Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..

കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു KSU ക്കാരി, വൈഷ്ണ മത്സരിച്ചിരിക്കും നേരിട്ടിറങ്ങി ഹൈക്കോടതി !

17 NOVEMBER 2025 07:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ബിനീഷ് കോടിയേരി

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ

ലഹരിയെ ചെറുത്തുതോൽപ്പിക്കാനും മാലിന്യസംസ്കരണത്തിൽ മാതൃക സൃഷ്ടിക്കാനുമെല്ലാം റസിഡൻസ് അസോസിയേഷനുകൾ മുൻകൈ എടുക്കണം; നിർണായകമായ നിർദേശവുമായി കഴക്കൂട്ടം എം എൽ എ വി.മുരളീധരൻ

10 വർഷം മുമ്പ് കേരളത്തിൽ എൽ ഡി എഫ് ജയിച്ചു. പുഷ്പം പോലെ അവർ മുഖ്യമന്ത്രിയെയും, മന്ത്രി മാരെയും തെരഞ്ഞെടുത്തു; മോദി ജി മൂന്നാമതും കേന്ദ്രത്തിൽ വന്നു. പുഷ്പം പോലെ അവരും പ്രധാന മന്ത്രി, മറ്റു മന്ത്രിമാരെയും തെരഞ്ഞെടുത്തു; കോൺഗ്രസിനെ വിമർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയിക്ക് അഭിനന്ദനങ്ങൾ; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്ന് രാജിവച്ച് വിജയ്

മത്സരിക്കാൻ പോലും പേടിയാണ് എൽഡിഎഫിന്. പരാജയം മുന്നിൽ കണ്ട് ഇല്ലാത്ത ആരോപണങ്ങളുണ്ടാക്കി തിരുവനന്തപുരം കോർപ്പറേഷനിൽ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങിയ വൈഷ്ണ സുരേഷിനെതിരെയുള്ള സിപിഎമ്മിന്റെ പരാതി അങ്ങനെയേ കാണാൻ പറ്റു. തദ്ദേശതിരഞ്ഞെടുപ്പിനിടെ എതിർ സ്ഥാനാർത്ഥിയെ വീഴ്ത്താൻ കളിച്ച രാഷ്ട്രീയ നാടകം. അതിന് കോടതി തന്നെ തടയായിരിക്കുകയാണ്. ‘വൈഷ്‌ണയെ ഒഴിവാക്കിയത് നീതികേട്‌, വെറും രാഷ്ട്രീയം കളിക്കരുത്; രേഖകളിൽ വിലാസം കൃത്യം’ എന്നും ചൂണ്ടിക്കാണിച്ച് നിർണായക തീരുമാനം കേരള ഹൈക്കോടതി കൂടെ എടുത്തപ്പോൾ എട്ടുനിലയിൽ പൊട്ടി ഇടത്പക്ഷം.

വോട്ടർ പട്ടികയിൽ നിന്നും പേര് തള്ളിയതിനെതിരായ ഹരജിയിൽ ഹൈക്കോടതി ഇടപെട്ടു കഴിഞ്ഞു. തിരുവനന്തപുരം മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. സാങ്കേതിക കാരണം പറഞ്ഞു 24 കാരിയെ മത്സരിപ്പിക്കാതിരിക്കരുതെന്ന് കോടതി പറഞ്ഞു. കക്ഷി ചേരാനുള്ള തിരുവനന്തപുരം കോപ്പറേഷന്റെ ആവശ്യത്തെയും കോടതി വിമർശിച്ചു. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കിയത് അനീതിയാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഈ മാസം 20 നകം കേസ് തീർപ്പാക്കണമെന്ന് കോടതി അറിയിച്ചു. വൈഷ്ണയുടെ അപ്പീലില്‍ രണ്ടു ദിവസത്തിനുള്ളില്‍ ജില്ലാ കലക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സാങ്കേതിക കാരണങ്ങളായി പറയുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവാണെന്നും തന്റെ ഭാഗത്തു നിന്നുള്ള പിഴവല്ലെന്നും വൈഷ്ണ കോടതിയില്‍ പറഞ്ഞിരുന്നു.

ഹിയറിങ്ങിന് വിളിച്ചപ്പോള്‍ തന്റെ കൈവശമുള്ള ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളെല്ലാം ഹാജരാക്കിയിരുന്നെന്നും ഇതിന് താന്‍ ഉത്തരവാദിയല്ലെന്നും വൈഷ്ണ വ്യക്തമാക്കിയിരുന്നു. ഈ രേഖകളൊന്നും പരിശോധിച്ചില്ലെന്നും പരാതി നല്‍കിയ ആള്‍ ഹിയറിങ്ങില്‍ ഹാജരായിരുന്നുമില്ലെന്നും ഈ സാഹചര്യം നിലനില്‍ക്കെയാണ് തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നും വൈഷ്ണ സുരേഷ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേ സമയം വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതിന് എതിരെ കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് അപ്പീല്‍ നല്‍കി. വൈഷ്ണയും അഭിഭാഷകനും വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ ചുമതലയുമുള്ള ജെ.എസ്.അഖിലും രാവിലെ പത്തു മണിയോടെ കലക്ടറേറ്റില്‍ എത്തി ഒന്നര മണിക്കൂര്‍ കാത്തിരുന്നിട്ടും കലക്ടറെ കാണാന്‍ കഴിഞ്ഞില്ല. മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ തിരക്കായതിനാല്‍ കാണാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒടുവില്‍ പതിനൊന്നരയോടെ എഡിഎം ഇവരുടെ പക്കല്‍നിന്ന് അപ്പീല്‍ വാങ്ങി രസീത് നല്‍കുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി കലക്ടര്‍ മനഃപൂര്‍വം കാണാതിരുന്നതാണെന്ന് ജെ.എസ്.അഖില്‍ ആരോപിച്ചു.

2025 സെപ്റ്റംബര്‍ 29ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ കരട് വോ‌ട്ടർ പട്ടികയില്‍ തന്റെ പേരുണ്ടായിരുന്നുവെന്നു വൈഷ്ണയുടെ അപ്പീലില്‍ പറയുന്നു. മുന്‍പ് മൂന്നാം വാര്‍ഡിലായിരുന്നു ‘സുധാ ഭവന്‍’ എന്ന വീട്. ഇപ്പോള്‍ വാര്‍ഡ് 27 ആയി മാറിയെങ്കിലും അതേ വിലാസത്തില്‍ തന്നെയാണ് താമസിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, താന്‍ ഈ വിലാസത്തിലല്ല താമസിക്കുന്നതെന്നു കാട്ടി നവംബര്‍ 4ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി റജിസ്‌ട്രേഷന്‍ ഓഫിസര്‍ക്കു പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പേര് ഒഴിവാക്കിയതു നിയമവിരുദ്ധമായാണ്. 2025 ഓഗസ്റ്റില്‍ ലഭിച്ച പാസ്‌പോര്‍ട്ടിലും ഒരേ വിലാസമാണ്. എന്നാല്‍ കരട് വോട്ടര്‍ പട്ടിക പുറത്തിറക്കിയത് സെപ്റ്റംബര്‍ 29നാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ വേണ്ടിയാണ് വോട്ടര്‍പട്ടികയില്‍നിന്ന് പേര് ഒഴിവാക്കിയത്. ഈ സാഹചര്യത്തില്‍ അപ്പീല്‍ പരിഗണിച്ച് പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വൈഷ്ണ ആവശ്യപ്പെട്ടുന്നു.

സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍നിന്നു പേര് നീക്കം ചെയ്തതിലുള്ള പരാതികളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെന്ന നിലയില്‍ കലക്ടറാണ് തീരുമാനമെടുക്കേണ്ടത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോര്‍പറേഷന്‍ പരിധിയിലെ വോട്ടറായിരിക്കണമെന്നു നിബന്ധനയുള്ളതിനാല്‍, പേര് ഒഴിവാക്കപ്പെട്ടതോടെ വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായി. കോര്‍പറേഷനിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായാണ് ജനറല്‍ സീറ്റില്‍ വൈഷ്ണയെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. വോട്ടര്‍പട്ടിക അപേക്ഷയില്‍ കെട്ടിടത്തിന്റെ ടിസി നമ്പര്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഇലക്ടറല്‍ റജിസ്റ്റര്‍ ഓഫിസര്‍ കൂടിയായ കോര്‍പറേഷന്‍ അഡിഷനല്‍ സെക്രട്ടറി സപ്ലിമെന്ററി പട്ടികയില്‍നിന്ന് വൈഷ്ണയുടെ പേരു നീക്കിയതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. ഇതിനെതിരെയാണ് വൈഷ്ണ അപ്പീല്‍ നല്‍കിയത്. വോട്ടര്‍പട്ടികയില്‍നിന്നു പേര് നീക്കിയതില്‍ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍ പ്രചാരണവുമായി മുന്നോട്ടുപോകാനാണ് വൈഷ്ണയ്ക്കു കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രചാരണം നിര്‍ത്തിവയ്ക്കില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, സ്ഥാനാര്‍ഥിത്വം റദ്ദാക്കപ്പെടുന്ന സാഹചര്യം മുന്നില്‍ക്കണ്ട് ഡമ്മി സ്ഥാനാര്‍ഥിയെയും കോണ്‍ഗ്രസ് ഒരുക്കിനിര്‍ത്തും. അപ്പീല്‍ കലക്ടര്‍ തള്ളിയാല്‍, നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാനദിനം പകരം സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കും.

എന്തായാലും പോരാട്ട വീര്യം ഒട്ടും നഷ്ടപ്പെടാതെ പ്രതിസന്ധിഘട്ടത്തിൽ മുന്നോട്ട് ചുവടുറപ്പിച്ച വൈഷ്ണയ്ക്ക് ആശംസകളർപ്പിച്ച് കോൺ​ഗ്രസ് രം​ഗത്ത് എത്തി. രാഹുൽ മങ്കൂട്ടമടക്കം ഫേസ്ബുക്കിലൂടെയാണ് ആശംസകളറിയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതിങ്ങനെ...24 വയസ്സ് പ്രായമുള്ള, കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു KSU ക്കാരിയുടെ സ്ഥാനാർഥിത്വം നിങ്ങൾക്ക് ഇത്രമേൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിൽ നിങ്ങളുടെ count down തുടങ്ങി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ … വൈഷ്ണ സുരേഷ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (9 minutes ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (21 minutes ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (35 minutes ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (39 minutes ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (1 hour ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (1 hour ago)

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (7 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (7 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (8 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (11 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (11 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (12 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (13 hours ago)

Malayali Vartha Recommends