽകിയ പരാതിയിൽ പട്ടിക ജാതി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാണ് എളമക്കര പൊലീസ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തത്. തുടർന്നാണ് ഷാജൻ മുൻകൂർ ജാമ്യഹർജി നൽകിയത്. ഹൈക്കോടതിയിൽ ഇന്ന് നടന്ന വാദത്തിൽ ഷാജൻ സ്‌കറിയ ചെയ്ത വാർത്ത ദളിത് പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ല എന്ന് ഷാജൻ സ്‌കറിയയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
മുൻകാലങ്ങളിൽ വിവിധ കോടതികൾ നടത്തിയ വിധികളും പരാമർശനങ്ങളും അഭിഭാഷകൻ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. എന്നാൽ ഷാജൻ സ്‌കറിയക്ക് ജാമ്യം നൽകരുത് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഇരുവാദങ്ങളും കേട്ട കോടതി തുടർന്ന് ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. കേസിൽ നേരത്തെ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു.
https://www.facebook.com/Malayalivartha


























