Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഖൊമേനിയുടെ വേലക്കാരിയും മൊസാദിന്റെ ചാരപ്പണിക്കാരി; ലാരിജാനിയെ വധിച്ചതും മൊസാദിന്റെ സുന്ദരിപ്പെണ്ണ്?

20 MARCH 2026 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

ഇറാനില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനിയുടെ അടുക്കാരിവരെ ഇസ്രായേലിന്റെ ചാരസംഘടന മൊസാദിന്റെ ആളായിരുന്നു. ഇറാനിലെ ഓരോ നേതാവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇറാനില്‍ മൊസാദിന്റെ ചാരനുണ്ടെന്നിരിക്കെ ഇറാനിലും അവസാന നേതാവും കൊല്ലപ്പെടും.

ഇസ്രായേല്‍ കോടികള്‍ പ്രതിഫലം നല്‍കി ഇറാന്‍കാരെ തന്നെ ചാരപ്പണിക്ക് നിയോഗിക്കുകയാണ്. മൊസാദില്‍ ചേരുകയോ ചാരപ്പണി നടത്തിക്കൊടുക്കുകയോ ചെയ്യുന്ന ഇറാനികള്‍ക്ക് ആയുഷ്‌കാല സംരക്ഷണവും പ്രതിഫലവും ഇസ്രായേല്‍ നല്‍കിക്കൊണ്ടിരിക്കെ ഇറാനിലെ ഒരു നേതാവിനും രക്ഷയില്ല.

ഖൊമേനിയുടെ അടുക്കളക്കാരി മാത്രമല്ല പൂന്തോട്ടക്കാരന്‍ വരെ മൊസാദിന്റെ ആളായിരുന്നു. കഴിഞ്ഞ ദിവസം സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനിയെ വധിച്ചതും ഇത്തരത്തില്‍ തന്നെ. രാജ്യത്തിന്റെ പ്രതിരോധ, സുരക്ഷാ, നയതന്ത്ര സംവിധാനങ്ങളുടെ ബുദ്ധി കേന്ദ്രമായിരുന്ന ലാരിജാനി മകനോടൊപ്പം ടെഹ്‌റാനിള്ള മകളുടെ വീട്ടില്‍ എത്തിയതായി അയല്‍വാസിയായ ചാരന്‍ മൊസാദിനെ അറിയിച്ചു. തുടരെ രഹസ്യതാവളങ്ങള്‍ മാറിക്കൊണ്ടിരുന്ന ലാരിഹാരി മകളുടെ വീട്ടില്‍ എത്തിയെന്ന് അറഞ്ഞതോടെ ഇസ്രായേല്‍ വ്യോമസേന വീടിനു മുകളിലെത്തി മാരക ബോംബ് വര്‍ഷിക്കുകയായിരുന്നു.

ഇറാനിലെ നേതാക്കമാരെ മാത്രമല്ല മതപുരോഹിതന്‍മാരെ വരെ വശീകരിക്കാന്‍ മൊസാദ് വനിതകളായ ഒട്ടേറെ ചാരന്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കിടപ്പറ പങ്കിടാനും വിവരങ്ങള്‍ ചോര്‍ത്താനും വരെ ചാരന്‍മാര്‍ ഏറെപ്പേരുണ്ട്. ടെഹ്‌റാന് കിഴക്ക്, പര്‍ദിസ് മേഖലയിലുള്ള മകളുടെ വസതിയില്‍ വച്ചാണ് ലാരിജാനിയെ ഇസ്രയേല്‍ ഇല്ലാതാക്കിയത്. ടെഹ്‌റാനിലെ പ്രദേശവാസികള്‍ തന്നെയാണ് ലാരിജാനിയെ പറ്റിയുള്ള വിവരം ഇസ്രയേലിന് കൈമാറിയതെന്ന് ഇസ്രായേല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. യുദ്ധം തുടങ്ങിയത് മുതല്‍ രഹസ്യ കേന്ദ്രങ്ങളില്‍ മാറിമാറി താമസിക്കുകയായിരുന്നു ലാരിജാനി.

കഴിഞ്ഞ വെള്ളിയാഴ്ച പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഖുദ്‌സ് ദിന റാലിയില്‍ പങ്കെടുക്കാന്‍ ലാരിജാനി ടെഹ്‌റാനിലെ തെരുവില്‍ ജനങ്ങള്‍ക്കൊപ്പം അണിനിരന്നിരുന്നു. അന്ന് മുതല്‍ ഇസ്രയേലി ഇന്റലിജന്‍സ് കണ്ണുകള്‍ ലാരിജാനിയെ പിന്തുടരുകയായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 1.50ഓടെ ഇസ്രയേലി വ്യോമസേനയുടെ ജെറ്റുകള്‍ ടെഹ്‌റാന് മുകളിലെത്തി ലാരിജാനിയുടെ മകളുടെ വസതിക്ക് മുകളിലേക്ക് ബോംബിട്ട നിമിഷം തന്നെ ലാരിജാനിയും മകന്‍ മൊര്‍ത്തേസയും അംഗരക്ഷകരും കൊല്ലപ്പെട്ടു. മകളുടെ കാര്യം ഇപ്പോഴും വ്യക്തമല്ല. ലാരിജാനിയുടെ മകളുടെ ഓരോ നീക്കവും ആ വീട്ടിലെ വേലക്കാരികള്‍ നിരിക്ഷിച്ച് വിവരങ്ങള്‍ മൊസാദിന് കൈമാറുന്നുണ്ടായിരുന്നു.

ടെഹ്റാനിന്റെ പ്രാന്തപ്രദേശമായ പര്‍ദീസിലെ മകളുടെ വീട്ടില്‍ ലാരിജാനി എത്തിയ വിവരം പ്രദേശവാസികളില്‍ നിന്നാണ് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചതെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു .അടുത്തിടെ നടന്ന ഖുദ്സ് ദിന റാലിയിലടക്കം ലാറിജാനി പങ്കെടുത്തതോടെ നാട്ടുകാര്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാന്‍ എളുപ്പമായി. താമസക്കാരില്‍ നിന്ന് ലഭിച്ച വിലപ്പെട്ട രഹസ്യവിവരമാണ് കൃത്യമായ ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയെങ്കിലും മകളുടെ വേലക്കാരിയാണ് വിവരം ചോര്‍ത്തിയതെന്നാണ് സൂചനകള്‍.

ആയത്തുല്ല അലി ഖൊമേനിക്കൊപ്പം ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും ഖമേനിയുടെ മകള്‍, മരുമകന്‍, ചെറുമകന്‍ എന്നിവരും കൊല്ലപ്പെട്ടവരുന്നു. രണ്ടു വര്‍ഷമായി ഖൊമെനിയുടെ നീക്കങ്ങള്‍ ചോരുന്നുണ്ടായിരുന്നു. ഖൊമനിയുടെ വീട്ടിലെ ജോലിക്കാരിലുമുണ്ടായിരുന്നു ചാരന്‍മാര്‍. ആയത്തുല്ല അലി ഖാംനഈയുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ശംഖാനിയും കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ അംഗരക്ഷരിലും മൊസാദിന്റെ ചാരന്‍മാരുണ്ടായിരുന്നു. ഇറാനിയന്‍ ആണവ പദ്ധതിയെക്കുറിച്ച് യു.എസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശംഖാനി മേല്‍നോട്ടം വഹിച്ചിരുന്നു. 2025 ജൂണില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലും ഷംഖാനിയെ ലക്ഷ്യം വച്ചിരുന്നു.

ഇറാന്‍ ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ അബ്ദുല്‍ റഹീം മൗസാവിയെ വധിക്കാന്‍ വനിതകളെ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ സുരക്ഷാവിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ യുവതികള്‍ പ്രലോഭിച്ച് മേധാവിയുടെ വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നു.

2017 മുതല്‍ 2025 വരെ ഇറാനിയന്‍ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫായും കമാന്‍ഡര്‍-ഇന്‍-ചീഫായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. പ്രതിരോധ മന്ത്രി അസീസ് നസീര്‍ സാദേയുടെ ഓഫീസ് ജീവനക്കാരിലുമുണ്ടായിരുന്നു ഇസ്രായേലിന് വിവരങ്ങള്‍ കൈമാറിയിരുന്ന ചാരന്‍മാര്‍.

ഇറാന്റെ തന്ത്രപ്രധാനമായ ഓരോ ഓഫീസിലെയും നീക്കങ്ങള്‍ ചോര്‍ത്താന്‍ പാകത്തിലുള്ള ചാരമാരെ മൊസാദ് നിയോഗിച്ചിട്ടുണ്ട്. മൊസാദിനൊപ്പം ചേരുന്ന ഇറാനികള്‍ക്ക് വിദഗ്ധമായ പരിശീലനം നല്‍കും. ഒരിക്കലും പിടിക്കപ്പെടാതിരിക്കാനുള്ള സുരക്ഷയും ഇസ്രായേല്‍ ഒരുക്കിക്കൊടുക്കും.
മെസാദ് ചാരന്‍മ്മാരാല്‍ തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കയാണെന്ന് ഇറാന്‍ നേതൃത്വവും സമ്മതിക്കുന്നുണ്ട്.

ടെഹ്റാനിലെ ഒരു സുരക്ഷിത കേന്ദ്രത്തില്‍ ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഖമീനി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന വിവരങ്ങള്‍ മൊസാദ് ഇസ്രയേലിന് കൈമാറി. ടെഹ്റാനിലെ ട്രാഫിക് ക്യാമറ ശൃംഖല വര്‍ഷങ്ങളായി തന്നെ ഇസ്രയേല്‍ ഹാക്ക് ചെയ്തിരുന്നു. ഈ ക്യാമറകളിലൂടെ ഖമീനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ എവിടെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത് എന്നും അവരുടെ ദിനചര്യകളും നിരീക്ഷിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞു. ഖമീനിയുടെ വസതിക്ക് സമീപമുള്ള ട്രാഫിക് ക്യാമറകള്‍ ഹാക്ക് ചെയ്തതിലൂടെ വാഹനങ്ങളുടെ നീക്കങ്ങള്‍ അവര്‍ തത്സമയം നിരീക്ഷിച്ചു. അതായത് ഖമീനിയെ വധിച്ചത് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ ലൈവായി കാണുന്നുണ്ടായിരുന്നു.

ഫെബ്രുവരി 28-ന് രാവിലെ 9.40ന് ഖൊമേനിയും മറ്റ് ഉന്നത കമാന്‍ഡര്‍മാരും ഒത്തുചേരുന്നു എന്ന കൃത്യമായ വിവരം ഇസ്രയേലിനു ലഭിച്ചിരുന്നു. എല്ലാവരും ഒരേ സ്ഥലത്ത് ഉണ്ടെന്ന് ഉറപ്പുവരുത്താനാണ് പകല്‍ സമയം തിരഞ്ഞെടുത്തത്. സുരക്ഷാ വാഹനങ്ങള്‍ എവിടെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം ഏത് കെട്ടിടത്തിനുള്ളിലേക്കാണ് പ്രവേശിച്ചത് എന്നും തത്സമയം കണ്ട് ഉറപ്പുവരുത്തിയ ശേഷമാണ് മിസൈലുകള്‍ തൊടുത്തത്. ആക്രമണത്തിന് ശേഷം ഇറാനിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖകളും മൊസാദ് ചോര്‍ത്തി. ഇതിലൂടെയാണ് പരിക്കേറ്റ മൊജ്തബ ഖമീനി രക്ഷപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ അറിഞ്ഞത്. കൃത്യമായ വിവരം ചോര്‍ത്തി നല്‍കിയത് ഖമീനിയുടെ സന്തത സഹചാരിയായ മിലിട്ടറി കമാന്‍ഡര്‍ ആണെന്നുവരെ പറയപ്പെടുന്നു. മൊസാദിന്റെ ചാരമന്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങളിലും ആണവ പദ്ധതികളിലും വരെ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇറാന്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെ സമ്മതിച്ചിട്ടുണ്ട്.

മൊസാദിനെ തടയാന്‍ ഇറാന്‍ രൂപീകരിച്ച യൂണിറ്റിന്റെ തലവന്‍ പോലും ഇസ്രയേലിന്റെ ചാരനായിരുന്നു എന്ന് മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം വഴിയാണ് ഇറാന്റെ ആണവ രഹസ്യങ്ങള്‍ ഇസ്രയേലിലേക്ക് ചോര്‍ന്നിരുന്നത്. 2018-ല്‍ തെഹ്റാനിലെ അതീവ സുരക്ഷയുള്ള ഗോഡൗണില്‍ നിന്ന് 50,000-ല്‍ പരം പേജുകളുള്ള ആണവ രഹസ്യങ്ങള്‍ മൊസാദ് മോഷ്ടിച്ച് ഇസ്രയേലിലേക്ക് കടത്തിയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 minutes ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (29 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends