Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

താന്‍ പോയി പണിനോക്ക്...രാഹുല്‍ നിയമസഭയില്‍ എത്തും ; വിഡി സതീശനിട്ട് പൊട്ടിച്ച് ഷാഫി പറമ്പില്‍

11 SEPTEMBER 2025 03:21 PM IST
മലയാളി വാര്‍ത്ത

താന്‍ പോയി പണി നോക്ക് സതീശാ...15ന് രാഹുല്‍ നിയമസഭയിലെത്തും. കോണ്‍ഗ്രസിന് തീയിട്ട് പ്രതിപക്ഷ നേതാവിനിട്ട് പൊട്ടിച്ച് ഷാഫി പറമ്പില്‍. തുടക്കത്തില്‍ പുകഞ്ഞ പോര് കോണ്‍ഗ്രസില്‍ ആളിക്കത്തുന്നു. തന്റെ പിന്നില്‍ നിന്നിരുന്ന പണ്ടത്തെ ഷാഫിയെ അല്ല പ്രതിപക്ഷ നേതാവിന്റെ കരണത്ത് അടിക്കാന്‍ മുഷ്ടിചുരുട്ടി നില്‍ക്കുന്ന ഷാഫിയെക്കണ്ട് പതറി വിഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പ്. ഘോര യുദ്ധം തന്നെ നടന്നാലും രാഹുലിനെ സഭയില്‍ എത്തിക്കില്ലെന്ന് കട്ടായം പ്രഖ്യാപിച്ച് സതീശന്‍. താന്‍ കണക്ക് കൂട്ടുന്നത് നടന്നില്ലെങ്കില്‍ അറ്റകൈ പ്രയോഗിക്കും വിഡി സതീശന്‍. കോണ്‍ഗ്രസ് ജീവിക്കുന്നത് റീലുകളില്‍ അല്ല. രാഹുല്‍ വിഷയം അടഞ്ഞ അദ്ധ്യായമെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതായത് പാര്‍ട്ടി രാഹുലിനെ താങ്ങാന്‍ നില്‍ക്കില്ലെന്ന സൂചനയാണത്. പ്രതിപക്ഷ നേതാവ് സതീശനായത് കൊണ്ട് കോണ്‍ഗ്രസിന്റെ നിലപാട് ഇതാണെന്ന് വ്യക്തമായി. പക്ഷെ ഷാഫിയും കൂട്ടരും കയറി ചെക്കുവെച്ചു സതീശനെ വരെ തള്ളിപ്പറഞ്ഞിരിക്കുന്നു.

ഷാഫി ഈ കടുംപിടുത്തത്തില്‍ നില്‍ക്കുകയാണെങ്കില്‍ സതീശന്‍ ആ ബോംബ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കും. തുടക്കത്തില്‍ രാഹുല്‍ വിവാദം കത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് പറഞ്ഞൊരു നിലപാടുണ്ട് മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കാത്ത മാതൃകാപരമായ നടപടി രാഹുല്‍ വിഷയത്തില്‍ യുഡിഎഫ് എടുക്കുമെനന്. അന്ന് അത് പറഞ്ഞതിന്റെ ധ്വനി രാഹുലിനെ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുമെന്ന് തന്നെയായിരുന്നു. എന്നാല്‍ ഷാഫി ഇടംകോലിട്ടത് കൊണ്ടാണ് അന്നത് നടക്കാതെ പോയത്. രാഹുലിനെ സഭയില്‍ എത്തിക്കാന്‍ ഷാഫി പിടിമുറുക്കുമ്പോള്‍ രാഹുല്‍ രാജിവെക്കണമെന്ന ബോംബ് പൊട്ടിച്ചേക്കും സതീശനെന്ന് അഭ്യൂഹങ്ങള്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് സതീശന് ജീവന്‍ മരണ പോരാട്ടമാണ്. കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രഖ്യാപിച്ചത് സതീശനാണ്. അധികാരം കിട്ടുമെന്ന് നൂറല്ല നൂറ്റൊന്ന് ശതമാനം ഉറപ്പിച്ചായിരുന്നു ആ പ്രഖ്യാപനം നടത്തിയത്. പക്ഷെ ഇടിത്തീ പോലെ രാഹുല്‍ മാങ്കൂട്ടത്തലിന്റെ പെണ്ണ് കേസ് ചതിച്ചു. സതീശന്റെ കണക്ക് കൂട്ടല്‍ എല്ലാം അവിടെ പിഴച്ചു. അതിന്റെ വലിയ കലിപ്പ് രാഹുലിനോട് പ്രതിപക്ഷ നേതാവിനുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചില്ലേല്‍ എല്ലാം നഷ്ടപ്പെടുക സതീശനാണ്. ഇതുവരെ സ്വപ്‌നം കണ്ട് കൊണ്ട് നടന്നിരുന്ന മുഖ്യമന്ത്രി കസേര വീണ്ടും കക്ഷത്ത് നിന്ന് പോകും. ഷാഫിക്ക് നഷ്ടം ഒന്നുമില്ല എംപി കസേര ഭദ്രമാണ്. രാഹുല്‍ വിഷയത്തില്‍ പാര്‍ട്ടിയിലെ യുവനിര എതിരായത് കൊണ്ട് പ്രതിപക്ഷ നേതാവിന്റെ കസേര പോലും സതീശന് കിട്ടില്ല. ഇനി അധികാരം കിട്ടിയാലോ കെസി മുഖ്യമന്ത്രി കസേര നോക്കുന്നുണ്ട്. വീണ്ടും സതീശന് ആപ്പ്. ഷാഫിയും രാഹുലും ഒരുപറ്റം യുവനിരയും കെസിക്ക് പിന്നില്‍ അണിനിരന്ന് കഴിഞ്ഞു. ആകെയുള്ള വഴി ജനങ്ങളുടെ പ്രീതി പിടിച്ച് പറ്റുക എന്നുള്ളതാണ്. പിണറായി സര്‍ക്കാരിന്റെ അഴിമതികളും തെറ്റുകളും പിടിപ്പുകേടുകളും ചൂണ്ടിക്കാമിക്കാനുള്ള അവസാന അവസരമാണ് നിയമസഭ സമ്മേളനം. അവിടെ കത്തിക്കയറാന്‍ കാത്തിരിക്കുന്ന സതീശന് വള്ളിയാണ് രാഹുല്‍. കാരണം രാഹുല്‍ വന്നാല്‍ ഭരണപക്ഷം രാഹുല്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ അടിച്ചൊതുക്കും. എന്തുവന്നാലും രാഹുലിനെ സഭയില്‍ അടുപ്പിക്കില്ലെന്ന സതീശന്റെ വാശിക്ക് പിന്നിലെ കാരണം ഇതാണ്. ഗതികെട്ടാല്‍ രാഹുല്‍ രാജിവെക്കണമെന്ന് പറഞ്ഞ് കോണ്‍ഗ്രസിന് തീയിട്ടേക്കും പ്രതിപക്ഷ നേതാവ്.

സതീശനെ താറടിച്ച് കാണിക്കാന്‍ ഷാഫിരാഹുല്‍ കൂട്ടര്‍ പണി തുടങ്ങിയിട്ടുണ്ട്. തമ്മില്‍ തല്ലി സംസ്ഥാന കോണ്‍ഗ്രസ്സിലെ സൈബര്‍ പോരാളികള്‍. വി ഡി സതീശന്‍ ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ പക്ഷങ്ങള്‍ തമ്മിലാണ് തര്‍ക്കം. രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ നേതാക്കള്‍ക്ക് നേരെയായിരുന്നു ആദ്യം സൈബര്‍ ആക്രമണം. പിന്നീട് പ്രതിപക്ഷ നേതാവ് വി ഡി സതീശനായി ഷാഫി രാഹുല്‍ പക്ഷത്തിന്റെ മുഖ്യ ശത്രു. കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗത്തിലെ ചില അംഗങ്ങളുടെ നേതൃത്വത്തിലാണ് കടന്നാക്രമണം. വിഡി സതീശന്‍ പക്ഷവും പോരിനിറങ്ങിയതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ വിഡി സതീശന്‍ വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഷാഫി രാഹുല്‍ പക്ഷം പ്രചരിപ്പിക്കുന്നുണ്ട്. അതിനിടയില്‍ ഇതേ സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. രാഹുല്‍ സഭയില്‍ എത്തണമെന്ന് വാദിക്കുകയാണ് രാഹുല്‍ ഷാഫി കൂട്ടര്‍. ലൈംഗിക ആരോപണം നേരിടുന്ന ഭരണപക്ഷ എംഎല്‍എമാരെ ഉന്നമിട്ട് രാഹുലിനു പ്രതിരോധം തീര്‍ക്കുന്ന പ്രതീതി സൃഷ്ടിക്കേണ്ടതില്ലെന്നാണു പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. രാഹുല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരാള്‍ പോലും ഇതുവരെ പൊലീസിനെ സമീപിക്കാത്ത സാഹചര്യത്തില്‍, അദ്ദേഹത്തെ പാര്‍ട്ടി തഴയുന്നതു ശരിയല്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. ഇക്കാര്യത്തില്‍ സതീശന്‍ അനാവശ്യ കടുംപിടിത്തം കാട്ടുകയാണെന്നാണ് ഇവരുടെ പരാതി. എന്നാല്‍, രാഹുലിനെതിരെ ഇതുവരെ പുറത്തുവന്നതിനെക്കാള്‍ ഗുരുതരമായ പരാതികള്‍ നേതൃത്വത്തിനു മുന്നിലുണ്ടെന്നു പറയുന്നവരുണ്ട്. മാത്രമല്ല, രാഹുലിനെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല. ആരോപണം ഉന്നയിച്ചവരെ നിയമപരമായി നേരിടാന്‍ പോലും രാഹുല്‍ തയ്യാറല്ല.

നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ഭരണപക്ഷം ആളെ ഇറക്കണ്ട പ്രതിപക്ഷ നേതാവ് തന്നെ ആളുകളെ സെറ്റാക്കിയിട്ടുണ്ടെന്ന് സൂചന. രാഹുല്‍ മാങ്കൂട്ടത്തിലെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യാനും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തും നിന്നും നീക്കാനും തീരുമാനിച്ചത് പാര്‍ട്ടിയാണ്. ഈ തീരുമാനത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ഒരുവിഭാഗം ശ്രമിക്കുന്നത്. വിഡി സതീശനെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാഹുല്‍ അനുയായികളാണ്. വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാന്‍ നേതാക്കള്‍ തയ്യാറാകാത്തതും കോണ്‍ഗ്രസില്‍ ഉള്‍പോര് കടുക്കുന്നതിന്റെ ലക്ഷണമായി വിലയിരുത്തുന്നു. തനിക്കെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളെയും തര്‍ക്കാലം വകവെക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പോലീസ് മര്‍ദനമടക്കം സര്‍ക്കാരിനെതിരെ ഒട്ടേറെ വിഷയങ്ങളുള്ളപ്പോള്‍ ചര്‍ച്ചകള്‍ രാഹുലില്‍ കേന്ദ്രീകരിക്കുന്ന സാഹചര്യം പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നാണു വിലയിരുത്തല്‍. ഇത് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

കേസില്‍ നിയമപരമായി മുന്നോട്ടുപോകാനോ വെളിപ്പെടുത്തലുകള്‍ നടത്താനോ താല്‍പര്യമില്ലെന്നറിയിച്ച് നേതൃത്വത്തിനു മുന്നില്‍ പരാതിയറിയിച്ചവരുണ്ടെന്നാണ് നേതൃത്വത്തിലുള്ള ചിലര്‍ സ്വകാര്യമായി പറയുന്നത്. പരാതികള്‍ വ്യാജമായിരുന്നെങ്കില്‍ രാഹുല്‍ എന്തുകൊണ്ട് അവയൊന്നും ഇതുവരെ നിഷേധിച്ചില്ലെന്നും ഇവര്‍ ചോദിക്കുന്നു. രാഹുലിനെതിരായ പരാതികളില്‍ ഉചിതമായ നടപടിയെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൂട്ടായ ചര്‍ച്ചയിലൂടെയാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അതിനു പിന്നാലെ, സതീശനെ ഉന്നമിട്ട് സൈബര്‍ ആക്രമണം ആരംഭിച്ചതു കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയായി. എത്ര ആക്രമിച്ചാലും രാഹുലിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണു സതീശന്‍. സൈബര്‍ ആക്രമണം ഷാഫി പറമ്പിലടക്കം ചില നേതാക്കളുടെ അറിവോടെയാണെന്ന് വിചാരിക്കുന്നവരുമുണ്ട്. പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ നിന്നു സതീശന്‍ ഇടപെട്ട് മുന്‍പ് പുറത്താക്കിയ ചിലര്‍ക്ക് ഇത്തരം പ്രചാരണങ്ങളില്‍ പങ്കുണ്ടെന്നും ഷാഫിയും സതീശനും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കാനുള്ള ഗൂഢശ്രമം അതിനു പിന്നിലുണ്ടെന്നും നേതൃത്വം കരുതുന്നു.

അതിനിടെ, രാഹുലിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ഡിജിപിക്കു പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ക്രൈംബ്രാഞ്ചിനു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തന്നെ മൊഴി നല്‍കി. കോണ്‍ഗ്രസിലെ രണ്ട് മുതിര്‍ന്ന നേതാക്കളാണ് രാഹുലിനെതിരെ ഗൂഢാലോചന നടത്തുന്നതെന്നും അവര്‍ക്കെതിരെ കൂടി അന്വേഷണം നടത്തണമെന്നുമാണ് വനിതാ നേതാവിന്റെ മൊഴി. ഡിജിപിക്കു നല്‍കിയ പരാതിയില്‍ ഇവര്‍ ഇതൊന്നും പറഞ്ഞിരുന്നില്ല. തിരുവനന്തപുരത്ത് ജവഹര്‍ നഗരിലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ നേരിട്ടെത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്. ഈ നീക്കം കോണ്‍ഗ്രസിനുള്ളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴി തുറന്നേക്കും. രാഹുല്‍ വിഷയം കോണ്‍ഗ്രസില്‍ തന്നെ വലിയ പടലപ്പിണക്കങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിനിടെ യുവനടിയെ പരാതിക്കാരിയാക്കാന്‍ കഴിയുമോ എന്നു നിയമോപദേശം തേടി ക്രൈംബ്രാഞ്ച്. രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു വ്യക്തമാക്കിയ നടി ചാറ്റ് വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനു നല്‍കി. എന്നാല്‍ കൂടുതല്‍ നിയമനടപടികള്‍ക്ക് ഇല്ലെന്ന നിലപാടാണ് നടി. വെളിപ്പെടുത്തല്‍ നടത്തിയ ആരും കേസുമായി മുന്നോട്ടുപോകാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് നടിയെ പരാതിക്കാരിയായി പരിഗണിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (15 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends