ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്നു ദിവസമായിട്ടും ഉത്തരം കിട്ടിയില്ല; ഒടുവിൽ അടുത്ത പ്രയോഗത്തിനൊരുങ്ങി മാത്യു കുഴൽനാടൻ...ഇന്നു വൈകിട്ട് മാധ്യമങ്ങളെ കാണും...തളർത്താൻ നോക്കിയപ്പോൾ കൂടുതൽ കരുത്താർജിച്ച് യുദ്ധത്തിന് തയ്യാർ...ഇന്ന് വൈകീട്ടൊരു ബോംബ് പൊട്ടിക്കും...

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ എന്നിവരുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്നു ദിവസമായിട്ടും ഉത്തരം ലഭിക്കാത്ത സ്ഥിതിക്ക്, താൻ കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.‘ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്നു ദിവസമായിട്ടും ഉത്തരമില്ലാത്ത നിലയ്ക്ക് ഞാൻ കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്നു വൈകിട്ട് മാധ്യമങ്ങളെ കാണും’– അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാനും അക്കൗണ്ട് വിവരങ്ങളും ആദായനികുതി വിവരങ്ങളും പുറത്തുവിടാനും തയാറുണ്ടോ എന്നു മാത്യു കുഴൽനാടൻ എംഎൽഎ ചോദിച്ചിരുന്നു. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയോ സിപിഎമ്മോ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ഏത് ഏജൻസികൾക്കും എത്ര തവണ വേണമെങ്കിലും അന്വേഷിക്കാമെന്നും അന്വേഷണങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ സർവേ നടത്തിയിരുന്നു. മാത്യു കുഴൽനാടന്റെ കടവൂർ വില്ലേജിലെ ആയങ്കരയിലുള്ള കുടുംബവീടിനോടു ചേർന്നുള്ള 786/1, 812/2, 812/3B, 812/1B, 812/22, 786/1 എന്നീ സർവേ നമ്പരുകളിലെ 4.5 ഏക്കർ ഭൂമിയിലാണ് സർവേ നടന്നത്.താലൂക്ക് സർവേയർമാരായ എം.വി.സജീഷ്, രതീഷ് വി.പ്രഭു എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സർവേ നടത്തിയത്.സർവേയർമാർ സ്കെച്ചും പ്ലാനും തയാറാക്കി കോതമംഗലം ഭൂരേഖ തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. 2 ദിവസത്തിനുള്ളിൽ റിപ്പോർട്ട് തഹസിൽദാർക്ക് കൈമാറുമെന്ന് ഭൂരേഖ തഹസിൽദാർ കെ.എം.നാസർ അറിയിച്ചു. മാത്യു കുഴൽനാടന്റെ കുടുംബവീടിനോട് ചേർന്ന് അനുമതി നൽകിയതിലും കൂടുതൽ സ്ഥലത്ത് മണ്ണിട്ടു നികത്തി എന്നു ചൂണ്ടിക്കാണിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മാസങ്ങൾക്കു മുൻപു വിജിലൻസിനു പരാതി നൽകിയിരുന്നു.
ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു റവന്യു വിഭാഗത്തോട് സർവേ നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണു നടപടി.ഇടുക്കി മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ചിന്നക്കനാലിലെ റിസോര്‍ട്ടിന്റെ ഭാഗമായ കെട്ടിടങ്ങള്‍ക്ക് എന്‍.ഓ.സി. നല്‍കാന്‍ റവന്യൂ വകുപ്പിൻ്റെ ഭാഗത്തു നിന്ന് ക്രമവിരുദ്ധമായ ഇടപെടലുണ്ടായതായി ആക്ഷേപം. കെട്ടിടങ്ങൾക്ക് എൻ.ഓ.സി. നൽകാൻ ചിന്നക്കനാല്‍ വില്ലേജ് ഓഫീസറായിരുന്ന സുനില്‍.ജെ.പോള്‍ നല്‍കിയത് തെറ്റായ റിപ്പോര്‍ട്ട്. യാതൊരു പരിശോധനയുമില്ലാതെയാണ് കെട്ടിടത്തിന് പത്തു വര്‍ഷം പഴക്കമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത് എന്നാണ് പരാതി. റിപ്പോർട്ടിൽ പറയുന്നത് പ്രകാരം കെട്ടിടത്തിന് പത്തു വർഷം പഴക്കമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. വിലയ്ക്കു വാങ്ങിയ ചിന്നക്കനാലിലെ എറ്റേണോ കപ്പിത്താന്‍സ് ഡെയ്ല്‍ എന്ന റിസോര്‍ട്ടിലെ പ്രധാന കെട്ടിടം 2014-ന് ശേഷം നിര്‍മിച്ചതാണ്. മറ്റു മൂന്ന് കെട്ടിടങ്ങള്‍ 2017-കാലഘട്ടത്തിലാണ് നിര്‍മിച്ചത്. ഈ കെട്ടിടങ്ങളുമായി ബന്ധപ്പെട്ടാണ് റവന്യൂ വകുപ്പ് നിയമലംഘനം നടത്തിയതായി പരാതിയുയര്‍ന്നത്. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം ലഭിച്ച ഭൂമിയാണിത്. ഇവിടെ ഇത്തരത്തിലൊരു കെട്ടിടം പാര്‍പ്പിട ആവശ്യത്തിനു വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതിനു വിരുദ്ധമായി റിസോര്‍ട്ട് നടത്തുന്നു എന്നുള്ളതാണ് പ്രധാനമായും നിയമലംഘനമായി ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha





















