കളമശ്ശേരി സ്ഫോടന കേസ്...പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ്..NIA അന്വേഷണം ദുബായിലേക്ക്; മാര്‍ട്ടിന് തലേദിവസം രാത്രിവന്ന ഫോണ്‍കോളിനെക്കുറിച്ചും അന്വേഷണം...ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിന് ഇന്ന് അപേക്ഷ നല്‍കും....

കളമശ്ശേരി സ്ഫോടന കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ്.NIA അന്വേഷണം ദുബായിലേക്ക്; മാര്‍ട്ടിന് തലേദിവസം രാത്രിവന്ന ഫോണ്‍കോളിനെക്കുറിച്ചും അന്വേഷണം.പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിന് ഇന്ന് അപേക്ഷ നല്‍കും. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് അപേക്ഷ നല്‍കുക. കേസിലെ സാക്ഷികളെ കാക്കനാട് ജയിലില്‍ എത്തിച്ച് പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് നീക്കം.അതേസമയം കേസിലെ നിര്‍ണായക തെളിവായ മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ ഇന്ന് ഫോറെന്‍സിക്ക് പരിശോധനയ്ക്കായി കൈമാറും. കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച ഈ ഫോണില്‍ സ്‌ഫോടനത്തിന്റെ ആസൂത്രണം മുതലുള്ള തെളിവുകളുണ്ടെന്നാണ് വിവരം.
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ നേരത്തെ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ യൂട്യൂബ്, ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി അടക്കം പരിശോധിക്കും. മാര്‍ട്ടിന്റെ ദുബായില്‍ നിന്നാണ് കൊച്ചിയിലെത്തിയത്. അവിടെ ജോലി ചെയ്തിരുന്ന സമയത്തെ വിവരങ്ങളും തേടുന്നുണ്ട്. ഇയാള്‍ക്ക് സ്‌ഫോടനത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതടക്കം പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. കഴിഞ്ഞ ദിവസം ഇയാളുടെ കുടുംബ വീട്ടില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് നടത്തിയിരുന്നു.അതേസമയം ഡൊമിനിക്ക് മാർട്ടിനെ അടുത്ത മാസം 29 വരെ റിമാൻഡ് ചെയ്തു. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പോലീസ് കസ്‌റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ കോടതി റിമാൻഡിൽ വിട്ടത്.
കേസില്‍ അഭിഭാഷകന്റെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാർട്ടിന്‍ കോടതിയില്‍ അറിയിച്ചു. കേസ് സ്വയം കേസ് വാദിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. പോലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.തെളിവെടുപ്പിന് ശേഷമാണ് പ്രതി ഡൊമിനിക്ക് മാർട്ടിനെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ബോംബ് നിർമിച്ചത് മാർട്ടിൻ തനിച്ചാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. പ്രതി അതീവ ബുദ്ധിശാലിയാണെന്ന് പോലീസ് പറഞ്ഞു. അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി.
എന്തൊക്കെയാണെന്ന് ഇയാൾ തന്നെ പറഞ്ഞ സാഹചര്യത്തിൽ തെളിവുകളുമായി വച്ച് അത് ഒത്തുപോകുന്നുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. ഐഇഡി നിർമിച്ചതിന്റെ അവശിഷ്‌ടങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെട്രോൾ സൂക്ഷിച്ച കുപ്പിയും പോലീസ് കണ്ടെടുത്തു.ഞായറാഴ്ച രാവിലെ കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യഹോവ സാക്ഷി പ്രാര്‍ഥനാ യോഗത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഇതുവരെ മൂന്ന് പേർ മരിച്ചു.
സംഭവത്തിന് പിന്നാലെ കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഐപിസി 302, 307, എക്‌സ്‌പ്ലോസീവ് ആക്ട് 3എ എന്നീ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.യൂ ട്യൂബ് നോക്കി നിർമ്മിക്കാൻ കഴിയുന്നതരം ബോംബല്ല ഇതെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു. ആദ്യശ്രമത്തിൽത്തന്നെ ഉഗ്രശേഷിയുള്ള ബോംബ് വിജയകരമായി നിർമ്മിക്കാനും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും ഒരാൾക്ക് തനിച്ച് കഴിയില്ലെന്നാണ് വിലയിരുത്തൽ.എൻ.എസ്.ജിയുടെ ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദ്ധർ ബോംബിന്റെ അവശിഷ്ടങ്ങൾ വിശദമായി പരിശോധിച്ചിട്ടുണ്ട്.ഒരു മാസം മുമ്പാണ് ഡൊമിനിക് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ഇതിനിടയിൽ ബോംബുണ്ടാക്കാൻ പഠിച്ചെന്നത് അവിശ്വസനീയം.റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ), നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി), ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്‌ഫോടന ദിവസം മുതൽ പരിശോധനകൾ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha





















