ചീഫ് സെക്രട്ടറിയുടെയും, സംസ്ഥാന പോലീസ് മേധാവിയുടെയും യാത്ര അയപ്പ് ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും യാത്രയയപ്പ് ചടങ്ങും മാതൃഭാഷാ പ്രതിജ്ഞ ശിലാഫലകം അനാച്ഛാദനവും ഓൺലൈൻ നിഘണ്ടു പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാളെ (ജൂൺ 30) വൈകുന്നേരം 4 മണിക്ക് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര വിജിലൻസ് വകുപ്പ് സെക്രട്ടറി ഡോ.വേണു. വി സ്വാഗതമാശംസിക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയും, സംസ്ഥാന പോലീസ് മേധാവി അനിൽകാന്തും മറുപടി പ്രസംഗം നടത്തും. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ നന്ദി അറിയിക്കും.
കേരളാ പോലീസിന്റെ ഔദ്യോഗിക യാത്രയയപ്പോടുകൂടിയായിരിക്കും സർവീസിൽ നിന്ന് വിരമിക്കുക. രണ്ട് വർഷത്തെ പോലീസ് മേധാവിയുടെ പദവി ഉൾപ്പടെ സർവ്വീസിൽ നിർണായക ചുമതലകൾ വഹിച്ചശേഷമാണ് ഡിജിപി അനിൽകാന്തിന്റെ വിരമിക്കൽ. കേരളത്തിലെ പോലീസ് വകുപ്പിൽ ചീഫ് പോസ്റ്റിലെത്തുന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ ഓഫീസറെന്ന തലക്കെട്ടും അനിൽകാന്തിന് സ്വന്തമായിരുന്നു.
1988 ബാച്ചിൽ ഇന്ത്യൻ പോലീസ് സർവ്വീസിൽ കേരളാ കേഡറിൽ പ്രവേശിച്ചതോടെയാണ് അനിൽകാന്തിന്റെ ഒദ്യോഗിക ജീവിതം ആരംഭിച്ചത്. എഎസ്പി ആയി വയനാട്ടിൽ സർവീസ് ആരംഭിച്ചു. പിന്നീട് തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്പി ആയി അനുഷ്ഠിച്ചു. ന്യൂഡൽഹി, ഷില്ലോങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻറ് ഡയറക്ടറായിരുന്നു.
മടങ്ങിയെത്തിയശേഷം പോലീസ് ട്രെയിനിംഗ് കോളേജിൽ പ്രിൻസിപ്പലായി. തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്പി ആയും സേവനമനുഷ്ഠിച്ചു. സംസ്ഥാന പോലീസ് മേധാവിയിൽ നിന്ന് വിരമിക്കുന്ന അനിൽകാന്തിന് സഹപ്രവർത്തകരും വിദ്യാർത്ഥികളും കൂട്ടയോട്ടം നടത്തി ആദരവ് ആർപ്പിച്ചു. പോലീസ് ആസ്ഥാനത്ത് നിന്ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വരെയാണ് ഡിജിപിയും സഹപ്രവർത്തകരും ഓടിയത്.
https://www.facebook.com/Malayalivartha



























