Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വര്‍ക്കല ന്യൂ ജംഗിള്‍ റിസോര്‍ട്ട് മയക്കുമരുന്ന് കേസ്... കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ എല്ലാ പ്രതികളും 13 ന് ഹാജരാകാന്‍ കോടതി ഉത്തരവ്

10 JULY 2024 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

വര്‍ക്കല ന്യൂ ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടില്‍ 7.320 കിലോ കഞ്ചാവും 90 മി.ഗ്രാം മാരക എം ഡി എം എ യും ത്രാസും പിടിച്ചെടുത്ത മയക്കുമരുന്ന് കേസില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചുള്ള കുറ്റം ചുമത്തലിന് എല്ലാ പ്രതികളും 13 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി.രാജേഷിന്റെതാണുത്തരവ്. യുവതിയും റിസോര്‍ട്ടുടമയും അടക്കം 11 പ്രതികളാണ് ഹാജരാകേണ്ടത്.


റിസോര്‍ട്ട് ഉടമ ഓടയം തൈക്കാപ്പള്ളിക്ക് സമീപം അല്‍ അമന്‍ വിട്ടില്‍ സല്‍മാന്‍ (27) , മുണ്ടയില്‍ സ്വദേശി വിഷ്ണു എന്ന കൊച്ചു വിഷ്ണു (25) , മണ്ണാറ സ്വദേശി മുഹമ്മദ് ആഷിഖ് (23) , കുറഞ്ഞിലക്കാട് സ്വദേശി സല്‍മാന്‍ (27) , സലീം (25) , നാച്ച എന്ന നാദിര്‍ഷ് (23) , ശ്രീനിവാസപുരം കുറമണ്ഡലം സ്വദേശി നിഷാദ് (21) , ഭൂതക്കുളം സ്വദേശി സന്ദേശ് (25) , വട്ടച്ചാല്‍ സ്വദേശിനി കൃഷ്ണപ്രിയ (21) , മാവിന്‍ മൂട് ഷൈജു (37) , ഷിനു എന്ന തമ്പി എന്നിവരാണ് നിലവിലെ പോലീസ് കുറ്റപത്രത്തിലെ 1 മുതല്‍ 11 വരെയുള്ള പ്രതികള്‍.
ആറ്റിങ്ങല്‍ ഡിവൈ എസ് പി തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കിയതിനെ തുടര്‍ ന്നാണ് കോടതി ഉത്തരവ്.

തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തലസ്ഥാന ജില്ലാ വിചാരണ കോടതി ഉത്തരവിട്ടിരുന്നു.
2022 നവംബര്‍ 19 ന് വര്‍ക്കല പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം താന്‍ തുടരന്വേഷണം നടത്തുകയാണെന്ന വിവരത്തിന് ആറ്റിങ്ങല്‍ ഡിവൈഎസ്പി 2023 മെയ് 29 ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 173 (8) പ്രകാരമുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനാവശ്യപ്പെട്ടത്.


എന്‍ ഡി പിഎസ് കേസുകളില്‍ കുറ്റകൃത്യം കണ്ടു പിടിച്ച ഉദ്യോഗസ്ഥനും അന്വേഷണ ഉദ്യോഗസ്ഥനും ഒരേ ആള്‍ ആകുന്നത് ആശ്യാസകരമല്ലെന്നും കേസിന്റെ വിശ്വാസ്യത ഇല്ലാതാക്കുമെന്നുമുള്ള സുപ്രീം കോടതി വിധിന്യായത്തിന്റെ വെളിച്ചത്തില്‍ പ്രതികള്‍ വിചാരണ കോടതികളില്‍ കുറ്റവിമുക്തരാക്കല്‍ ഹര്‍ജി സമര്‍പ്പിച്ച് വിചാരണ കൂടാതെ വിടുതല്‍ നേടിയിരുന്നു.


ഇതിന് പിന്നാലെയാണ് ഡിറ്റക്ടിംഗ് ഓഫീസര്‍ തന്നെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളില്‍ പോലീസ് മേലുദ്യോഗസ്ഥന്‍ തുടരന്വേഷണ അപേക്ഷ സമര്‍പ്പിക്കുന്ന കീഴ്വഴക്കമുണ്ടായത്.

2022 ഫെബ്രുവരി 11 മുതല്‍ തടവറക്കുള്ളില്‍ കഴിഞ്ഞ പ്രതികള്‍ക്ക് 3 മാസത്തോളം കഴിഞ്ഞാണ് കോടതി ജാമ്യം നല്‍കിയത്.
2022 ഫെബ്രുവരി 11 നാണ് സംഭവം നടന്നത്. 7.32ഛ കിലോ കഞ്ചാവും 90 മി.ഗ്രാം എം ഡി എം എയും ഇലക്ട്രോണിക് ത്രാസും പൗച്ചും മുഖ്യപ്രതികള്‍ സാമ്പത്തിക സഹായം ചെയ്ത് പണം മുടക്കി വാങ്ങി സൂക്ഷിച്ച് വില്‍പ്പനക്കായി കൈവശം വച്ചുവെന്നാണ് കേസ്. 21 കാരിയായ യുവതി അടക്കം 10 പ്രതികളാണ് റിസോര്‍ട്ടിലെ കോട്ടേജില്‍ തങ്ങി മയക്കുമരുന്ന് വില്‍പ്പന നടത്തി വന്നത്. എന്നാല്‍ പതിനൊന്നാം പ്രതിയായി ഷിനു എന്ന തമ്പിയെ കൂടി ഉള്‍പ്പെടുത്തിയാണ് 2022 നവംബര്‍ 19 ന് കുറ്റപത്രം സമര്‍പ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (3 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (4 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends