നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണം; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീൻ

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീൻ കരുവന്നൂർ സഹകരണ ബാങ്കിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇന്നും നാളെയും ഹാജരാവാൻ കഴിയില്ലെന്ന് എസി മൊയ്തീൻ ഇഡിയെ അറിയിച്ചിരിക്കുകയാണ് . നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് ഹാജരാകാതിരിക്കുന്നതിന്റെ കാരണമായി ഇഡിയെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇ ഡി തുടർ തീരുമാനങ്ങളിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് . ഉടനെ എസി മൊയ്തീന് നോട്ടീസ് നൽകും.
എ സി മൊയ്‌തീൻ ഇന്നലെ രാത്രി തന്നെ വീട്ടിൽ നിന്ന് പോയെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി . ഇദ്ദേഹം കൊച്ചിയിൽ വക്കീലൻമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് കരുതിയത്. ആ നീക്കം ഉണ്ടാകില്ല എന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത് . ഇന്ന് ഹാജരായാൽ മൊയ്തീനെ ഇഡി വെറുതെ വിടില്ലെന്നും അത് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നുമാണ് കോൺഗ്രസ് നേതാവ് അനിൽ അക്കര പറഞ്ഞത്. ലെജിസ്‌ലേറ്റിവ് അസ്സംബ്ലി സാമാജികർക്കുള്ള ക്ലാസ് മുഖ്യമന്ത്രി പിണറായി വിജയനാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ എ.സി. മൊയ്തീൻ ഹാജരാക്കിയ രേഖകൾ അപൂർണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു . എ.സി മൊയ്തീൻ വീണ്ടും രേഖകളുമായി ഹാജരാകേണ്ടി വരുമെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നതാണ് . സാഹചര്യത്തിലാണ് എ സി മൊയ്തീൻ അടക്കമുള്ള സിപിഎം നേതാക്കൾക്ക് ഇ ഡി വീണ്ടും നോട്ടീസ് നൽകിയത് . കൗൺസിലർമാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ അടക്കമുള്ളവരുടെ ചോദ്യം ചെയ്തിരുന്നു .
എ സി മൊയ്ദീൻ സ്വത്ത് വിശദാംശങ്ങൾ, ബാങ്ക് നിക്ഷേപക രേഖകകൾ എന്നിവ പൂർണ്ണമായി ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ ഹാജരായപ്പോൾ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ വേതനത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളും മന്ത്രി, എംഎൽഎ തുടങ്ങിയ പദവികളിൽ കിട്ടിയ വേതനങ്ങൾ സംബന്ധിച്ചുള്ള രേഖകളുമാണ് മൊയ്തീൻ ഹാജരാക്കിയത്.
https://www.facebook.com/Malayalivartha






















