Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്

പാലിയം തറവാട്ടു വീട്ടിൽ അന്ത്യകർമങ്ങൾ! ഭാവഗായകൻ പി.ജയചന്ദ്രന് ഇന്ന് നാട് യാത്രാമൊഴി നൽകും...

11 JANUARY 2025 09:13 AM IST
മലയാളി വാര്‍ത്ത

More Stories...

മണ്ഡലപൂജയ്‌ക്ക്‌ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്‌ച ശബരിമല സന്നിധാനത്തെത്തും...

എസ്.ഐ.ആറിന്റെ കരട് വോട്ടർപട്ടികയ്ക്ക് എതിരെ ഉയർന്ന പരാതികൾ തീർപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ നാല് മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചു

സംസ്ഥാനത്ത് ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചതായി മുഖ്യമന്ത്രി...

പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

ഭാവഗായകൻ പി.ജയചന്ദ്രന് ഇന്ന് നാട് യാത്രാമൊഴി നൽകും. മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ സഹോദരിയുടെ മണ്ണത്ത് ഹൗസിലേക്കാണ് ആദ്യം എത്തിച്ചത്. ഒരു മകളും മകനുമാണ് പി ജയചന്ദ്രനുള്ളത്. അച്ഛന്റെ സംഗീതത്തെ ഏറെ ഇഷ്ടപ്പെട്ടവരായിരുന്നു മകള്‍ ലക്ഷ്മിയും മകന്‍ ദിനനാഥനും. വിവാഹം കഴിക്കുന്നതിനു മുന്നേ തന്നെ സംഗീത രംഗത്ത് നിറസാന്നിധ്യമായ പി ജയചന്ദ്രന് കുടുംബം നല്‍കിയ പിന്തുണ ചെറുതായിരുന്നില്ല. സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന ഭാര്യയേയും മക്കളേയും കൂടി കിട്ടിയതോടെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും സന്തോഷ പ്രദമാവുകയായിരുന്നു. അച്ഛന്റെ പാട്ടുകളെല്ലാം ഇഷ്ടമായിരുന്നു രണ്ടു മക്കള്‍ക്കും. അച്ഛന്റെ റൊമാന്റിക് ഗാനങ്ങളായിരുന്നു ലക്ഷ്മിയ്ക്ക് ഇഷ്ടം. പ്രായമായപ്പോഴാണ് അച്ഛന്റെ ശബ്ദം കൂടുതല്‍ മനോഹരമായതെന്നും ലക്ഷ്മി പറയാറുണ്ടായിരുന്നു. ഇപ്പോഴിതാ അച്ഛന്റെ മൃതദേഹം പൂങ്കുന്നത്തെ വീട്ടിലെത്തിച്ചപ്പോൾ അവസാനമായി അച്ഛൻ കാണാനെത്തിയ ഉറ്റവരുടെ വേദനകൾ തന്നെയായിരുന്നു കണ്ടു നിന്നവരുടെയൊക്കെ നെഞ്ച് നീറ്റിയത്.

അതേസമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വീട്ടിലാണ് അന്ത്യകർമങ്ങൾ. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ഇന്ന് രാവിലെ എട്ടു മണിയോടെ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് ഭൗതിക ശരീരം ഇരിങ്ങാലക്കുടയിലേയ്ക്ക് കൊണ്ടു പോകും. പി.ജയചന്ദ്രൻ പഠിച്ച ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 8.30 ന് പൊതുദർശനത്തിന് വയ്ക്കും. ഒൻപതു മണിയോടെ പറവൂരിലേയ്ക്ക് പോകും.

അതേസമയം ഭാവഗായകനെ അവസാനമായി ഒരുനോക്കുകാണാൻ മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ എത്തിയിരുന്നു. ഗായകൻ പി ജയചന്ദ്രന് തൃശൂർ പൂങ്കുന്നത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി അന്ത്യാഞ്ജലി അർപ്പിച്ചത്. സംവിധായകൻ ലാൽ ജോസ്, നടൻ രമേഷ് പിഷാരടി എന്നിവരും അന്ത്യാപചാരമർപ്പിച്ചു. പി ജയചന്ദ്രന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ സഹോദരിയുടെ മണ്ണത്ത് ഹൌസിലേക്കാണ് ആദ്യം എത്തിച്ചത്. തുടർന്ന് സംഗീത നാടക അക്കാദമിയിൽ പൊതുദർശനം. തുടർന്ന് ഉച്ചയോടെ വീട്ടിലേക്ക് തിരികെ എത്തിച്ചു. ജീവിത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ ഇഷ്ടഗായകനെ അവസാനമായി ഒരു നോക്കുകാണാനായി എത്തി. പൂങ്കുന്നത്തെ വീട്ടിലും പൊതു ദർശനത്തിന് അവസരമുണ്ട്. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം വീട്ടിലാണ്. ശനിയാഴ്ച രാവിലെ അങ്ങോട്ട് കൊണ്ടുപോകും. രാവിലെ 9 മണി മുതൽ 12 മണിവരെ പാലിയത്ത് പൊതുദർശനം ഉണ്ടാകും. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45 നായിരുന്നു മരണം. വ്യാഴാഴ്ച വൈകീട്ട് സീതാറാം മില്ലിനു സമീപത്തെ ഗുൽമോഹർ അപാർട്മെന്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അർബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

എറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായി 1944 മാർച്ച് മൂന്നിനിനായിരുന്നു പി ജയചന്ദ്രക്കുട്ടൻ എന്ന ജയചന്ദ്രന്റെ ജനനം. 1965-ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്...’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വരവ്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’ എന്ന പാട്ടാണ് ചലച്ചിത്ര പിന്നണിഗാന രംഗത്ത് ശ്രദ്ധ നേടാൻ ഇടയാക്കിയത്. പതനായിരത്തിലധികം പാട്ടുകൾ പാടി. മലയാളത്തിന്റെ ഭാവഗായകനായി മനസുകളിൽ ഇടം നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാന സർവീസുകൾ താറുമാറിൽ  (4 minutes ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്‌ച ശബരിമല സന്നിധാനത്തെത്തും...  (36 minutes ago)

എസ്.ഐ.ആറിന്റെ കരട് വോട്ടർപട്ടിക... പരാതികൾ തീർപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ നാല് മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചു  (47 minutes ago)

ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം  (1 hour ago)

വിളംബര ജാഥ ഡിസംബര്‍ 26ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും  (1 hour ago)

ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധു സമാഗമം എന്നിവ ഇന്ന് അനുഭവപ്പെടും.  (1 hour ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (1 hour ago)

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (9 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (9 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (10 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (10 hours ago)

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (13 hours ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (13 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (13 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (13 hours ago)

Malayali Vartha Recommends