Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കളമശ്ശേരി സ്‌ഫോടനം കേരള പോലീസിന് പൊല്ലാപ്പാകുന്നു;കേന്ദ്ര ഏജന്‍സികളുടെ ആ ഒരു ചോദ്യത്തിന് മറുപടി പറയാനാകാതെ ത്രിശങ്കുവില്‍ പോലീസ്,സ്‌ഫോടനത്തെ ഗൗരവത്തോടെ പരിഗണിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍,കേന്ദ്ര ഏജന്‍സികള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് അമിത് ഷാ

30 OCTOBER 2023 07:37 PM IST
മലയാളി വാര്‍ത്ത

കൊടകരക്കാരന്‍ യൂട്യൂബ് നോക്കി പഠിച്ച ബോംബാണ് കളമശേരിയില്‍ തള്ളിയതെന്ന് പറഞ്ഞയുടന്‍ അത് വിശ്വസിച്ച് എല്ലാം കോംപ്ലിമെന്റ്‌സാക്കാന്‍ പോയ കേരള പോലീസിന് അമിത് ഷായുടെ ഇരട്ട പ്രഹരം. വളരെ സിമ്പിളായ ഒരു ചോദ്യത്തിന് കേരള പോലീസിന് മറുപടി നല്‍കാന്‍ കഴിയാതെയായതോടെയാണ് അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തത്. കളമശേരി സ്‌ഫോടനത്തില്‍ കേന്ദ്രാന്വേഷണത്തിന് നേരിട്ട് നിര്‍ദ്ദേശം നല്‍കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പിണറായി സര്‍ക്കാരിന് പണി കൊടുത്തത്. മുഖ്യമന്ത്രിയില്‍ നിന്ന് അമിത്ഷാ വിവരങ്ങള്‍ തേടി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ജാഗ്രത കടുപ്പിച്ചു. പ്രാര്‍ത്ഥനായോഗത്തിനിടെ നടന്ന സ്‌ഫോടനത്തെ ഗൗരവത്തോടെ പരിഗണിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ദില്ലിയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സംഭവത്തിന് പിന്നാലെ വിളിച്ച് അമിത്ഷാ വിവരങ്ങള്‍ ആരാഞ്ഞു. സംസ്ഥാന പോലീസിന്റെ പ്രാഥമിക അന്വേഷണ വിവരങ്ങള്‍ മുഖ്യമന്ത്രി കൈമാറി.

പ്രതി ഡൊമിനിക്ക് മാര്‍ട്ടിന് എങ്ങനെ ബോംബുണ്ടാക്കാന്‍ കഴിഞ്ഞു എന്ന കേന്ദ്ര ഏജന്‍സികളുടെ ചോദ്യത്തിനാണ് കേരള പോലീസിന് മറുപടി നല്‍കാന്‍ കഴിയാതിരുന്നത്. സാങ്കേതിക ജ്ഞാനമുള്ളവര്‍ക്ക് പോലും പ്രയാസകരമായ ഒരു ജോലിയാണ് ഇയാള്‍ നിഷ്പ്രയാസം നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ക്യത്യം നടത്തിയത് മാര്‍ട്ടിന്‍ തനിച്ചാണോ എന്ന സംശയമാണ് പോലീസിനുള്ളത് . ആളപായം ഉണ്ടാകുന്ന രീതിയില്‍ ബോംബ് സ്‌ഫോടനം നടത്തണമെങ്കില്‍ അതിന് വൈദഗ്ദ്യം ഉണ്ടാവണം. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ബോംബ് സ്‌ഫോടനം നടത്തണമെങ്കില്‍ കൃത്യമായ പരിശീലനം ആവശ്യമാണ്. ഓഡിറ്റോറിയത്തില്‍ ഉള്ളില്‍ നിന്നാവണം റിമോട്ട് അമര്‍ത്തിയത്. സ്‌ഫോടന വസ്തുക്കളെ കുറിച്ച് ക്യത്യമായ ധാരണ വേണമെങ്കില്‍ പട്ടാളത്തിലോ പോലീസിലോ ജോലിയുണ്ടാവണം. ഹിന്ദി അധ്യാപകനായിരുന്നു മാര്‍ട്ടിന്‍. അയാള്‍ക്ക് ഇത്തരം ഒരു അറിവുണ്ടാകാന്‍ ഒരു സാധ്യതയുമില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സാങ്കേതിക വിദ്യാഭ്യാസമില്ലാത്ത ഒരാള്‍ യൂട്യൂബ് നോക്കി കൃത്യമായി ബോംബ് പൊട്ടിച്ചു എന്ന് പറയുന്നത് അതിശയോക്തികരം എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ബോംബില്‍ ഉള്‍കൊണ്ട സാധനങ്ങള്‍ വാങ്ങിയത് കൊച്ചിയില്‍ നിന്നാണെന്ന് പ്രതി പറയുന്നുണ്ടെങ്കിലും നാട്ടില്‍ ലഭ്യമല്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. ആളുകള്‍ കൂടുന്ന ഒരു സ്ഥലത്ത് ബോംബ് സ്‌ഫോടനം നടത്തണമെങ്കില്‍ ആള്‍ നിസാരക്കാരന്‍ ആയിരിക്കില്ല. മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ബോംബുണ്ടാക്കാനുള ഒരു സാധനവും കണ്ടെടുത്തിയിട്ടില്ല. ഇതും സംശയങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം സംശയങ്ങള്‍ക്ക് നിവ്യത്തി വരുത്തുകയാണ് കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം. കേരള പോലീസ് ഇത്തരം വിഷയങ്ങള്‍ പരിശോധിക്കുന്നതില്‍ പരാജയമായെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. കളമശ്ശേരിയിലേത് ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് അമിത് ഷാ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എ ഡി ജിപി എം.ആര്‍. അജിത് കുമാറിന്റെ (ക്രമസമാധാനം) നേതൃത്വത്തില്‍ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. കൊച്ചി ഡിസിപിയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. കുറ്റവാളി ആരാായാലും രക്ഷപ്പെടില്ലെന്ന ഉറപ്പുവരുത്തുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്.

സംഭവത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചത് നല്ല നിലപാട് മാതൃകപരമാണ്. കേരളത്തിന്റെ തനിമ നഷ്ടപെടാതിരിക്കാനുള്ള ജാഗ്രത കാണിക്കണമന്ന് ചാനല്‍ പറഞ്ഞു. ചാനലിന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത എടുത്തുകാണിച്ചുകൊണ്ട് ജാഗ്രതയോടെ ഇടപെട്ടുവെന്നും ആരോഗ്യകരമായ ഇടപെടലിന് നന്ദി അറിയിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കളമശ്ശേരിയില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പോലീസ് സ്ഥിതീകരിച്ചു.. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ആറുമാസം കൊണ്ട് ഇന്റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്‌ഫോടനം പഠിച്ചത്. സ്‌ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.

ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. ഇയാളുടെ അവകാശവാദങ്ങള്‍ സാധുകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. സ്‌ഫോടനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതാണ് പൊലീസിന് കൈമാറിയത്. രാവിലെ 9.40ന് കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയശേഷം രണ്ട് ഐഇഡി ബോംബുകള്‍ ബോക്‌സിലാക്കി വെക്കുന്നതിന്റെയും അവിടെവെച്ച് അല്‍പം മാറി റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ട്രിഗര്‍ ചെയ്തശേഷം ഡൊമിനിക് മാര്‍ട്ടിന്‍ ഓടിപ്പോവുന്നതുമെല്ലാം ദൃശ്യത്തിലുണ്ട്.

ബോംബ് പൊട്ടിച്ചശേഷമാണ് ഡൊമിനിക് സ്ഥലത്തുനിന്നും ഓടിപോവുന്നത്. വെളിപ്പെടുത്തല്‍ ശരിവെക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്നും യഹോവ സാക്ഷികള്‍ കൂട്ടായ്മയോടുള്ള ആദര്‍ശപരമായ അഭിപ്രായ ഭിന്നതയെതുടര്‍ന്നുള്ള പ്രതിഷേധമായാണ് സ്‌ഫോടനം നടത്തിയതെന്ന പ്രതിയുടെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. ഇയാള്‍ക്ക് ഐഇഡി എവിടെനിന്ന് കിട്ടിയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്. ഇതിനിടെ, സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയ കടകളെ കുറിച്ചും വിവരം ലഭിച്ചു. ആറുമാസം കൊണ്ട് ഇന്റര്‍നെറ്റ് നോക്കിയാണ് ഇയാള്‍ സ്‌ഫോടക വസ്തു ഉണ്ടാക്കാന്‍ പഠിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്.

സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണ് സ്‌ഫോടനം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായാണ് വിവരം. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.എന്നാല്‍ രണ്ടു മാസം മുമ്പ് മാത്രമാണ്ഇഇയാള്‍ ഗള്‍ഫി നിന്നും തിരികെയെത്തിയത്. ഗള്‍ഫില്‍ യഹോവ സാക്ഷികള്‍ ഇല്ലെന്നാണ് വിവരം. ഡൊമിനിക് മാര്‍ട്ടിന്റെ വീഡിയോ സന്ദേശവും നേരത്തെ പുറത്തുവന്നിരുന്നു. കീഴടങ്ങുന്നതിന് മുമ്പ് ഫേയ്‌സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മൂന്നു മണിക്കൂര്‍ മുമ്പാണ് ഡൊമിനിക് മാര്‍ട്ടിന്‍ ഫേയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത്. ബോംബ് വെച്ചത് താനെന്നാണെന്നാണ് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്.

എന്നാല്‍ ഇത്രയും ധൈര്യം കാണിച്ച പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ എഫ്ബി അക്കൗണ്ട് ഡിലീറ്റ് ചെയ്തനിലയില്‍ കണ്ടെത്തി. ഇത് ആരാണ് ഡിലീറ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇവിടെയാണ് സംശയങ്ങള്‍ ഉയരുന്നത്. ഒരു ചെറിയ കുട്ടിക്ക് പോലും തോന്നുന്ന സംശയങ്ങള്‍ക്ക് പോലീസ് മറുപടി നല്‍കിയിട്ടില്ല. ഏതു വിധേനയും വിവാദങ്ങള്‍ തണുപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കഴിഞ്ഞ കുറെയധികം മാസങ്ങളായി കേരളം തീവ്രവാദികളുടെ കൈയിലാണെന്ന വിവരം കേന്ദ്രം സംസ്ഥാനത്തിന് കൈമാറുന്നുണ്ട്. എന്നാല്‍ കാര്യമായ ഒരു നടപടിയും കേരളം സ്വീകരിക്കുന്നില്ല. ഇതിന് കാരണം സര്‍ക്കാരിന്റെ പ്രീണന നയമാണ്. വിവിധ ജാതി, മത ശക്തികളുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.പ്രതിപക്ഷത്തിന്റെ കാര്യവും ഏതാണ്ട് ഇതുപോലെ തന്നെയാണ്. അതിനാല്‍ ആരില്‍ നിന്നും നീതി പ്രതീക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മാര്‍ട്ടിന്റെ ബോംബ് നിര്‍മ്മാണത്തെ കുറിച്ച് വീട്ടുകാര്‍ക്കും ഒന്നും അറിയില്ല. ഇത്തരത്തില്‍ ഒരു മുന്നൊരുക്കവും ഇയാള്‍ നടത്തിയിട്ടില്ല. പിന്നെങ്ങനെ അതീവ രഹസ്യമായി ഇത്തരം ഒരു സംഭവം നടന്നു എന്നാണ് ചോദ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends