മുഖ്യമന്ത്രിയുടെ ന്യൂയോർക്ക് റോഡുകൾ...പിടഞ്ഞു മരിച്ചവരുടെ കണക്കുകൾ പുറത്തത്...റോഡ് അപകടങ്ങളിലും മുൻപന്തിയിൽ കേരളം..2022-ൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങളുണ്ടായ സംസ്ഥാനങ്ങളുടെ, പട്ടികയിൽ കേരളം മൂന്നാം സ്ഥാനത്താണുള്ളത്....

ഒരിക്കൽ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ഏറെ ട്രോളായിട്ടുണ്ടായിരുന്നു. കേരളത്തിലെ റോഡിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം . വളരെ കാര്യമായിട്ടാണ് മുഖ്യമന്ത്രി അതിനെ കുറിച്ച് പറഞ്ഞത് എങ്കിലും അത് പിന്നീട് വലിയ ട്രോളുകൾക്ക് ഇടം വച്ചിരുന്നു. ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യുഎസിൽ മെഡിസിനിൽ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോർക്കിലുള്ള മലയാളി തന്നെ കാണാൻ എത്തിയത്.മെഡിസിനു പഠിക്കുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ വീടു തൃശൂരാണ്. അമ്മയുടെ സഹോദരിയുടെ വീടു പാലക്കാടും. എല്ലാവരും ചേർന്നു തൃശൂരിൽനിന്നു പാലക്കാട്ടേക്കു യാത്ര ചെയ്തപ്പോൾ ഭയങ്കര ആശ്ചര്യം ! ന്യൂയോർക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവർ പരസ്പരം പറഞ്ഞു.
ടണലിനുള്ളിൽ കൂടി പോയപ്പോൾ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറിയല്ലോ എന്നായിരുന്നു ചിന്ത. മുൻപ് അവർ ഇതുവഴി പോയപ്പോൾ ഇതായിരുന്നില്ല സ്ഥിതി.എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് ന്യൂയോർക്കിലെ റോഡും കേരളത്തിലെ റോഡും തമ്മിൽ വിലയിരുത്തി കൊണ്ട് നിരവധി ട്രോളുകൾ വന്നിരുന്നു . ഇപ്പോഴിത് പറയാനുള്ള മറ്റൊരു കാരണം . കേരളത്തിലെ റോഡുമായി ബന്ധപെട്ടു വന്ന റിപ്പോർട്ടുകളാണ്.
കേരളത്തിൽ റോഡ് അപകടങ്ങൾ വർദ്ധിച്ചു വരുന്നതായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ട്.2022-ൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങളുണ്ടായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മൂന്നാം സ്ഥാനത്താണുള്ളത്. തമിഴ്‌നാട് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. കേരളത്തിൽ റോഡപകടങ്ങൾ മുൻവർഷങ്ങളെക്കാൾ 31.87 ശതമാനം വർദ്ധിച്ചതായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അഞ്ചാം സ്ഥാനത്തായിരുന്നു കേരളത്തിന്റെ സ്ഥാനം ഉണ്ടായിരുന്നത്.
എന്നാൽ 2022 ആയപ്പോഴേക്കും റോഡ് അപകടങ്ങളുടെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തിൽ നിന്നും മൂന്നാം സ്ഥാനത്തേക്ക് എത്തി നിൽക്കുകയാണ് കേരളം. 2022-ൽ കേരളത്തിൽ 43,910 റോഡ് അപകടങ്ങളാണുണ്ടായത്. രാജ്യത്തെ മൊത്തം അപകടങ്ങളുടെ 9.5% ശതമാനമാണിത്. കഴിഞ്ഞ വർഷം രാജ്യത്ത് ആകെ 4.61 ലക്ഷം റോഡ് അപകടങ്ങളുണ്ടായതിൽ 1.68 ലക്ഷം പേർ മരിക്കുകയും 4.43 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കേരളത്തിൽ ഒരു ലക്ഷം പേരിൽ 12 ആളുകൾ വീതം മരിക്കുകയും 138 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. റോഡിലെ കുഴികൾ മൂലം കഴിഞ്ഞ വർഷം ഉണ്ടായ 25 അപകടങ്ങളിൽ ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വളവുകളിൽ ഉണ്ടായ അപകടങ്ങളുടെ കണക്കെടുത്താൽ കഴിഞ്ഞ വർഷം 5,510 അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതിനുപുറമെ പാതകളുടെ നിർമ്മാണം മറ്റ് അറ്റകുറ്റ പണികൾ എന്നിവയുമായി ബന്ധപ്പെട്ടുണ്ടായ305 അപകടങ്ങളിൽ 38 പേർ മരിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കുന്നത്. ഏഷ്യാ പസിഫിക് റോഡ് ആക്സിഡന്റ് ഡേറ്റയുടെ അടിസ്ഥാനത്തിൽ യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് റിപ്പോർട്ട് പുറത്തിറക്കുന്നത്.
https://www.facebook.com/Malayalivartha





















