'സിനിമാ റിവ്യൂ ബോബിംങ്ങിന്റെ പിന്നിൽ ഒരു അധോലോകം പ്രവർത്തിക്കുന്നുണ്ട്... 'യഥാർത്ഥ പ്രതികൾ ആരാണെന്ന് അറിയാൻ ഇൻറ്റലിജൻസ് വിഭാഗത്തിന്റെ പഴുതടച്ച അന്വേഷണമാണ് വേണ്ടത്... നടൻ ഹരീഷ് പേരടി പങ്കു വച്ച പോസ്റ്റ് വൈറലാകുന്നു...

പണ്ടൊക്കെ ഒരു സിനിമ ഇറങ്ങുമ്പോൾ കൂട്ടുകാരോടൊപ്പം കുടുംബത്തോടൊപ്പം എല്ലാം പോയി കാണുന്നു. നല്ലതാണോ ചീത്തയാണോ എന്നുള്ള അഭിപ്രായം ആ ചുരുങ്ങിയ കൂട്ടത്തിനിടയിൽ തന്നെ ഒതുങ്ങുകയും ചെയ്യുമായിരുന്നു. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ ആളുകൾ സിനിമ കാണുകയും അവരുടെ അഭിപ്രായം ഈ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയുന്നു. ഇന്നൊരു വിധം എല്ലാം ചാനലുകളിലും സിനിമ റിവ്യൂ ചെയുന്നുണ്ട്. അതുകൊണ്ട് അതൊരു മാസ്സ് ഓഡിയൻസിലേക്ക് എത്തുകയും . അത് സ്വാധീനം ചെലുത്തുകയും ചെയ്തു. പിന്നെ അങ്ങോട്ട് ഒരു കൂട്ടർ സിനിമയെ ഡീഗ്രേഡിങ് പോലെ റിവ്യൂ പറയുകയും ചെയ്തപ്പോൾ അത് വലിയ വിഷയമാവുകയും ഒരു ആളുകൾ അതിനെ എതിർത്ത് കൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു. അത് സിനിമയുടെ മൂല്യത്തെ തന്നെ തകർക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ സിനിമ റിവ്യൂ ബോംബിങ്ങിന്റെ പിന്നിൽ ഒരു അധോലോകം പ്രവർത്തിക്കുന്നുണ്ടെന്ന് നടൻ ഹരീഷ് പേരടി.
അവരെ കണ്ടെത്തി സിനിമയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റേയും നിയമത്തിന്റെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യവും ലോട്ടറിയും പോലെ സർക്കാരിന് ഏറ്റവും അധികം നികുതി നൽകുന്ന വ്യവസായമാണ് സിനിമ. ഈ വ്യവസായത്തെ സർക്കാർ സംരക്ഷിക്കണമെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്.ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:സിനിമാ റിവ്യൂ …സ്വന്തം പേജിലൂടെ സ്വന്തം മുഖം കാണിച്ച് നിരുപണം നടത്തുന്നവർ ,സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്ന സാധാരണ പ്രേക്ഷകർ..അവരുടെ പൗരാവകാശങ്ങളാണ് ഉപയോഗിക്കുന്നത്…അത് അവരുടെ ആവിഷക്കാര സ്വാതന്ത്ര്യമാണ് …പക്ഷെ റിവ്യു ബോബിംങ്ങിന്റെ പിന്നിൽ ഒരു അധോലോകം പ്രവർത്തിക്കുന്നുണ്ട്…അവർ ആരാണെന്ന് ഇതുവരെ നമ്മൾ അറിഞ്ഞിട്ടുമില്ല…
കുഞ്ഞാലിമരക്കാർ എന്ന സിനിമക്കെതിരെ ചാനൽ സംവിധാനങ്ങളോടെ പ്രവർത്തിച്ചവരെ റെയ്ഡ് നടത്തി പിടിച്ചു എന്ന് നിർമ്മാതാവ് സന്തോഷ് കുരുവിള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്…(12 മണിക്ക് തുടങ്ങിയ ഷോയുടെ പ്ലാൻഡ് റിവ്യൂ 12.30 ന് തുടങ്ങിയിരുന്നു)..ആ യഥാർത്ഥ പ്രതികൾ ആരാണെന്ന് അറിയാൻ ഇൻറ്റലിജൻസ് വിഭാഗത്തിന്റെ പഴുതടച്ച അന്വേഷണമാണ് വേണ്ടത്…അല്ലാതെ ആ അധോലോകം കൊടകര പോലീസ് സ്റ്റേഷനിൽ സ്വയം ഹാജരാകും എന്ന് കരുതരുത്…മദ്യവും ലോട്ടറിയും പോലെ സർക്കാറിന് ഏറ്റവും അധികം നികുതി നൽകുന്ന വ്യവസായമാണ് സിനിമ…ഈ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാറിനും നിയമങ്ങൾക്കും ബാധ്യതയുണ്ട്…ഇനി ഈ വിഷയത്തോട് ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു വിഷയവുകൂടി ചേർത്ത് വെക്കുന്നു…നാടകവും പ്രേക്ഷകൻ ടിക്കറ്റെടുത്ത് കാണുന്ന ഒരു വലിയ വ്യവസായമായി മാറണം എന്നാണ് എന്റെ സ്വപ്നം …
നാടകക്കാർ നികുതിദായകരായി മാറുമ്പോൾ മാത്രമേ അവർക്ക് ജീവിത നിലവാരവും സാമൂഹിക അന്തസ്സും ഭരിക്കുന്ന സർക്കാറിനും ബഹുമാനമുള്ളവരും ആകുകയുള്ളു…അല്ലാത്ത കാലത്തോളം സംഗിത നാടക അക്കാദമിയുടെ ശബ്ദമില്ലാത്ത മൈക്കും മഴ ചോരുന്ന ഹാളിലുമിരുന്ന് പ്രഖ്യാപിച്ച തുകക്ക് വേണ്ടി പിച്ച തെണ്ടുന്ന നാണം കെട്ട മനുഷ്യരായി മാറേണ്ടിവരും…നാടകം കണ്ടിറങ്ങി അതിനെ നീരുപണം ചെയ്യുന്ന മുഖമുള്ള പ്രേക്ഷകനും ആൾകൂട്ടവും ഹിറ്റ് നാടകങ്ങളുടെ റെയിറ്റിങ്ങും എന്റെ സ്വപ്നത്തിലുണ്ട്…ഈ പോസ്റ്റ് എന്റെ മനസ്സിനോട് ഒപ്പം ചേർന്ന് വായിക്കുക…എന്നാണ് പോസ്റ്റ് പറഞ്ഞു കൊണ്ട് അവസാനിപ്പിച്ചിരിക്കുക്കുന്നത്. ഏതായാലും അത്തരത്തിലൊരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം എന്നും ചിലർ കമ്മന്റ് ചെയുന്നു. കൂടാതെ യൂട്യൂബ് വ്ലോഗറും സിനിമ റിവ്യൂവറുമായ അശ്വന്ത് കോക്കിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ പരാതി നല്‍കി.
ആലക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ അശ്വന്ത് കോക്ക് തൊഴിൽ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മന്ത്രിയ്ക്ക് പരാതി നല്‍കിയത്. സിനിമകളെ വികലമായ രീതിയില്‍ റിവ്യു ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ അശ്വന്ത് കോക്ക് പണമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സർക്കാരിന് പരാതി നൽകിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും പരാതി നൽകിയത്. വിഷയത്തില്‍ മന്ത്രി ഉടൻ ഇടപെടണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















