Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

സരിതയുടെ ആരോപണം പ്രതികൂട്ടിലാക്കിയത് ഉമ്മന്‍ചാണ്ടിയെയും എ ഗ്രൂപ്പിനെയും, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായി എന്ന് പരാതിയുമായി ഘടകകക്ഷികള്‍

27 JANUARY 2016 03:22 AM IST
മലയാളി വാര്‍ത്ത.

സരിതയുടെ അരോപണവും മന്ത്രി കെ ബാബുവിന്റെ രാജിയും, ആഭ്യന്തരമന്ത്രിയെ അറിയിക്കാതെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ആ വകുപ്പിലെ പ്രശ്‌നങ്ങള്‍ സ്വന്തം നിലയില്‍ കോടതിയിലെത്തിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന് ഐ ഗ്രൂപ്പ്.പ്പും പ്രമുഖ ഘടകക്ഷികളും പരാതിയുമായി രംഗത്ത്. ഇങ്ങനെ ഒരു മന്ത്രിസഭ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അവരുടെ നിലപാട്. മന്ത്രി രമേശ് ചെന്നിത്തലയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഹൈക്കോടതിയില്‍ ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവങ്ങള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിപ്പിക്കുകയാണ്.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കോടതിവഴി തീര്‍ക്കാനാണ് ഭാവമെങ്കില്‍ അത് ഹൈക്കമാന്‍ഡ് വരെപോകുമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. കോടതിയെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാക്കുന്നത് പാര്‍ട്ടിക്ക്തന്നെ ദോഷം ചെയ്യുമെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. മാത്രമല്ല, മുഖ്യമന്ത്രി തന്റെ നടപടിയിലൂടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തന്നെയില്ലാതായെന്ന അഭിപ്രായവും ഐ ഗ്രൂപ്പിനുണ്ട്. എന്തുവന്നാലും നേരിടാന്‍ തയാറാണെന്ന നിലപാടിലാണ് എ ഗ്രൂപ്പും. ഇനി ഈ കേസിന്റെ കാര്യത്തില്‍ രമേശ് തലപുണ്ണാക്കേണ്ടതില്ലെന്നാണ് അവരുടെ അഭിപ്രായം.
ബാര്‍ക്കോഴ കേസിലെ തൃശൂര്‍ വിജിലന്‍സ് കോടതിവിധി സ്‌റ്റേചെയ്യണമെന്നാവശ്യപ്പെട്ട് അപ്രതീക്ഷിതിമായി അഡ്വക്കേറ്റ് ജനറല്‍ രംഗത്തുവന്നതോടെയാണ് ഗ്രൂപ്പ് പോരിന് പുതിയ തലം വരുന്നത്. വിജിലന്‍സിന്റെ ചുമതലവഹിക്കുന്ന മന്ത്രി രമേശ് ചെന്നിത്തലയോട് മാത്രമല്ല, ആ വകുപ്പുമായി ബന്ധപ്പെടുകപോലും ചെയ്യാതെയാണ് ശനിയാഴ്ചയുണ്ടായ വിധി സ്‌റ്റേ ചെയ്യാന്‍ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ എ.ജി.ആവശ്യപ്പെട്ടത്. ഇത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായം. ഇന്നലെവരെ വിധി നീതിപൂര്‍വമല്ലെന്ന് നടത്തിക്കൊണ്ടിരുന്ന പ്രചരണമാണ് ഇതോടെ അവസാനിച്ചത്. മാത്രമല്ല, എ.ജി. എന്ന ഭരണഘടനാസ്ഥാപനത്തോട് കോടതി മാന്യതപുലര്‍ത്തിയതുകൊണ്ടുമാത്രമാണ് ഇന്നലെ സര്‍ക്കാര്‍ അപമാനിതരാകുന്നതില്‍ നിന്നും ഒഴിവായതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
മറ്റൊരുകേസിന്റെ വാദത്തിനിടയില്‍ എ.ജി. പൊടുന്നനെ ഈ വിധിസ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കില്‍ അതിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നിരിക്കുമെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. ഇല്ലെങ്കില്‍ വിജിലന്‍സിന്റെ കൂടി ചുമതലയുള്ള ആഭ്യന്തരവകുപ്പാണ് ഇക്കാര്യം ചെയ്യേണ്ടത്. അതിനുള്ള സാവകാശം നല്‍കുകയോ, അഭിപ്രായം ആരായുകയോ പോലും ചെയ്യാതെയായിരുന്നു നടപടി. നേരത്തെ മാണിയുടെ കാര്യത്തിലും ഇതേ കാര്യമാണ് സംഭവിച്ചത്. അന്ന് മന്ത്രി രമേശ് ചെന്നിത്തല തന്നെ നേരിട്ട് മാണിയോട് ഹൈക്കോടതിയില്‍ പോകേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ രമേശിനെ വിശ്വാസത്തിലെടുക്കാതെ മാണിയും