Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...


മന്ത്രിക്കുപോലും തുണയാകാത്ത സർക്കാർ ആശുപത്രികൾ; അഞ്ചര മണിക്കൂർ പരിശോധിച്ചിട്ടും ഉളുക്ക് കണ്ടുപിടിക്കാനായില്ല, ഒടുവിൽ പാതിരാത്രിയിൽ ഡിസ്ചാർജ് വാങ്ങി മടക്കം! ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

കേരള ബാങ്ക് സിപിഎമ്മിന്റെ തറവാടു സ്വത്തുപോലെയാണ് ഗോപി കോട്ടമുറിക്കലിന്റെ പ്രസ്ഥാവന കൊണ്ട് ഉദ്ദേശിക്കുന്നത്. റിസര്‍വ്വ് ബാങ്കിനെ പോലും ധിക്കരിച്ച് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കരുവന്നൂരിന് പണം നല്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

03 OCTOBER 2023 10:50 AM IST
മലയാളി വാര്‍ത്ത

പാര്‍ട്ടി പറഞ്ഞാല്‍ കേരള ബാങ്കിനെയും കൂടി കുത്തുപാളയെടുപ്പിക്കുമെന്ന കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെ പ്രസ്താവന കേട്ട് കേരള ബാങ്കില്‍ നിക്ഷേപം നടത്തിയവരും അങ്കലാപ്പിലായിരിക്കുകയാണ്. ജില്ല സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് ആക്കിയെങ്കിലും പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ നിന്നും മുക്തമായിട്ടില്ല. കേരള ബാങ്ക് സിപിഎമ്മിന്റെ തറവാടു സ്വത്തുപോലെയാണ് ഗോപി കോട്ടമുറിക്കലിന്റെ പ്രസ്ഥാവന കൊണ്ട് ഉദ്ദേശിക്കുന്നത്. റിസര്‍വ്വ് ബാങ്കിനെ പോലും ധിക്കരിച്ച് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കരുവന്നൂരിന് പണം നല്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കരുവന്നൂരിനെ സഹായിക്കാനായി എകെജി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കി കൊണ്ട് നാളെ കൊ്ച്ചിയില്‍ കേരള ബാങ്ക് പ്രതിനിധികളുമായ സഹകരണ വകുപ്പു മന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയില്‍ കരുവന്നൂരിനെ രക്ഷിക്കാന്‍ അനുയോജ്യമായ തീരുമാനമുണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്. എന്തായാലും കരുവന്നൂര്‍ കേരള ബാങ്കിനെയും ഉലച്ചിരിക്കുന്നതായാണ് പുറത്തു വരുന്ന വിവരം.

 സാമ്പത്തിക പ്രതിസന്ധി കാലത്ത് കരുവന്നൂര്‍ അടക്കമുള്ള ബാങ്കുകള്‍ സര്‍ക്കാരിന് തലവേദനയാണ്. കേരള ബാങ്കില്‍ നിന്നു റിസര്‍വ് ഫണ്ട് മാറ്റാനായില്ലെങ്കില്‍ കേരള ബാങ്കില്‍ നിന്ന് വായ്പയെടുക്കും. ഇത് സര്‍ക്കാരിന് കൂടുതല്‍ പ്രശ്നമായി മാറും. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കു പ്രതിസന്ധിയുണ്ടാകുമ്പോള്‍ ബുദ്ധിമുട്ടിലാകുന്ന ബാങ്കുകളെ സഹായിക്കുന്നത് ആര്‍ബിഐയുടെയും നബാര്‍ഡിന്റെയും മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. മനഃപൂര്‍വം തട്ടിപ്പും ക്രമക്കേടും നടത്തുന്ന ബാങ്കുകളെ അങ്ങനെ സഹായിക്കാന്‍ കഴിയില്ലെന്നതാണ് കേരളാ ബാങ്കിന്റെ നിലപാട്. നബാര്‍ഡും കരുവന്നൂരിനെ സഹായിക്കുന്നതിനെതിരെ കേരളാ ബാങ്കിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏതു ബാങ്കിനു പണം കൈമാറണമെങ്കിലും റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാകൂവെന്നും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്കിനെ സഹായിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമൊന്നും കേരള ബാങ്കിന് ലഭിച്ചിട്ടില്ല. കേരള ബാങ്കിന് അങ്ങനെ സഹായിക്കാനാകില്ലെന്നതു സഹകരണ വകുപ്പിനുമറിയാം. കരുവന്നൂര്‍ ബാങ്കിന് നേരത്തേ 42 കോടി രൂപ കേരള ബാങ്ക് വായ്പ നല്‍കിയിട്ടുണ്ട്. അതിപ്പോള്‍ 46 കോടി ആയിട്ടുണ്ടാകാം പ്രസിഡന്റ് പറഞ്ഞു.

കേരള ബാങ്ക് 50 കോടി നല്‍കുമെന്നും അതിനെ നബാര്‍ഡ് എതിര്‍ത്തുവെന്നുമുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതല്ലാതെ എനിക്ക് അതെപ്പറ്റി വിവരമില്ല. സഹകരണ മേഖലയെക്കുറിച്ചു വരുന്ന തെറ്റായ പ്രചാരണങ്ങളില്‍ ഭയന്നു നിക്ഷേപകര്‍ കേരള ബാങ്കിനെയും സമീപിക്കുന്നുണ്ട്. കേരള ബാങ്കിനെ പോലെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള ബാങ്കിനെ ഇതു ബാധിക്കില്ല. പക്ഷേ ആയിരക്കണക്കിനു പ്രാഥമിക സഹകരണ സംഘങ്ങളെ ഇതു ബാധിക്കുമെന്ന് ഗോപീ കോട്ടമുറിക്കല്‍ പറയയുന്നു. സിപിഎമ്മോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കരുവന്നൂര്‍ ബാങ്കിന് 24 മണിക്കൂറിനുള്ളില്‍ സഹായം ലഭ്യമാക്കുമെന്നും ഗോപീ കോട്ടമുറിക്കല്‍ പറഞ്ഞിട്ടുണ്ട്.

കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരളബാങ്കില്‍ നിന്നും പണം നല്‍കാനുള്ള സിപിഎം നീക്കം നബാര്‍ഡ് വിലക്കിയെന്ന സൂചനയാണ് കേന്ദ്ര ഏജന്‍സി നല്‍കുന്നത്. ശനിയാഴ്ചയാണ് ഇക്കാര്യം അടിയന്തര ഫാക്സ് സന്ദേശത്തിലൂടെ നബാര്‍ഡ് കേരളബാങ്കിനെ അറിയിച്ചത്. ഇതോടെ കേരളാബാങ്കില്‍ നിന്നും 50 കോടി അടിയന്തരമായി എടുത്ത് കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധിക്ക് ഒരളവ് തടയിടാനുള്ള സിപിഎം തീരുമാനം പൊളിഞ്ഞു. തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണസംഘത്തിന് പണം നല്‍കുന്നത് റിസര്‍വ് ബാങ്കിന്റെ വായ്പാ മാര്‍ഗ്ഗരേഖയ്ക്ക് എതിരാണെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നും കത്തില്‍ നബാര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി കേരളബാങ്കിലെ പണം കൊണ്ട് തീര്‍ക്കാമെന്ന പ്രതീക്ഷയും തകര്‍ന്നു.

ഇതോടെ കരുവന്നൂര്‍ ബാങ്ക് പ്രശ്നം സിപിഎമ്മിനും പിണറായി സര്‍ക്കാരിനും കീറാമുട്ടിയാവുകയാണ്. പ്രതിസന്ധി എത്രയും വേഗം തീര്‍ത്തില്ലെങ്കില്‍ സിപിഎം തന്നെ വെട്ടിലാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കരുവന്നൂര്‍ സഹകരണ ബാങ്കുതട്ടിപ്പ് ഒതുക്കാന്‍ എകെജി സെന്ററില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന്‍ എന്നിവരാണ് യോഗം ചേര്‍ന്നത്. കേരള ബാങ്കില്‍ നിന്ന് 50 കോടി രൂപ ലഭ്യമാക്കി തത്കാലം പ്രശ്നം പരിഹരിക്കാമെന്ന ഫോര്‍മുലയാണ് പൊളിഞ്ഞിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (3 hours ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (3 hours ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (3 hours ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (4 hours ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (4 hours ago)

അഭിനേതാവ് ചെയ്യുന്നതുപോലെ എഐയ്ക്ക് ചെയ്യാന്‍ സാധിക്കില്ല; എഐയെ കുറിച്ച് ജയസൂര്യ പറയുന്നത്  (4 hours ago)

കഞ്ചാവ് കൈവശം വച്ചകേസില്‍ നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെടെ 3 പേര്‍ പിടിയില്‍  (5 hours ago)

എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് എം.എ.ബേബി  (6 hours ago)

പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും  (6 hours ago)

അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ശ്രീലേഖ  (6 hours ago)

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാകുന്നില്ല; സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ  (9 hours ago)

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ; ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്ക  (9 hours ago)

ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചു; ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ  (9 hours ago)

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന്  (10 hours ago)

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബിജെപി; തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ നാളികേരം ഉടച്ച് താമര ചിഹ്നം വരച്ച് ചുമര് എഴുതി  (10 hours ago)

Malayali Vartha Recommends