കോട്ടയത്ത് ധനകാര്യ സ്ഥാപനത്തിൽ 26 കാരനും സംഘവും അതിവിദഗ്ധമായി നടത്തിയ കോടികളുടെ മോഷണം, ഒന്നാം പ്രതി പിടിയിൽ

കോട്ടയത്ത് ധനകാര്യ സ്ഥാപനത്തിൽ ഒരു കോടി രൂപയ്ക്ക് മുകളിലുളള സ്വർണവും പണവും കവർന്ന കേസിൽ ഒന്നാം പ്രതിയായ 26 വയസുകാരൻ പിടിയിലായിരിക്കുകയാണ്. പത്തനംതിട്ട കൂടൽ കലഞ്ഞൂർ അനീഷ് ആന്റണിയാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വതിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. കുറിച്ചി മന്ദിരം കവലയിൽ ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടർ തകർത്താണ് അനീഷ് ആന്റണി ഉൾപ്പെട്ട മോഷണ സംഘം കവർച്ച നടത്തിയത്.
കഴിഞ്ഞ ആഗസ്റ്റ് അഞ്ച് ആറ് തീയതികളിലാണ് മോഷണം നടന്നത്. എഴാം തീയതിയാണ് മോഷണ വിവരം പുറത്ത് അറിഞ്ഞത്. കുഴിമറ്റം പാറപ്പുറം ഭാഗത്ത് താമസിക്കുന്ന എ.ആർ പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലുള്ള സുധാ ഫൈനാൻസിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് 4050 ഗ്രാം സ്വർണമാണ് കവർന്നത്. അതിവിദഗ്ധമായി മോഷ്ടാക്കാൾ ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തെടുത്ത ശേഷം മോഷണം നടത്തുകയായിരുന്നു.
കുറിച്ച് മന്ദിരം കവലയിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് മോഷണം നടന്നത്. കേസിൽ ഒന്നിലധികം പ്രതികൾ ഉണ്ട് എന്നാണ് നിഗമനം. ഒന്നാം പ്രതിയെ പിടികൂടിയത് അറിഞ്ഞ് രണ്ടാം പ്രതി രക്ഷപെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും പിടികൂടാനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.
https://www.facebook.com/Malayalivartha






