ഉമ്മന്‍ചാണ്ടിയും കൂടിയാണ് കോടതിയില്‍ പോകണമെന്ന് ശാഠ്യം പിടിച്ചത്. അതാണ് മാണിയുടെ രാജിക്ക് വഴിവച്ചതെന്നും ഐ ഗ്രൂപ്പ് പറയുന്നു. ഇത്തരത്തില്‍ വകുപ്പിനുള്ളില്‍ കയറി കളിക്കാനുള്ള മുഖ്യമന്ത്രിയുടെ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. തന്റെ മന്ത്രിസഭയിലെ ഒരംഗത്തോട് അവിശ്വാസം പുലര്‍ത്തിക്കൊണ്ട് ഇത്തരത്തിനുള്ള നീക്കങ്ങള്‍ നടത്തുന്നത് സര്‍ക്കാരിന് തന്നെയായിരിക്കും തിരിച്ചടിയുണ്ടാക്കുന്നത്. ഇത് സര്‍ക്കാരിന്റെ മാത്രം പ്രശ്‌നമല്ല,കോണ്‍ഗ്രസ് പാര്‍ട്ടിയെത്തന്നെ താറടിച്ചുകാണിക്കുന്നതിന് തുല്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന കടുത്ത നിലപാടിലേക്കാണ് ഐ ഗ്രൂപ്പ് നീങ്ങുന്നത്. ബാര്‍ക്കോഴ അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും മന്ത്രിയെന്ന നിലയില്‍ രമേശ് ഇടപെട്ടിട്ടില്ലെന്നാണ് അവരുടെ അഭിപ്രായം. എല്ലാ തീരുമാനങ്ങളും എടുത്തത് വിജിലന്‍സായിരുന്നു. അതിന് അദ്ദേഹത്തെ തൂക്കിലേറ്റാനാണ് ഭാവമെങ്കില്‍ അത് അനുവദിച്ചുകൊടുക്കുന്ന പ്രശ്‌നമില്ലെന്നാണ് ഐ ഗ്രൂപ്പ് നിലപാട്. മാത്രമല്ല, പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് കോടതിയെ മറയാക്കുന്ന നടപടി അപകടകരമാണ്. അത് പാര്‍ട്ടിയെ പാതാളത്തിലെത്തിക്കും. ഇത് തുടരാനാണ് ഭാവമെങ്കില്‍ പ്രശ്‌നം ഹൈക്കമാന്‍ഡ് വരെ പോകുമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ വിശ്വാസമില്ലെങ്കില്‍ പുറത്താക്കുകയോ, ആ മന്ത്രിസഭ പിരിച്ചുവിടുകയോ ആണ് മുഖ്യമന്ത്രിചെയ്യേണ്ടത്. ഇപ്പോഴത്തെ നടപടി മന്ത്രിസഭയുടെ അടിസ്ഥാനതത്വമായ കൂട്ടുത്തരവാദിത്വം പോലും കാറ്റില്‍പ്പറത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ ഇതുവരെ മനസ് തുറന്നിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒൺലിഫാൻസിന്റെ ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു...  (5 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... 40 റൺസിന് വിജയിച്ച ഓസ്‌ട്രേലിയൻ വനിതാ ടീം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കി  (28 minutes ago)

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം  (38 minutes ago)

വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ‘മുട്ടിക്കൊമ്പൻ’ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം പരാജയം  (54 minutes ago)

കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി  (1 hour ago)

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (1 hour ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (1 hour ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (1 hour ago)

ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (1 hour ago)

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം പെരുകി വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ...  (2 hours ago)

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം  (2 hours ago)

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം  (2 hours ago)

പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും  (2 hours ago)

മൈസൂരുവിനടുത്ത് സ്വകാര്യ ബസ് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...  (2 hours ago)

ഏപ്രിൽ ഒന്നിന് രാവിലെ 9ന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് ആരംഭിക്കും  (3 hours ago)

Malayali Vartha Recommends