Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

പാലിയം തറവാട്ടു വീട്ടിൽ അന്ത്യകർമങ്ങൾ! ഭാവഗായകൻ പി.ജയചന്ദ്രന് ഇന്ന് നാട് യാത്രാമൊഴി നൽകും...

11 JANUARY 2025 09:13 AM IST
മലയാളി വാര്‍ത്ത

ഭാവഗായകൻ പി.ജയചന്ദ്രന് ഇന്ന് നാട് യാത്രാമൊഴി നൽകും. മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ സഹോദരിയുടെ മണ്ണത്ത് ഹൗസിലേക്കാണ് ആദ്യം എത്തിച്ചത്. ഒരു മകളും മകനുമാണ് പി ജയചന്ദ്രനുള്ളത്. അച്ഛന്റെ സംഗീതത്തെ ഏറെ ഇഷ്ടപ്പെട്ടവരായിരുന്നു മകള്‍ ലക്ഷ്മിയും മകന്‍ ദിനനാഥനും. വിവാഹം കഴിക്കുന്നതിനു മുന്നേ തന്നെ സംഗീത രംഗത്ത് നിറസാന്നിധ്യമായ പി ജയചന്ദ്രന് കുടുംബം നല്‍കിയ പിന്തുണ ചെറുതായിരുന്നില്ല. സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന ഭാര്യയേയും മക്കളേയും കൂടി കിട്ടിയതോടെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും സന്തോഷ പ്രദമാവുകയായിരുന്നു. അച്ഛന്റെ പാട്ടുകളെല്ലാം ഇഷ്ടമായിരുന്നു രണ്ടു മക്കള്‍ക്കും. അച്ഛന്റെ റൊമാന്റിക് ഗാനങ്ങളായിരുന്നു ലക്ഷ്മിയ്ക്ക് ഇഷ്ടം. പ്രായമായപ്പോഴാണ് അച്ഛന്റെ ശബ്ദം കൂടുതല്‍ മനോഹരമായതെന്നും ലക്ഷ്മി പറയാറുണ്ടായിരുന്നു. ഇപ്പോഴിതാ അച്ഛന്റെ മൃതദേഹം പൂങ്കുന്നത്തെ വീട്ടിലെത്തിച്ചപ്പോൾ അവസാനമായി അച്ഛൻ കാണാനെത്തിയ ഉറ്റവരുടെ വേദനകൾ തന്നെയായിരുന്നു കണ്ടു നിന്നവരുടെയൊക്കെ നെഞ്ച് നീറ്റിയത്.

അതേസമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വീട്ടിലാണ് അന്ത്യകർമങ്ങൾ. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ഇന്ന് രാവിലെ എട്ടു മണിയോടെ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് ഭൗതിക ശരീരം ഇരിങ്ങാലക്കുടയിലേയ്ക്ക് കൊണ്ടു പോകും. പി.ജയചന്ദ്രൻ പഠിച്ച ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 8.30 ന് പൊതുദർശനത്തിന് വയ്ക്കും. ഒൻപതു മണിയോടെ പറവൂരിലേയ്ക്ക് പോകും.

അതേസമയം ഭാവഗായകനെ അവസാനമായി ഒരുനോക്കുകാണാൻ മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ എത്തിയിരുന്നു. ഗായകൻ പി ജയചന്ദ്രന് തൃശൂർ പൂങ്കുന്നത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി അന്ത്യാഞ്ജലി അർപ്പിച്ചത്. സംവിധായകൻ ലാൽ ജോസ്, നടൻ രമേഷ് പിഷാരടി എന്നിവരും അന്ത്യാപചാരമർപ്പിച്ചു. പി ജയചന്ദ്രന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ സഹോദരിയുടെ മണ്ണത്ത് ഹൌസിലേക്കാണ് ആദ്യം എത്തിച്ചത്. തുടർന്ന് സംഗീത നാടക അക്കാദമിയിൽ പൊതുദർശനം. തുടർന്ന് ഉച്ചയോടെ വീട്ടിലേക്ക് തിരികെ എത്തിച്ചു. ജീവിത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ ഇഷ്ടഗായകനെ അവസാനമായി ഒരു നോക്കുകാണാനായി എത്തി. പൂങ്കുന്നത്തെ വീട്ടിലും പൊതു ദർശനത്തിന് അവസരമുണ്ട്. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം വീട്ടിലാണ്. ശനിയാഴ്ച രാവിലെ അങ്ങോട്ട് കൊണ്ടുപോകും. രാവിലെ 9 മണി മുതൽ 12 മണിവരെ പാലിയത്ത് പൊതുദർശനം ഉണ്ടാകും. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45 നായിരുന്നു മരണം. വ്യാഴാഴ്ച വൈകീട്ട് സീതാറാം മില്ലിനു സമീപത്തെ ഗുൽമോഹർ അപാർട്മെന്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അർബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

എറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായി 1944 മാർച്ച് മൂന്നിനിനായിരുന്നു പി ജയചന്ദ്രക്കുട്ടൻ എന്ന ജയചന്ദ്രന്റെ ജനനം. 1965-ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്...’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വരവ്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’ എന്ന പാട്ടാണ് ചലച്ചിത്ര പിന്നണിഗാന രംഗത്ത് ശ്രദ്ധ നേടാൻ ഇടയാക്കിയത്. പതനായിരത്തിലധികം പാട്ടുകൾ പാടി. മലയാളത്തിന്റെ ഭാവഗായകനായി മനസുകളിൽ ഇടം നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ രണ്ടരവയസുകാരി മരിച്ചെന്ന് പരാതി  (22 minutes ago)

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന നിലയില്‍  (1 hour ago)

സൂപ്പര്‍ എട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം  (1 hour ago)

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍  (2 hours ago)

ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്  (3 hours ago)

ഇന്ത്യപാക്ക് അതിര്‍ത്തിക്കു സമീപം പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (4 hours ago)

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ  (4 hours ago)

വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്ന് വേണമെന്ന് ടിവികെ  (5 hours ago)

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു  (5 hours ago)

'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' ലിവിന്‍ പങ്കാളിയില്‍ നിന്ന് 19കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത  (5 hours ago)

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി  (6 hours ago)

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ  (6 hours ago)

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ട  (6 hours ago)

രാജസ്ഥാനില്‍ വിവാഹദിവസം രണ്ട് സഹോദരിമാര്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവ  (7 hours ago)

Malayali Vartha Recommends