Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..


വിഷം കലർന്ന പാൽ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തിൽ മരണം ആറായി.. 15 പേർ കൂടി തീവ്രപരിചരണത്തിലാണ്..പാൽ കുടിച്ചവരുടെ വൃക്കകൾ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തു..


മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു.. അര്‍ധരാത്രിയോടെയാണ് സംഭവം..

പാലിയം തറവാട്ടു വീട്ടിൽ അന്ത്യകർമങ്ങൾ! ഭാവഗായകൻ പി.ജയചന്ദ്രന് ഇന്ന് നാട് യാത്രാമൊഴി നൽകും...

11 JANUARY 2025 09:13 AM IST
മലയാളി വാര്‍ത്ത

More Stories...

കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..

കണ്ണീർക്കാഴ്ചയായി... കെ.എസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഡ്രെെവർക്ക് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

  പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ അന്തരിച്ചു....

മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു.. അര്‍ധരാത്രിയോടെയാണ് സംഭവം..

  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്

ഭാവഗായകൻ പി.ജയചന്ദ്രന് ഇന്ന് നാട് യാത്രാമൊഴി നൽകും. മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ സഹോദരിയുടെ മണ്ണത്ത് ഹൗസിലേക്കാണ് ആദ്യം എത്തിച്ചത്. ഒരു മകളും മകനുമാണ് പി ജയചന്ദ്രനുള്ളത്. അച്ഛന്റെ സംഗീതത്തെ ഏറെ ഇഷ്ടപ്പെട്ടവരായിരുന്നു മകള്‍ ലക്ഷ്മിയും മകന്‍ ദിനനാഥനും. വിവാഹം കഴിക്കുന്നതിനു മുന്നേ തന്നെ സംഗീത രംഗത്ത് നിറസാന്നിധ്യമായ പി ജയചന്ദ്രന് കുടുംബം നല്‍കിയ പിന്തുണ ചെറുതായിരുന്നില്ല. സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന ഭാര്യയേയും മക്കളേയും കൂടി കിട്ടിയതോടെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും സന്തോഷ പ്രദമാവുകയായിരുന്നു. അച്ഛന്റെ പാട്ടുകളെല്ലാം ഇഷ്ടമായിരുന്നു രണ്ടു മക്കള്‍ക്കും. അച്ഛന്റെ റൊമാന്റിക് ഗാനങ്ങളായിരുന്നു ലക്ഷ്മിയ്ക്ക് ഇഷ്ടം. പ്രായമായപ്പോഴാണ് അച്ഛന്റെ ശബ്ദം കൂടുതല്‍ മനോഹരമായതെന്നും ലക്ഷ്മി പറയാറുണ്ടായിരുന്നു. ഇപ്പോഴിതാ അച്ഛന്റെ മൃതദേഹം പൂങ്കുന്നത്തെ വീട്ടിലെത്തിച്ചപ്പോൾ അവസാനമായി അച്ഛൻ കാണാനെത്തിയ ഉറ്റവരുടെ വേദനകൾ തന്നെയായിരുന്നു കണ്ടു നിന്നവരുടെയൊക്കെ നെഞ്ച് നീറ്റിയത്.

അതേസമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വീട്ടിലാണ് അന്ത്യകർമങ്ങൾ. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ഇന്ന് രാവിലെ എട്ടു മണിയോടെ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് ഭൗതിക ശരീരം ഇരിങ്ങാലക്കുടയിലേയ്ക്ക് കൊണ്ടു പോകും. പി.ജയചന്ദ്രൻ പഠിച്ച ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 8.30 ന് പൊതുദർശനത്തിന് വയ്ക്കും. ഒൻപതു മണിയോടെ പറവൂരിലേയ്ക്ക് പോകും.

അതേസമയം ഭാവഗായകനെ അവസാനമായി ഒരുനോക്കുകാണാൻ മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ എത്തിയിരുന്നു. ഗായകൻ പി ജയചന്ദ്രന് തൃശൂർ പൂങ്കുന്നത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി അന്ത്യാഞ്ജലി അർപ്പിച്ചത്. സംവിധായകൻ ലാൽ ജോസ്, നടൻ രമേഷ് പിഷാരടി എന്നിവരും അന്ത്യാപചാരമർപ്പിച്ചു. പി ജയചന്ദ്രന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ സഹോദരിയുടെ മണ്ണത്ത് ഹൌസിലേക്കാണ് ആദ്യം എത്തിച്ചത്. തുടർന്ന് സംഗീത നാടക അക്കാദമിയിൽ പൊതുദർശനം. തുടർന്ന് ഉച്ചയോടെ വീട്ടിലേക്ക് തിരികെ എത്തിച്ചു. ജീവിത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ ഇഷ്ടഗായകനെ അവസാനമായി ഒരു നോക്കുകാണാനായി എത്തി. പൂങ്കുന്നത്തെ വീട്ടിലും പൊതു ദർശനത്തിന് അവസരമുണ്ട്. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം വീട്ടിലാണ്. ശനിയാഴ്ച രാവിലെ അങ്ങോട്ട് കൊണ്ടുപോകും. രാവിലെ 9 മണി മുതൽ 12 മണിവരെ പാലിയത്ത് പൊതുദർശനം ഉണ്ടാകും. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45 നായിരുന്നു മരണം. വ്യാഴാഴ്ച വൈകീട്ട് സീതാറാം മില്ലിനു സമീപത്തെ ഗുൽമോഹർ അപാർട്മെന്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അർബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

എറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായി 1944 മാർച്ച് മൂന്നിനിനായിരുന്നു പി ജയചന്ദ്രക്കുട്ടൻ എന്ന ജയചന്ദ്രന്റെ ജനനം. 1965-ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്...’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വരവ്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’ എന്ന പാട്ടാണ് ചലച്ചിത്ര പിന്നണിഗാന രംഗത്ത് ശ്രദ്ധ നേടാൻ ഇടയാക്കിയത്. പതനായിരത്തിലധികം പാട്ടുകൾ പാടി. മലയാളത്തിന്റെ ഭാവഗായകനായി മനസുകളിൽ ഇടം നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL ഇസ്രയേലിൽ ഉത്സവം  (9 minutes ago)

ദൃശ്യങ്ങൾ പരിശോധിച്ച് ആർപിഎഫ്  (21 minutes ago)

CRIME പോലീസ് അന്വേഷണം തുടങ്ങി  (34 minutes ago)

ഡ്രെെവർക്ക് ഹൃദയാഘാതം.... ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി...  (1 hour ago)

Milk-death-tragedy എഥിലീൻ ഗ്ലൈക്കോൾ കലർന്ന പാൽ വിതരണം ചെയ്തു  (1 hour ago)

  പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ അന്തരിച്ചു....  (1 hour ago)

VEENA GEORGE വീണയ്ക്ക് വിദഗ്ധ പരിശോധന;  (2 hours ago)

  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്  (2 hours ago)

VEENA GEORGE വീഡിയോ വിവിധ ചാനലുകാർ പുറത്തുവിട്ടിട്ടുണ്ട്  (2 hours ago)

ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം.ബി രാജേഷ്  (2 hours ago)

RAIN ALERT മഴ മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

കുടുംബത്തിൽ സന്തോഷം, തർക്കങ്ങൾ തീരും! ചിങ്ങം രാശിക്കാർക്ക് ഇന്ന് സമാധാനദിനം!  (3 hours ago)

കഴുത്തിന് ഓപ്പറേഷൻ..?!  (3 hours ago)

സ്വർണവിലയിൽ നേരിയ കുറവ്...  (3 hours ago)

ബാഡ്മിന്റൺ കളിക്കിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends