പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് സഖാവ് എം.വി.ജയരാജൻ...യുവാക്കൾ സമൂഹമാധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം..തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായെന്നും ജയരാജൻ...
കാപ്സ്യൂളുകൾ ഒന്നും പണ്ടത്തെ പോലെ ഫലിക്കുന്നില്ല. പണ്ടൊക്കെ യുദ്ധം നേരിട്ടായിരുന്നെങ്കിൽ . ഇത് ചില രാഷ്ട്രീയ വിവാദങ്ങൾ കത്തുന്നത് സോഷ്യൽ മീഡിയ പേജുകളിലാണ്. അത് കൊണ്ട് തന്നെ എല്ലാം പാർട്ടിക്കും അത് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ നോക്കാനായിട്ട് വമ്പന്മാർ തന്നെയുണ്ട്. അത് വഴിയാണ് പലതും നടക്കുന്നത്. എന്നാൽ ഇത്തരം, പാർട്ടി ഗ്രൂപ്പുകൾ എല്ലാം പാർട്ടിക്ക് ഉണ്ടാക്കി വയ്ക്കുന്ന തലവേദനകൾ നിസാരമല്ല. പല പേരിലും പല ഭാവത്തിലും നിരവധി ഗ്രൂപ്പുകൾ ഉണ്ട് . ഏതായാലും ആ ഗ്രൂപ്പുകളെ എല്ലാം തള്ളി പറഞ്ഞു കൊണ്ട് രംഗത്ത് വരികയാണ് സഖാവ് എം.വി.ജയരാജൻ. ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.വി.ജയരാജൻ.
സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷമെന്നു തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കു വാങ്ങപ്പെട്ടതായി എം.വി.ജയരാജൻ പറഞ്ഞു. യുവാക്കൾ സമൂഹമാധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച ജയരാജൻ 1,08,982 വോട്ടിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനോട് പരാജയപ്പെട്ടിരുന്നു. ഇടതുകോട്ടകളിൽ അടക്കം കോൺഗ്രസ് മുന്നേറിയത് പാർട്ടിയെ ഞെട്ടിച്ച പശ്ചാത്തലത്തിലാണ് എം.വി. ജയരാജന്റെ പ്രതികരണം.‘‘സമൂഹമാധ്യമങ്ങൾ മാത്രം നോക്കി നിൽക്കുന്ന ഒരു ശീലം നമ്മുടെ ചെറുപ്പക്കാർക്കിടയിൽ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നതിന്റെ ദുരന്തം ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരായി ചിന്തിക്കാൻ ഇടയായി.
പാർട്ടി പ്രവർത്തകരും ഇടതുപക്ഷ പ്രസ്ഥാനത്തോടു കൂറുള്ളവരും ഒരു കാര്യം മനസിലാക്കണം. ഇടതുപക്ഷമെന്ന് നമ്മൾ കരുതുന്ന സമൂഹമാധ്യമത്തിലെ പല ഗ്രൂപ്പുകളെയും വിലയ്ക്കുവാങ്ങി.‘‘പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ... ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോൾ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകൾ വിലയ്ക്കു വാങ്ങുകയാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരായി പ്രവർത്തിക്കുന്നവർ ചിലപ്പോൾ ഒരാൾ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്.‘‘അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാൽ, ആ അഡ്മിൻ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്.’’– ജയരാജൻ പറഞ്ഞു.
ഏതായലും സഖാവിന്റെ ന്യായീകരണങ്ങൾ എല്ലാം തന്നെ കൊള്ളാം. വളരെ നന്നായിട്ടുണ്ട്. പാർട്ടി അപ്പാടെ തകർന്നടിഞ്ഞു സോഷ്യൽ ഗ്രൂപ്പിലെ പോരാളി ഷാജിയെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തുക .നിങ്ങൾ അധികാരമുള്ള ജനനന്മ ചെയ്യുവാൻ തെരഞ്ഞെടുക്കപ്പെട്ട നേതാക്കന്മാർ എല്ലാവരും നല്ല കാര്യങ്ങളൊക്കെ ചെയ്തത് ജനഹൃദയം കീഴടക്കിയവരാണല്ലോ .ചെയ്തുകൂട്ടുന്ന ജനവിരുദ്ധ നടപടികളെ ന്യായീകരിച്ച് ന്യായീകരിച്ച് നാട്ടിൻ പുറത്തുള്ള പാർട്ടി അനുഭാവികൾ ആത്മാഭിമാനം നഷ്ടപ്പെട്ടവനായി എന്നുള്ളത് അറിയുന്നില്ലേ?
എന്തിനും ഏതിനും അഹങ്കാരമാണ് . അത് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ മുതൽ കോളേജുകളിൽ കാണിച്ചു കൂട്ടുന്നത് എടുത്താൽ നമ്മൾക്ക് മനസിലാകും. ഭരിക്കുന്നത് ഞങ്ങൾ ആണ് എന്നുള്ള അഹങ്കാരത്തിൽ ആണ് കോളേജുകളിൽ ആൾക്കൂട്ട വിചാരണയും അതിക്രൂരമായ പീഡനങ്ങളും നടത്തി കൊണ്ട് ഇരിക്കുന്നത്. ഇതിൽ ആരുടേങ്കിലും ജീവൻ നഷ്ട്ടപെടുമ്പോൾ മാത്രം പുറം ലോകം അറിയും. ഇവരൊക്കെ തന്നെയാണ് നാളെ മന്ത്രിയും എം എൽ എ യുമായി പാർട്ടി തിരഞ്ഞെടുക്കുന്നത്. അത്രമേൽ ജനം വെറുത്തു തുടങ്ങിയിരിക്കുന്നു ഈ പ്രസ്ഥാനത്തെ. ജനം അത് തിരിച്ചു തരികയാണ് അപ്പോഴും അഹങ്കാരത്തിന് യാതൊരു കുറവുമില്ല.
https://www.facebook.com/Malayalivartha