ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദർശിച്ച്... നടനും, മുൻ എം പിയുമായ സുരേഷ് ഗോപി....സന്ദീപിന്റെ അമ്മ നിറകണ്ണുകളോടെ കെട്ടിപിടിച്ചു....ഒരു മകന്റെ വാത്സല്യത്തോടെ സുരേഷ് ഗോപി ചേർത്ത് നിർത്തി...നിമിഷങ്ങൾക്കകം ചിത്രം വൈറൽ...

ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ സന്ദർശിച്ച് നടനും, മുൻ എം പിയുമായ സുരേഷ് ഗോപി. ബാംഗ്ളൂരിലെ വീട്ടിൽ എത്തിയ സുരേഷ് ഗോപിയെ സന്ദീപിന്റെ അമ്മ നിറകണ്ണുകളോടെ കെട്ടിപിടിച്ചു. ഒരു മകന്റെ വാത്സല്യത്തോടെ മേജര്‍ ഉണ്ണികൃഷ്ണന്റെ അമ്മ ധനലക്ഷ്മിയെ സുരേഷ് ഗോപി ചേർത്ത് നിർത്തി. സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഐഎസ് ആര്‍ഒ ഉദ്യോഗസ്ഥനായ കെ. ഉണ്ണികൃഷ്ണന്റെയും ധനലക്ഷ്മി ഉണ്ണിക്കൃഷ്ണന്റെയും മകനാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍. 2008 നവംബര്‍ 26 ന് മുംബൈ താജ് ഹോട്ടലിൽ എത്തിയ ലഷ്കര്‍ ഇ ത്വയിബ തീവ്രവാദികളെ നേരിടാന്‍ അയച്ച 51 സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിന്റെ കമാന്‍റര്‍ സന്ദീപ് ഉണ്ണികൃഷ്ണനായിരുന്നു.
പത്ത് കമാന്‍റോകളുടെ സഹായത്തോടെ മേജര്‍ ഉണ്ണികൃഷ്ണന്‍ കോണിപ്പടിയിലൂടെ ഹോട്ടലിന്റെ ആറാം നിലയില്‍ എത്തി.അഞ്ചും ആറും നിലയില്‍ ബന്ദികളായിരുന്നു മുഴുവന്‍ പേരെയും മേജര്‍ ഉണ്ണികൃഷ്ണനുംസംഘവും ചേര്‍ന്ന് മോചിപ്പിച്ചു. തിരിച്ചു വരവേ നാലാം നിലയിലെ ഒരു മുറിയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്ന സംശയമുണര്‍ന്നു. ഈ മുറി ഉള്ളില്‍ നിന്നും കുറ്റിയിട്ടിരുന്നു. മുറി തകര്‍ത്ത് ഉള്ളില്‍ കടക്കുന്നതിനിടയില്‍ തീവ്രവാദികള്‍ തുരുതുരാ നിറയൊഴിച്ചു.അതില്‍ രണ്ടു കാലുകള്‍ക്കും വെടിയേറ്റ സഹസൈനികന്‍ സുനില്‍ കുമാര്‍ യാദവിനെ ഉണ്ണികൃഷ്ണന്‍ തോളില്‍ ചുമന്നു. ഇതിനിടയില്‍ ഒരു ഗ്രനേഡ് മുറിക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് പുകമറ സൃഷ്ടിച്ച് തീവ്രവാദികള്‍ രക്ഷപ്പെട്ടു.
തൊട്ടടുത്ത ദിവസം നടന്ന ഏറ്റുമുട്ടലിലാണ് സന്ദീപ് വീരമൃത്യു വരിച്ചത്. മരണാനന്തരം അദ്ദേഹത്തെ അശോകചക്ര പുരസ്കാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചിരുന്നു.മാദ്ധ്യമപ്രവർത്തകയുടെ കേസിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പിന്തുണച്ചുള്ള പോസ്റ്റുമായി നടനും സംവിധായകനുമായ മേജർ രവി. ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇരുവരും സിനിമയിൽ ഒന്നിച്ചു വേഷമിട്ടിട്ടുണ്ട്. 'സുരേഷ് ഗോപി.... ശരിയാണ് വളരെ വൃത്തികെട്ടവൻ... പിതൃ തുല്യൻ എന്നും പറഞ്ഞു എത്രയോ പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതത്തിൽ കൈകടത്തിയ ആൾ...അവരുടെ വിദ്യാഭ്യാസം, രോഗങ്ങൾ അതുപോലെ ഉള്ള പല ജീവിത പ്രശ്നങ്ങൾക്കും പരിഹാരം കണ്ട ആൾ. തൻറെ പ്രിയപ്പെട്ട മോളുടെ മരണശേഷം ആ കുട്ടിയുടെ പേരിൽ തുടങ്ങിയ ചാരിറ്റബിൾ ട്രസ്റ്റ്.... അയ്യേ ആള് ശരിയല്ല..നാട്ടുകാരെ ഈ കേരളത്തിൽ തന്നെയാണ് ഒരു പാവപ്പെട്ട ജനസമ്മതനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ഉണ്ടായിരുന്നത്.
അദ്ദേഹത്തെ പറ്റി പറഞ്ഞ അപവാദങ്ങളും അദ്ദേഹത്തിനുണ്ടാക്കിയ ചീത്ത പേരുകളും ഇതിൻറെ ഒന്നും ഏഴ് അയലത്ത് വരൂല്ല. അന്നും ഒരു അവതാരം ഇറങ്ങി... പിന്നെ നിരങ്ങി.... നിങ്ങൾ ഒന്നു മറക്കണ്ട...ഇതിനെല്ലാം മറുപടി അദ്ദേഹത്തിന്റെ മരണത്തിനുശേഷം ജനങ്ങൾ കൊടുത്തു. എന്തായാലും ഇത് ചെയ്തിരിക്കുന്നവരെ ഞാൻ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കൊക്കെ സുരേഷിനെ പോലെയുള്ള ഒരു മനുഷ്യനെ ഇങ്ങനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നു!!? കഷ്ടം...എന്നായിരുന്നു പോസ്റ്റ് . അതും വൈറലായിരുന്നു.
https://www.facebook.com/Malayalivartha





















