പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ...

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസില്‍ രണ്ടാം പ്രതിയുടെ രാഹുലിന്‍റെ സുഹൃത്തുമായ ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബി ജോസാണ് എന്നായിരുന്നു പരാതിക്കാരി ഉന്നയിച്ചിരുന്നത്. പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് മരുന്ന് എത്തിച്ചതെന്നാണ് ജോബിയുടെ വാദം. മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹര്‍ജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച ചാറ്റുകളും കോടതിയിൽ ഹാജരാക്കി. ഹർജി ഇന്ന് തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി പരിഗണിക്കും. കേസിൽ രണ്ടാം പ്രതിയാണ് ജോബി ജോസഫ്.
രാഹുൽ ഒളിവിൽ പോയ അതേ ദിവസം തന്നെ ജോബി ജോസഫ് ഒളിവിലാണ് ഇതുവരെ പോലീസിനെ അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇതിനിടയിലാണ് ഇപ്പോൾ തിരുവനന്തപുരത്തെ ജില്ലാ സെക്ഷൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഗർഭഛിദ്ര മരുന്ന് എത്തിച്ചു എന്നുള്ളത് അദ്ദേഹം നിഷേധിക്കുന്നില്ല.
ജോബി ജോസഫിന് രണ്ടാം പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു. ഈ മരുന്ന് കൊണ്ടുവരാൻ ആവശ്യപ്പെട്ടത് യുവതിയാണ്. എന്ത് തരത്തിലുള്ള മരുന്നാണെന്ന് പോലും എനിക്കറിയില്ലായിരുന്നു വ്യാജമായിട്ടാണ് തന്നെ കേസിൽ പ്രതിയാക്കിയത് എന്നാണ് മുൻകൂർ ജാമ്യ ഹർജിയിൽ അദ്ദേഹം പറയുന്നത്. ഇന്ന് തന്നെ മുൻകൂർ ജാമ്യഹർജി കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha






















