ഐ ജി പി.വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന്, രണ്ടാമതും മുഖ്യമന്ത്രിയ്‌ക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ച് ചീഫ് സെക്രട്ടറി.... ഐ ജിയെ തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസമില്ല....അച്ചടക്ക നടപടിയ്‌ക്കുള്ള സർക്കാർ നോട്ടീസിനുള്ള, മറുപടിയിൽ ഐ.ജി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു...

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു ഐ ജി പി വിജയനെ സസ്പെൻഡ്ചെയ്തത്. ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസിൽ പ്രതിയാകാതെ സസ്പെൻഡ് ചെയ്യപ്പെടുന്നത് അപൂർവമായ സംഭവമാണ്. പി. വിജയനാകട്ടെ, സമൂഹത്തെ സ്വാധീനിച്ച പല അതുല്യപദ്ധതികളുടെ ശിൽപ്പി കൂടിയാണ്. ഗൗരവമുള്ള എന്തെങ്കിലും ആരോപണത്തിനോ ആക്ഷേപത്തിനോ ഇടനൽകിയിട്ടുമില്ല. വിജയൻ തുടക്കമിട്ട പദ്ധതികൾ ദേശീയ-രാജ്യാന്തര തലത്തിൽ ശ്രദ്ധയുംനേടി. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അതിനൊരു ഉദാഹരണമാണ്. ഇതിനകം ലക്ഷക്കണക്കിനു വിദ്യാർത്ഥികൾ പരിശീലനം പൂർത്തിയാക്കി. പതിനായിരത്തിലധികം വിദ്യാർത്ഥികൾ പരിശീലനം നടത്തുകയും ചെയ്യുന്നു.കുട്ടികളിലെ സ്വഭാവവ്യതിചലനം കണ്ടെത്തി തിരുത്തുന്ന 'കുട്ടികളോടുള്ള നമ്മുടെ ഉത്തരവാദിത്വം' പദ്ധതിയും ഈ ഐ.പി.എസ്. ഓഫീസറുടേതാണ്.
സാഹചര്യങ്ങളുടെ സമ്മർദത്തിൽപ്പെട്ടുപോകുന്ന കുട്ടികളുടെ അടിസ്ഥാനവിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനും ജീവിത നൈപുണ്യം വികസിപ്പിച്ച് തൊഴിൽക്ഷമത ഉറപ്പാക്കുന്ന മറ്റൊരു പദ്ധതിയാണ് 'പ്രോജക്ട് ഹോപ്പ്'. ബാലസൗഹൃദ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും വിജയൻ മുൻകൈയെടുത്തു. കോവിഡ് കാലത്ത് സുരക്ഷിതവും ആരോഗ്യകരവുമായ കുടുംബങ്ങൾ ഉറപ്പാക്കുന്നതിനും അദ്ദേഹം പദ്ധതികൾ തയ്യാറാക്കി. ഈ പരമ്പരയിലെ ഏറ്റവും പുതിയത് ഡിജിറ്റൽ ഡി-അഡിക്ഷൻ (ഡി-ഡാഡ്) സെന്ററാണ്. മൊബൈൽ ഫോണുകളോടുള്ള കുട്ടികളുടെ ആസക്തി കുറയ്ക്കുകയാണ് ലക്ഷ്യം.ഒടുവിൽ ഐ ജി പി.വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് രണ്ടാമതും മുഖ്യമന്ത്രിയ്‌ക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ച് ചീഫ് സെക്രട്ടറി. ഐ ജിയെ തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസമല്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി രണ്ടാമതും റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
മേയ് 18നാണ് ഏലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന് ആരോപണം വന്നതിന് പിന്നാലെയാണ് പി.വിജയനെ സസ്‌പെൻഡ് ചെയ്‌തത്. എന്നാൽ അച്ചടക്ക നടപടിയ്‌ക്കുള്ള സർക്കാർ നോട്ടീസിനുള്ള മറുപടിയിൽ ഐ.ജി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു.എന്നാൽ താക്കീതിൽ ഒതുക്കേണ്ടിയിരുന്ന അച്ചടക്ക നടപടിയാണ് സസ്‌പെൻഷനിലെത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ സംഭവം തർക്കത്തിനും ഇടയാക്കിയിരുന്നു. ഉന്നതോദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരാണ് അച്ചടക്ക നടപടിയ്‌ക്ക് കാരണമെന്ന് ഒരുവിഭാഗം വിശ്വസിക്കുമ്പോൾ വിജയൻ നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് മറുവിഭാഗത്തിൽ നിന്നുയർന്ന അഭിപ്രായം. നടപടിയെടുത്ത് രണ്ട് മാസത്തിന് ശേഷം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലെ പുന:പരിശോധനാ സമിതി വിജയനെ തിരികെ സർവീസിലെടുക്കാൻ ശുപാർശ ചെയ‌്തിരുന്നു.രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, മുഖ്യമന്ത്രിയുടെ അവാർഡുകൾ, ബാഡ്ജ് ഓഫ് ഓണർപോലെ സംസ്ഥാന പൊലീസ് മേധാവിയുടെ ഒട്ടേറെ അഭിനന്ദനങ്ങൾ,
ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരങ്ങൾ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിനന്ദനം തുടങ്ങിയവയെല്ലാം ഈ ഉദ്യോഗസ്ഥൻ നേടി. റോട്ടറി, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ തുടങ്ങിയവയുടെ അവാർഡുകൾ വേറെയും കരസ്ഥതമാക്കി.അങ്ങനെയൊരാൾ പൊടുന്നനെ സസ്പെൻഡ് ചെയ്യപ്പെട്ടപ്പോൾ അതിന്റെ കാരണങ്ങളെപ്പറ്റി സ്വാഭാവികമായും സംശയങ്ങളും ഉയർന്നു വന്നു. ഇപ്പോൾ പറയപ്പെടുന്നതല്ലാതെ സർക്കാരിന് അതൃപ്തിയുണ്ടാക്കിയ മറ്റെന്തെങ്കിലും കാര്യം ഈ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായോ എന്നതാണ് അതിലൊന്ന്. സർക്കാരിന്റെയോ ആഭ്യന്തരവകുപ്പിന്റെയോ ഗൗരവമുള്ള വീഴ്ചകൾ മറച്ചുവെക്കാൻ ഒരു ഉദ്യോഗസ്ഥനെ ബലിയാടാക്കിയോ എന്നതാണ് മറ്റൊരു സംശയം.സസ്‌പെൻഷൻ നീട്ടികൊണ്ടുപോകാനുള്ള തെറ്റുകളില്ലെന്നും തിരികെയടുത്ത് വകുപ്പതല അന്വേഷണം തുടരാമെന്നുമായിരുന്നു ശുപാർശ. എന്നാൽ പി.വിജയന്റെ വിശദീകരത്തിൻ മേൽ വീണ്ടും ഡിജിപിയുടെ വിശദീകരണം മുഖ്യമന്ത്രി തേടി. വിജയനെതിരായ എഡിജിപിയുടെ ആരോപണങ്ങൾ ശരിവച്ചു. പി.വിജയന്റെ വിശദീകരണം തള്ളിയുമായിരുന്നു ഡിജിപിയുടെ മറുപടി. ഈ മറുപടി പരിശോധിച്ചാണ് ചീഫ് സെക്രട്ടറി വീണ്ടും റിപ്പോർട്ട് നൽകിയത്.
https://www.facebook.com/Malayalivartha