ഗിരീഷ് ബാബുവിന്റെ മരണ കാരണം ഇതാണ്; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

അഴിമതിക്കെതിരെ പോരാടിയ പൊതു പ്രവർത്തകനായ ഗിരീഷ് ബാബു മരിച്ചുവെന്ന വിവരം കഴിഞ്ഞ ദിവസം നാം അറിഞ്ഞതാണ്. ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. എറണാകുളം കളമശേരിയിലെ വീട്ടിലായിരുന്നു ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം പറയുന്നത്.
തലച്ചോറിലെ ബ്ലോക്കിന് കഴിഞ്ഞ ഏപ്രിലിൽ ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ഡോക്ടർമാർ ശസ്ത്രക്രിയയും നിർദ്ദേശിച്ചിരുന്നു. വരുംദിവസങ്ങളിൽ തുടർചികിത്സക്കുള്ള ഒരുക്കത്തിലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അദ്യകാലത്ത് സിനിമ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ഗിരീഷ് ബാബു പിന്നീട് സജീവ പൊതുപ്രവർത്തകനായി മാറുകയിരുന്നു .
മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി, പെരിയാറിലെ മലിനീകരണം ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാസപ്പടി വിഷയം തുടങ്ങി നിരവധി കേസുകളിലെ ഹർജിക്കാരനാണ് അദ്ദേഹം. കഴിഞ്ഞ ദിവസം മാസപ്പടി കേസ് ഇന്ന് ഹൈക്കോടതിയിൽ വരുന്നതിനാൽ നേരത്തെ വിളിക്കണമെന്ന് ഭാര്യയോട് ആദ്ദേഹം പറഞ്ഞിരുന്നു.
രാവിലെ ഏഴരയോടെ ഭാര്യ പല തവണ കതകിൽ മുട്ടിയെങ്കിലും കതക് തുറന്നില്ല. തുടർന്ന് സമീപവാസികളെത്തി കതക് ചവിട്ടി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത് കേരള രാഷ്ട്രീയത്തിലെ നിരവധി അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകനാണ്. ബാബുവിന്റെ മരണത്തിൽ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു .
https://www.facebook.com/Malayalivartha