കമ്യൂണിസ്റ്റ് ക്രൂരതയിൽ ഡോ. ഷിബു ബാലകൃഷ്ണനു നഷ്ടമായത് സ്വന്തം കാലുകൾ...ഒറ്റ കാലിൽ ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് തേടി ഡോ. ഷിബു.. ഒതുങ്ങി കൂടാൻ പക്ഷെ മുൻ സൈനികൻ തയ്യാറായില്ല... ഡോക്ടറേറ്റ് നേടിയ ശേഷം എൽഎൽബിക്ക് പഠിക്കുകയാണ്...
തിരഞ്ഞെടുപ്പ് പോരാട്ടം അവസാന ലാപ്പിലേക്കെത്തുമ്പോൾ ബി.ജെ.പി എ പ്ളസ് മണ്ഡലമായി കാണുന്ന ആലപ്പുഴയിൽ ശോഭാ സുരേന്ദ്രന് ശുഭ പ്രതീക്ഷയാണുള്ളത് . ഇവിടെ ത്രികോണ പോരാട്ടമാണെന്ന വിലയിരുത്തലാണ് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റേത്. മാസ് പ്രചാരണമാണ് ഇത്തവണ ബി.ജെ.പി ആലപ്പുഴയിൽ നടത്തുന്നത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സ്ഥാനാർത്ഥിയെത്തുന്നു. ഓരോ കേന്ദ്രങ്ങളിലും സ്വീകരിക്കാനെത്തുന്നത് സ്ത്രീകളുൾപ്പടെ നൂറ് കണക്കിന് പ്രവർത്തകർ. സ്വീകരണ വേദികൾ മറ്റ് പാർട്ടികളിൽ നിന്ന് ബി.ജെ.പിയിലേക്കെത്തുന്ന പുതുമുഖങ്ങളെ വരവേൽക്കാനുള്ള വേദി കൂടിയായി മാറുന്നു. വിധിയെഴുത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കൂടുതൽ ഊർജ്ജം പകരാൻ ഇപ്പോൾ ശോഭയ്‌ക്കൊപ്പം ഉള്ള വ്യക്തി സി പി എമ്മിന്റെ ഒരുകാലത്തെ പേടി സ്വപ്നം ആയിരുന്നു ,
സിപിഎം ക്രൂരതയിൽ ജീവനും ജീവിതവും നഷ്ടപ്പെട്ട നിരവധി പേരുണ്ട് കേരളത്തിൽ. അത്തരത്തിൽ ഒരാളാണ് ഡോ. ഷിബു ബാലകൃഷ്ണൻ. കമ്യൂണിസ്റ്റ് ക്രൂരതയിൽ ഇദ്ദേഹത്തിന് നഷ്ടമായത് സ്വന്തം കാലാണ്. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനു വേണ്ടി വോട്ട് ചോദിക്കാൻ ആലത്തൂരിൽ നിന്ന് ആലപ്പുഴയിൽ എത്തിയിരിക്കുകയാണ് ഷിബു.പതിനെട്ടാം വയസിൽ ആർമിയിൽ ജോലിയിൽ പ്രവേശിച്ച ഷിബു 17 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. ആലത്തൂരിൽ തിരികെ എത്തിയ ശേഷം അദ്ദേഹം പ്രദേശത്തെ ബിജെപിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് കോട്ടയായിരുന്ന പ്രദേശത്ത് ബിജെപിയെ ശക്തിപ്രാപിച്ചതോടെ ഷിബു സഖാക്കളുടെ നോട്ടപ്പുള്ളിയായി. 2018 ഏപ്രിൽ രണ്ടിന് രാത്രി ഒൻപത് മണിയോടെ എട്ടംഗ സംഘം വീട്ടിൽ കയറിയാണ് അദ്ദേഹത്തെ വെട്ടിയത്. കാൻസർ രോഗിയായ അമ്മയുടെ മുന്നിലിട്ടായിരുന്നു ആക്രണം.
ഒടുവിൽ മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു.കണ്ണൂരില്‍ നിന്നെത്തിയ ക്രിമിനലുകള്‍ ഷിബുവിനെ കൊല്ലാന്‍ ദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ചിരുന്നു. കരച്ചില്‍ കേട്ട് എല്ലാവരും ഓടിയെത്തിയപ്പോള്‍ കൈകാലുകള്‍ വേര്‍പെട്ട നിലയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു ഷിബു. മാസങ്ങളോളം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ആശുപത്രിയിൽ എത്തിക്കുമ്പോൾ 38 ലധികം മുറിവുകൾ ഷിബുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. തുടർന്ന് മാസങ്ങളോളം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഒടുവിൽ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. ഒപ്പം വലതു കൈയുടെ ശേഷി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു.സിപിഎം ഭീകരതയുടെ ഇരയായി ഒതുങ്ങി കൂടാൻ പക്ഷെ മുൻ സൈനികൻ തയ്യാറായില്ല. മാസങ്ങൾക്കുള്ളിൽ പൊയ്‌ക്കാലിൽ നടക്കാനും വാഹനം ഓടിക്കാനും പ്രാപ്തനായി.
ചികിത്സാ സമയം അദ്ദേഹം പഠനത്തിനായി മാറ്റിവെച്ചു. ഇന്ന് സോഷ്യൽ സർവ്വീസിലും, അഗ്രിക്കൾച്ചറൽ മൾട്ടിപ്പിൾ ഫാമിങിലും ഡോക്ടറേറ്റ് നേടിയ ശേഷം എൽഎൽബിക്ക് പഠിക്കുകയാണ് ഷിബു.താൻ നേരിട്ട സമാനതകളല്ലാത്ത കമ്യൂണിസ്റ്റ് ക്രൂരതകൾ നേരിൽ കാണിച്ചാണ് അദ്ദേഹം ശോഭാ സുരേന്ദ്രന് വേണ്ടി പ്രചാരണം നടത്തുന്നത്. ഒന്നരമാസം മുൻപാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആലപ്പുഴയിലെത്തിയത്. ബിജെപി ആലത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച ഷിബു ബാലകൃഷ്ണൻ നിലവിൽ വിമുക്തഭടന്മാരുടെ സെല്ലിന്റെ സംസ്ഥാന കോ കൺവീനറാണ്.ചേര്‍ത്തല നഗരസഭ 15-ാം വാര്‍ഡിലെ വീടുകളിലെത്തി തനിക്ക് നേരിട്ട കണ്ണില്ലാത്ത കമ്യൂണിസ്റ്റ് ക്രൂരതകള്‍ നേരില്‍ വിവരിച്ചാണ് അദ്ദേഹം ശോഭാ സുരേന്ദ്രന് വേണ്ടി വോട്ടുചോദിച്ചത്.
ജീവിതപ്രതിസന്ധികളില്‍ തളരാതെ താങ്ങി നിര്‍ത്തിയ പ്രസ്ഥാനത്തിന് തന്നാലാവും വിധം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആഴ്ചകളായി അദ്ദേഹം ആലപ്പുഴയിലുണ്ട്.ബിജെപി ആലത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം വഹിച്ചു.
https://www.facebook.com/Malayalivartha