Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

സഹകരണത്തില്‍ വരാനിരിക്കുന്നത് മാറ്റങ്ങള്‍...ഈ തീരുമാനം നടപ്പായാല്‍ എല്ലാ സഹകരണ ബാങ്കുകളും റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലാകും...സഹകരണ വകുപ്പ് നിര്‍ണ്ണായക തീരുമാനത്തിലേക്ക്...

12 AUGUST 2024 04:26 PM IST
മലയാളി വാര്‍ത്ത

കരുവന്നൂർ സഹകരണ കൊള്ള എന്നൊക്കെ പറഞ്ഞാൽ വളരെ ചെറുതാവും. കണ്ടതിൽ വച്ച് ഏറ്റവും വലിയ കൊള്ളയാണ് സഹകരണ ബാങ്കുകളിൽ നടന്നിട്ടുള്ളത് . പാവപെട്ട ജനങ്ങൾ ചോര നീക്കാരി അധ്വാനിച്ചു അവർക്കൊരു ആപത്തു ഘട്ടത്തിൽ ഉപയിഗിക്കാനായി നിക്ഷേപിച്ച പണമാണ് , ഇവിടെ ചോരകുടിയന്മാരായിട്ടുള്ള കുറെയെണ്ണം തട്ടിച്ച് പണച്ചാക്കുകളായി സമൂഹത്തിൽ ജീവിക്കുന്നത് . ഓണം അന്വേഷിച്ചു ചെന്നപ്പോൾ ഇവരുടെയെല്ലാം അക്കൗണ്ട് കാലി. തെളിവ് സഹിതം ഇ ഡി ഇതെല്ലം പുറത്തെത്തിച്ചപ്പോൾ അതിനെ ന്യായീകരിക്കാനും കേന്ദ്രത്തിന്റെ തെറി വിളിക്കാനും കുറെയെണ്ണം . സഹകരണ പ്രസ്ഥാനം കേരളത്തിലും ഇന്ത്യയിലും ആരംഭിക്കുന്നത് കൃഷിക്കാരുടെയും സാധാരണക്കാരുടെയും ആദിവാസികൾ ഒഴികെയുള്ള പാവങ്ങളുടെയും അത്താണിയായിട്ടാണ്.

 

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്താൻ കഴിയുംവിധം സഹകരണമേഖല വളർന്നു. സർക്കാർ ബാങ്കുകൾ, പുത്തൻ തലമുറ ബാങ്കുകൾ എന്നിവ സാധാരണക്കാരിൽ നിന്ന് അന്യംനിന്നുകൊണ്ടിരിക്കുന്ന കാലത്ത് വായ്പകൾ നൽകുക, കാർഷികോപകരണങ്ങൾ, വളം, നിത്യോപയോഗ സാധനങ്ങൾ, കാർഷികോൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വിതരണം നടത്തുക, ജനങ്ങൾക്കിടയിൽ സമ്പാദ്യശീലം വർദ്ധിപ്പിക്കുക തുടങ്ങി വിദ്യാഭ്യാസം, ആതുരസേവനം അടക്കം ഇന്ന് കേരളത്തിൽ എല്ലാ കാര്യങ്ങളിലും സഹകരണ പ്രസ്ഥാനം ഇടപെടുന്നു.സഹകരണ ബാങ്കുകൾ ഗ്രാമീണ ജനതയുടെ ആശാകേന്ദ്രമായിരുന്നു. ഏറെ പ്രതീക്ഷയോടെ ചെല്ലാവുന്ന ഒരടിം. പരിചയക്കാരും സുഹൃത്തുക്കളുമെല്ലാമായ ജീവനക്കാരുടെ അനുതാപത്തോടുകൂടിയ ഇടപെടൽ.

നൂലാമാലകളില്ലാതെ ലഭിക്കുന്ന ധനസഹായം. ഇവയെല്ലാം തെല്ലൊന്നുമല്ല ഗ്രാമീണർക്ക് ആശ്വാസമായത്. വായ്പയായി സ്വീകരിച്ച പണം പ്രതിബദ്ധതയോടെ തിരിച്ചടച്ച്, സഹായിച്ച ബാങ്കിനെ കരുതലോടെ കാത്ത ഗ്രാമീണരും ഗ്രാമങ്ങളും ഇന്ന് ആശങ്കയിലാണ്. പുത്തൻ പണക്കാരും ഭരണവർഗ്ഗങ്ങളും പാർട്ടിതണലിൽ നേട്ടം കൊയ്യാൻ തക്കം പാർത്തിരിക്കുന്ന കൗശലക്കാരും കൈകോർത്ത് വളർന്നുവന്ന ഒരു 'പൊളിറ്റിക്കൽ കാപ്പിറ്റലിസം', രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ജനതയെ കൊള്ള ചെയ്യുന്ന ഒരിടമാക്കി സഹകരണ ബാങ്കിംഗ് മേഖലയെ മാറ്റാൻ ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള അഴിമതിക്കഥകളാണ് കരുവന്നൂരിൽനിന്നെല്ലാം പുറത്തുവരുന്നത്.ഇതിനെല്ലാം മൂക്കുകയറിടാൻ കേന്ദ്രം തുനിഞ്ഞിരിക്കുകയാണ്.

 

ഇനി വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങളാണ് കേരളത്തിന്റെ ദീര്‍ഘകാല ആവശ്യം അംഗീകരിക്കപ്പെടുന്നു. ഇനി എല്ലാവിഭാഗം പ്രാഥമിക സഹകരണസംഘങ്ങളും ബാങ്കുകളായി മാറും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്ര സഹകരണ വകുപ്പ് നിര്‍ണ്ണായക തീരുമാനത്തിലേക്ക് നീങ്ങുകയാണ്. ഈ തീരുമാനം നടപ്പായാല്‍ എല്ലാ സഹകരണ ബാങ്കുകളും റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലാകും.ഗ്രാമങ്ങളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനും പ്രാദേശികതലത്തില്‍ ബാങ്കിങ് സേവനം മെച്ചപ്പെടുത്താനും വില്ലേജുതലത്തില്‍ വായ്പേതര സഹകരണസംഘങ്ങള്‍ക്കും ബാങ്കിങ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്. ബാങ്കിങ് കറസ്പോണ്ടന്റ് എന്നനിലയിലാകും മാറ്റം.

 

മുമ്പ് കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്കുകളെ പോലെയായിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് നിയന്ത്രണത്തോടെ അവയ്ക്ക് ബാങ്ക് പദവി നഷ്ടമായി. അതാകും തിരിച്ചു കിട്ടുക.സംസ്ഥാന -ജില്ലാസഹകരണ ബാങ്കുകളുടെ ബാങ്കിങ് കറസ്പോണ്ടന്റായി കാര്‍ഷിക അനുബന്ധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന എല്ലാവിഭാഗം പ്രാഥമിക സഹകരണസംഘങ്ങളെയും അനുവദിക്കണമെന്നാണ് നിര്‍ദേശം. ക്ഷീരസംഘങ്ങള്‍ക്കടക്കം അനുമതി ലഭിക്കും. തൊഴിലാളികളും സാധാരണക്കാരുമായ ഒട്ടേറെപ്പേരാണ് സഹകരണസംഘങ്ങളിലെ അംഗങ്ങള്‍. സര്‍ക്കാര്‍പദ്ധതികളുടെ സഹായം, സബ്സിഡി എന്നിവയെല്ലാം നേരിട്ട് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ഇതിലൂടെ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍ എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സഹകരണ മേഖലയെ ഇത് പുതിയ തലത്തിലേക്ക് കൊണ്ടു പോകുമെന്നാണ് കേരളത്തിന്റേയും വിലയിരുത്തല്‍.

 

റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ക്ക് മാത്രമാണ് ബിസിനസ് കറസ്പോണ്ടന്റായി സംഘങ്ങളെ നിശ്ചയിക്കാനാകുക.കേരളാ ബാങ്കിന് ലൈസന്‍സുണ്ട്. ഈ ബാങ്കുകള്‍ കോര്‍ബാങ്കിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതാകണമെന്ന വ്യവസ്ഥയും കേരളാ ബാങ്കിനുണ്ട്. അതുകൊണ്ട് തന്നെ സമീപ ഭാവിയില്‍ കേരളാ ബാങ്കിന്റെ ബാങ്കിങ് കറസ്‌പോണ്ടന്റായി കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക മാറാനാകും. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഗ്രാമ മേഖലയ്ക്ക് വലിയ ഊര്‍ജ്ജമായി അതു മാറും. കേരളാ ബാങ്കിനും കൂടുതല്‍ കരുത്ത് ഇത് നല്‍കുമെന്നാണ് വിലയിരുത്തല്‍.പുതിയ അക്കൗണ്ട് തുടങ്ങുക, നിക്ഷേപം സ്വീകരിക്കുക, പണം പിന്‍വലിക്കുക, മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് പണം കൈമാറ്റംനടത്തുക,

ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമൊരുക്കുക എന്നിങ്ങനെ 23 ബാങ്കിങ് സേവനങ്ങള്‍ക്കുള്ള അനുമതിയാണ് പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് ലഭിക്കുക. സംസ്ഥാനത്ത് കേരളബാങ്കിനാണ് ഈ സേവനം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനാകുന്നത്. ബാങ്കിങ് കറസ്പോണ്ടന്റുമാരെ നിശ്ചയിക്കുന്നതിന് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ക്ക് ആറ്് നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.സംസ്ഥാനത്ത് സഹകരണസംഘം രജിസ്ട്രാര്‍ക്ക് കീഴില്‍ 12,241 പ്രാഥമിക സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷീരവകുപ്പിനുകീഴില്‍ 3370 സംഘങ്ങളുമുണ്ട്. 653 മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളുമുണ്ട്.കേരളത്തിലെ 75% സഹകരണ ബാങ്കുകളും നിയന്ത്രിക്കുന്നത് സി.പി.എമ്മാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (3 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (5 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (5 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (6 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (6 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (6 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (7 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (8 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (8 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (8 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (9 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (9 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (10 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (11 hours ago)

Malayali Vartha Recommends