Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

ഐ ജി പി.വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന്, രണ്ടാമതും മുഖ്യമന്ത്രിയ്‌‌ക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ച് ചീഫ് സെക്രട്ടറി.... ഐ ജിയെ തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസമില്ല....അച്ചടക്ക നടപടിയ്‌ക്കുള്ള സർക്കാർ നോട്ടീസിനുള്ള, മറുപടിയിൽ ഐ.ജി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു...

18 SEPTEMBER 2023 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഹരിവരാസനം പുരസ്കാരം പ്രശസ്ത നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് സമ്മാനിച്ചു

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് ലക്ഷദീപം... നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു... രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു ഐ ജി പി വിജയനെ സസ്പെൻഡ്ചെയ്തത്. ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസിൽ പ്രതിയാകാതെ സസ്പെൻഡ് ചെയ്യപ്പെടുന്നത് അപൂർവമായ സംഭവമാണ്. പി. വിജയനാകട്ടെ, സമൂഹത്തെ സ്വാധീനിച്ച പല അതുല്യപദ്ധതികളുടെ ശിൽപ്പി കൂടിയാണ്. ഗൗരവമുള്ള എന്തെങ്കിലും ആരോപണത്തിനോ ആക്ഷേപത്തിനോ ഇടനൽകിയിട്ടുമില്ല. വിജയൻ തുടക്കമിട്ട പദ്ധതികൾ ദേശീയ-രാജ്യാന്തര തലത്തിൽ ശ്രദ്ധയുംനേടി. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അതിനൊരു ഉദാഹരണമാണ്. ഇതിനകം ലക്ഷക്കണക്കിനു വിദ്യാർത്ഥികൾ പരിശീലനം പൂർത്തിയാക്കി. പതിനായിരത്തിലധികം വിദ്യാർത്ഥികൾ പരിശീലനം നടത്തുകയും ചെയ്യുന്നു.കുട്ടികളിലെ സ്വഭാവവ്യതിചലനം കണ്ടെത്തി തിരുത്തുന്ന 'കുട്ടികളോടുള്ള നമ്മുടെ ഉത്തരവാദിത്വം' പദ്ധതിയും ഈ ഐ.പി.എസ്. ഓഫീസറുടേതാണ്.

 

സാഹചര്യങ്ങളുടെ സമ്മർദത്തിൽപ്പെട്ടുപോകുന്ന കുട്ടികളുടെ അടിസ്ഥാനവിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനും ജീവിത നൈപുണ്യം വികസിപ്പിച്ച് തൊഴിൽക്ഷമത ഉറപ്പാക്കുന്ന മറ്റൊരു പദ്ധതിയാണ് 'പ്രോജക്ട് ഹോപ്പ്'. ബാലസൗഹൃദ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും വിജയൻ മുൻകൈയെടുത്തു. കോവിഡ് കാലത്ത് സുരക്ഷിതവും ആരോഗ്യകരവുമായ കുടുംബങ്ങൾ ഉറപ്പാക്കുന്നതിനും അദ്ദേഹം പദ്ധതികൾ തയ്യാറാക്കി. ഈ പരമ്പരയിലെ ഏറ്റവും പുതിയത് ഡിജിറ്റൽ ഡി-അഡിക്ഷൻ (ഡി-ഡാഡ്) സെന്ററാണ്. മൊബൈൽ ഫോണുകളോടുള്ള കുട്ടികളുടെ ആസക്തി കുറയ്ക്കുകയാണ് ലക്ഷ്യം.ഒടുവിൽ ഐ ജി പി.വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് രണ്ടാമതും മുഖ്യമന്ത്രിയ്‌‌ക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ച് ചീഫ് സെക്രട്ടറി. ഐ ജിയെ തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസമല്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി രണ്ടാമതും റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

 

മേയ് 18നാണ് ഏലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന് ആരോപണം വന്നതിന് പിന്നാലെയാണ് പി.വിജയനെ സസ്‌പെൻഡ് ചെയ്‌തത്. എന്നാൽ അച്ചടക്ക നടപടിയ്‌ക്കുള്ള സർക്കാർ നോട്ടീസിനുള്ള മറുപടിയിൽ ഐ.ജി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു.എന്നാൽ താക്കീതിൽ ഒതുക്കേണ്ടിയിരുന്ന അച്ചടക്ക നടപടിയാണ് സസ്‌പെൻഷനിലെത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ സംഭവം തർക്കത്തിനും ഇടയാക്കിയിരുന്നു. ഉന്നതോദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരാണ് അച്ചടക്ക നടപടിയ്‌ക്ക് കാരണമെന്ന് ഒരുവിഭാഗം വിശ്വസിക്കുമ്പോൾ വിജയൻ നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് മറുവിഭാഗത്തിൽ നിന്നുയർന്ന അഭിപ്രായം. നടപടിയെടുത്ത് രണ്ട് മാസത്തിന് ശേഷം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലെ പുന:പരിശോധനാ സമിതി വിജയനെ തിരികെ സർവീസിലെടുക്കാൻ ശുപാർശ ചെയ‌്തിരുന്നു.രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, മുഖ്യമന്ത്രിയുടെ അവാർഡുകൾ, ബാഡ്ജ് ഓഫ് ഓണർപോലെ സംസ്ഥാന പൊലീസ് മേധാവിയുടെ ഒട്ടേറെ അഭിനന്ദനങ്ങൾ,

ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരങ്ങൾ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിനന്ദനം തുടങ്ങിയവയെല്ലാം ഈ ഉദ്യോഗസ്ഥൻ നേടി. റോട്ടറി, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ തുടങ്ങിയവയുടെ അവാർഡുകൾ വേറെയും കരസ്ഥതമാക്കി.അങ്ങനെയൊരാൾ പൊടുന്നനെ സസ്പെൻഡ് ചെയ്യപ്പെട്ടപ്പോൾ അതിന്റെ കാരണങ്ങളെപ്പറ്റി സ്വാഭാവികമായും സംശയങ്ങളും ഉയർന്നു വന്നു. ഇപ്പോൾ പറയപ്പെടുന്നതല്ലാതെ സർക്കാരിന് അതൃപ്തിയുണ്ടാക്കിയ മറ്റെന്തെങ്കിലും കാര്യം ഈ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായോ എന്നതാണ് അതിലൊന്ന്. സർക്കാരിന്റെയോ ആഭ്യന്തരവകുപ്പിന്റെയോ ഗൗരവമുള്ള വീഴ്ചകൾ മറച്ചുവെക്കാൻ ഒരു ഉദ്യോഗസ്ഥനെ ബലിയാടാക്കിയോ എന്നതാണ് മറ്റൊരു സംശയം.സസ്‌പെൻഷൻ നീട്ടികൊണ്ടുപോകാനുള്ള തെറ്റുകളില്ലെന്നും തിരികെയടുത്ത് വകുപ്പതല അന്വേഷണം തുടരാമെന്നുമായിരുന്നു ശുപാർശ. എന്നാൽ പി.വിജയന്റെ വിശദീകരത്തിൻ മേൽ വീണ്ടും ഡിജിപിയുടെ വിശദീകരണം മുഖ്യമന്ത്രി തേടി. വിജയനെതിരായ എഡിജിപിയുടെ ആരോപണങ്ങൾ ശരിവച്ചു. പി.വിജയന്റെ വിശദീകരണം തള്ളിയുമായിരുന്നു ഡിജിപിയുടെ മറുപടി. ഈ മറുപടി പരിശോധിച്ചാണ് ചീഫ് സെക്രട്ടറി വീണ്ടും റിപ്പോർട്ട് നൽകിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (28 minutes ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (41 minutes ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (47 minutes ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (50 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...  (1 hour ago)

രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു  (1 hour ago)

മോദി ഈ മാസം തിരുവനന്തപുരത്തെത്തും.  (1 hour ago)

ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്  (2 hours ago)

കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ  (2 hours ago)

ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു...  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്.  (2 hours ago)

രാഷ്ട്രീയത്തിൽ വഞ്ചന സ്വാഭാവികമാണ്  (2 hours ago)

ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.  (3 hours ago)

കള്ളന്മാർക്ക് ആണിയടിച്ച് അയ്യപ്പൻ  (3 hours ago)

Malayali Vartha Recommends