നവജ്യോതിശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയേഴാമത് ജന്മദിനാഘോഷമായ നവപൂജിതത്തിനൊരുങ്ങി ശാന്തിഗിരി ആശ്രമം; ആഘോഷപരിപാടികള്‍ മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥി

നവജ്യോതിശ്രീകരുണാകര ഗുരുവിന്റെ തൊണ്ണൂറ്റിയേഴാമത് ജന്മദിനാഘോഷമായ നവപൂജിതത്തിനൊരുങ്ങി ശാന്തിഗിരി ആശ്രമം. ആഘോഷപരിപാടികള്‍ മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും . നാളെ(2023 ആഗസ്ത് 22 ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് ആശ്രമത്തിലെത്തുന്ന മുൻരാഷ്ട്രപതി സ്പിരിച്വൽ സോൺ സന്ദർശിച്ച് താമരപർണ്ണശാലയിൽ പുഷ്പസമർപ്പണം നടത്തും.
9.30 ന് നവപൂജിതം സമ്മേളനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥി. ഭക്ഷ്യമന്ത്രി ജി. ആർ.അനിൽ അദ്ധ്യക്ഷനാകും. മുന്‍രാഷ്ട്രപതിയും ഗവര്‍ണറും ആശ്രമം ഗുരുസ്ഥാനീയയെ സന്ദര്‍ശിക്കും. വി.കെ.എല്‍ & അല്‍-നമാല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. വർഗീസ് കുര്യനെ സമ്മേളനത്തില്‍ ആദരിക്കും.
സംസ്ഥാനത്തെ ആദ്യത്തെ ആര്‍ട്ടിഫ്യല്‍ ഇന്റലിജന്‍സ് ഹൈടെക് ഇ- സ്കൂളായി ശാന്തിഗിരി വിദ്യാഭവന്‍ മാറുന്നതിന്റെയും നൂറു വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഐ.എ.എസ് പരിശീലനം നല്‍കുന്ന ‘നവജ്യോതിശ്രീകരുണാകരഗുരു എന്‍ഡോവ്മെന്റ്‘ പദ്ധതിയുടെയും പ്രഖ്യാപനം മുന്‍രാഷ്ട്രപതി നിര്‍വഹിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ ചടങ്ങിൽ മഹനീയ സാന്നിദ്ധ്യമാകും.
ജോയിന്റ് ഡയറക്ടര്‍ സ്വാമി നവനന്മ ജ്ഞാന തപസ്വി സ്വാഗതം ആശംസിക്കും.. അടൂർ പ്രകാശ് എം.പി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീർ തിരുമല, എം.ജി.സര്‍വകലാശാല മുന്‍വൈസ്ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പാനല്‍ ബോര്‍ഡ് അംഗം ജോര്‍ജ്ജ് സെബാസ്റ്റ്യന്‍,വേദിക് -ജോൺ സ്മിത്ത് ഐ.ഇ.എസ് അക്കാദാമി ഡയറകടർ നീതു ജേക്കബ് വർക്കി, ഡി.ജി.എം താരു എലിസബത്ത് വർക്കി,ഡോ.കെ.എന്‍. ശ്യാമപ്രസാദ്, ഡോ.പി.എ.ഹേമലത എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
നവപൂജിതദിനമായ 22 ന് രാവിലെ 5മണിക്ക് സന്യാസി സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ ചടങ്ങുകള്‍ ആരംഭിക്കും. 6 മണിക്ക് ധ്വജം ഉയര്‍ത്തല്‍, 7 മണിമുതല്‍ പുഷ്പസമര്‍പ്പണം. ഉച്ചയ്ക്ക് അന്നദാനവും വിവിധ സമർപ്പണങ്ങളും നടക്കും. ഉച്ചയ്ക്ക് 12.30 ന് സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. രാജ്യസഭ എം.പി. ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിക്കും.
https://www.facebook.com/Malayalivartha





















