Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

കേരള ബാങ്ക് സിപിഎമ്മിന്റെ തറവാടു സ്വത്തുപോലെയാണ് ഗോപി കോട്ടമുറിക്കലിന്റെ പ്രസ്ഥാവന കൊണ്ട് ഉദ്ദേശിക്കുന്നത്. റിസര്‍വ്വ് ബാങ്കിനെ പോലും ധിക്കരിച്ച് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കരുവന്നൂരിന് പണം നല്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

03 OCTOBER 2023 10:50 AM IST
മലയാളി വാര്‍ത്ത

പാര്‍ട്ടി പറഞ്ഞാല്‍ കേരള ബാങ്കിനെയും കൂടി കുത്തുപാളയെടുപ്പിക്കുമെന്ന കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെ പ്രസ്താവന കേട്ട് കേരള ബാങ്കില്‍ നിക്ഷേപം നടത്തിയവരും അങ്കലാപ്പിലായിരിക്കുകയാണ്. ജില്ല സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് ആക്കിയെങ്കിലും പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ നിന്നും മുക്തമായിട്ടില്ല. കേരള ബാങ്ക് സിപിഎമ്മിന്റെ തറവാടു സ്വത്തുപോലെയാണ് ഗോപി കോട്ടമുറിക്കലിന്റെ പ്രസ്ഥാവന കൊണ്ട് ഉദ്ദേശിക്കുന്നത്. റിസര്‍വ്വ് ബാങ്കിനെ പോലും ധിക്കരിച്ച് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കരുവന്നൂരിന് പണം നല്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കരുവന്നൂരിനെ സഹായിക്കാനായി എകെജി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കി കൊണ്ട് നാളെ കൊ്ച്ചിയില്‍ കേരള ബാങ്ക് പ്രതിനിധികളുമായ സഹകരണ വകുപ്പു മന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയില്‍ കരുവന്നൂരിനെ രക്ഷിക്കാന്‍ അനുയോജ്യമായ തീരുമാനമുണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്. എന്തായാലും കരുവന്നൂര്‍ കേരള ബാങ്കിനെയും ഉലച്ചിരിക്കുന്നതായാണ് പുറത്തു വരുന്ന വിവരം.

 സാമ്പത്തിക പ്രതിസന്ധി കാലത്ത് കരുവന്നൂര്‍ അടക്കമുള്ള ബാങ്കുകള്‍ സര്‍ക്കാരിന് തലവേദനയാണ്. കേരള ബാങ്കില്‍ നിന്നു റിസര്‍വ് ഫണ്ട് മാറ്റാനായില്ലെങ്കില്‍ കേരള ബാങ്കില്‍ നിന്ന് വായ്പയെടുക്കും. ഇത് സര്‍ക്കാരിന് കൂടുതല്‍ പ്രശ്നമായി മാറും. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കു പ്രതിസന്ധിയുണ്ടാകുമ്പോള്‍ ബുദ്ധിമുട്ടിലാകുന്ന ബാങ്കുകളെ സഹായിക്കുന്നത് ആര്‍ബിഐയുടെയും നബാര്‍ഡിന്റെയും മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. മനഃപൂര്‍വം തട്ടിപ്പും ക്രമക്കേടും നടത്തുന്ന ബാങ്കുകളെ അങ്ങനെ സഹായിക്കാന്‍ കഴിയില്ലെന്നതാണ് കേരളാ ബാങ്കിന്റെ നിലപാട്. നബാര്‍ഡും കരുവന്നൂരിനെ സഹായിക്കുന്നതിനെതിരെ കേരളാ ബാങ്കിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏതു ബാങ്കിനു പണം കൈമാറണമെങ്കിലും റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാകൂവെന്നും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്കിനെ സഹായിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമൊന്നും കേരള ബാങ്കിന് ലഭിച്ചിട്ടില്ല. കേരള ബാങ്കിന് അങ്ങനെ സഹായിക്കാനാകില്ലെന്നതു സഹകരണ വകുപ്പിനുമറിയാം. കരുവന്നൂര്‍ ബാങ്കിന് നേരത്തേ 42 കോടി രൂപ കേരള ബാങ്ക് വായ്പ നല്‍കിയിട്ടുണ്ട്. അതിപ്പോള്‍ 46 കോടി ആയിട്ടുണ്ടാകാം പ്രസിഡന്റ് പറഞ്ഞു.

കേരള ബാങ്ക് 50 കോടി നല്‍കുമെന്നും അതിനെ നബാര്‍ഡ് എതിര്‍ത്തുവെന്നുമുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതല്ലാതെ എനിക്ക് അതെപ്പറ്റി വിവരമില്ല. സഹകരണ മേഖലയെക്കുറിച്ചു വരുന്ന തെറ്റായ പ്രചാരണങ്ങളില്‍ ഭയന്നു നിക്ഷേപകര്‍ കേരള ബാങ്കിനെയും സമീപിക്കുന്നുണ്ട്. കേരള ബാങ്കിനെ പോലെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള ബാങ്കിനെ ഇതു ബാധിക്കില്ല. പക്ഷേ ആയിരക്കണക്കിനു പ്രാഥമിക സഹകരണ സംഘങ്ങളെ ഇതു ബാധിക്കുമെന്ന് ഗോപീ കോട്ടമുറിക്കല്‍ പറയയുന്നു. സിപിഎമ്മോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കരുവന്നൂര്‍ ബാങ്കിന് 24 മണിക്കൂറിനുള്ളില്‍ സഹായം ലഭ്യമാക്കുമെന്നും ഗോപീ കോട്ടമുറിക്കല്‍ പറഞ്ഞിട്ടുണ്ട്.

കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരളബാങ്കില്‍ നിന്നും പണം നല്‍കാനുള്ള സിപിഎം നീക്കം നബാര്‍ഡ് വിലക്കിയെന്ന സൂചനയാണ് കേന്ദ്ര ഏജന്‍സി നല്‍കുന്നത്. ശനിയാഴ്ചയാണ് ഇക്കാര്യം അടിയന്തര ഫാക്സ് സന്ദേശത്തിലൂടെ നബാര്‍ഡ് കേരളബാങ്കിനെ അറിയിച്ചത്. ഇതോടെ കേരളാബാങ്കില്‍ നിന്നും 50 കോടി അടിയന്തരമായി എടുത്ത് കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധിക്ക് ഒരളവ് തടയിടാനുള്ള സിപിഎം തീരുമാനം പൊളിഞ്ഞു. തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണസംഘത്തിന് പണം നല്‍കുന്നത് റിസര്‍വ് ബാങ്കിന്റെ വായ്പാ മാര്‍ഗ്ഗരേഖയ്ക്ക് എതിരാണെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നും കത്തില്‍ നബാര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി കേരളബാങ്കിലെ പണം കൊണ്ട് തീര്‍ക്കാമെന്ന പ്രതീക്ഷയും തകര്‍ന്നു.

ഇതോടെ കരുവന്നൂര്‍ ബാങ്ക് പ്രശ്നം സിപിഎമ്മിനും പിണറായി സര്‍ക്കാരിനും കീറാമുട്ടിയാവുകയാണ്. പ്രതിസന്ധി എത്രയും വേഗം തീര്‍ത്തില്ലെങ്കില്‍ സിപിഎം തന്നെ വെട്ടിലാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കരുവന്നൂര്‍ സഹകരണ ബാങ്കുതട്ടിപ്പ് ഒതുക്കാന്‍ എകെജി സെന്ററില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന്‍ എന്നിവരാണ് യോഗം ചേര്‍ന്നത്. കേരള ബാങ്കില്‍ നിന്ന് 50 കോടി രൂപ ലഭ്യമാക്കി തത്കാലം പ്രശ്നം പരിഹരിക്കാമെന്ന ഫോര്‍മുലയാണ് പൊളിഞ്ഞിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (4 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (5 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (6 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (7 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (10 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (11 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (11 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (11 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (12 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (12 hours ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (12 hours ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (12 hours ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (12 hours ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (12 hours ago)

Malayali Vartha Recommends