ശബരിമല സ്വർണക്കൊള്ള അവസാനഘട്ട അന്വേഷണത്തിൽ എസ്ഐടി; തൊണ്ടിമുതൽ കണ്ടെത്താൻ ശ്രമം, ഗോവർധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങും; കേരളത്തിലെ വാർത്തകളിൽ കൊടും കുറ്റവാളി, താൻ ജീവനൊടുക്കും എന്ന് മണി

ശബരിമല സ്വർണകൊള്ളയില്‍ അവസാനഘട്ട അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം. യഥാർത്ഥ ഞാണ്ടിമുതൽ എവിടെ എന്ന അന്വേഷണമാണ് നടക്കുന്നത്. എന്നാല്‍ ഈ ചോദ്യത്തിന് ഗോവർധൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഗോവർധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി നാളെ കോടതിയിൽ അപേക്ഷ നൽകും.സ്മാർട്ട് ക്രിയേഷനിൽ വേർതിരിച്ചെടുത്ത സ്വർണം ആർക്ക് വിറ്റെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. സ്വർണം കൈമാറിയ ഇടനിലക്കാരൻ കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
അതേസമയം, സ്വർണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ലെന്നും അന്വേഷണ സംഘം വേട്ടയാടുകയാണന്നും ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ മണി കരഞ്ഞുപറഞ്ഞു. കേരളത്തിൽ ബിസിനസില്ല. പോറ്റിയെ അറിയില്ല. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി. ദിണ്ഡിഗലിലെ ചെറിയ ബിസിനസേയുള്ളൂ. അന്വേഷണവുമായി സഹകരിക്കും. ശബരിമലയിൽ വന്നിട്ടില്ല. സുഹൃത്തായ ബാലമുരുകന്റെ സിം ഉപയോഗിച്ചത് മാത്രമാണ് തെറ്റ്. സ്വർണക്കൊള്ളയെക്കുറിച്ച് ടിവിയിൽ കണ്ട അറിവേയുള്ളൂ. ഒരുതെറ്റും ചെയ്തിട്ടില്ല. സാധാരണക്കാരനാണ്. സ്വർണബിസിനസില്ല. ഗ്രാമവാസിയാണ്. നിരപരാധിയാണ്. വേട്ടയാടരുതെന്നൊക്കെയാണ് മണി മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ആകെ ഒരു തവണ മാത്രമാണ് കേരളത്തിൽ വന്നിട്ടുള്ളത്. അതും അച്ഛന്റെ മരണാനന്തര കർമ്മം ചെയ്യാൻ വേണ്ടിയാണ്. ശബരിമലയിൽ വന്നിട്ടുണ്ട്. എന്നാൽ ഈ പറയുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല. കേരളത്തിലെ വാർത്തകളിൽ കൊടും കുറ്റവാളിയായാണ് കാണിക്കുന്നത്. ഇതിനെക്കുറിച്ചൊന്നും എനിക്കറിയില്ല. ചോദ്യം ചെയ്തപ്പോഴാണ് ഇത്രയും വലിയ പ്രശ്നം നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. ഞാൻ സാധാരണ മനുഷ്യനാണ്. എന്നെ ഇങ്ങനെ വേട്ടയാടരുത്. ഞാൻ ആത്മഹത്യ ചെയ്യും. വികാരാധീനനായി മണി പറയുന്നു.
എന്നാൽ ശബരിമല സ്വർണപ്പാളിക്കേസിൽ ചോദ്യം ചെയ്ത ഡിണ്ടിഗൽ സ്വദേശി ഡി.മണിക്കു പിന്നിൽ വൻ സംഘമുണ്ടെന്ന നിഗമനത്തിൽ എസ്ഐടി. സൂചനകൾ ലഭിച്ചപ്പോൾ മുതൽ ഇയാളുടെ നീക്കങ്ങൾ ഡിണ്ടിഗലിലെത്തി പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളും മറ്റും ശേഖരിച്ച ശേഷമാണു ചോദ്യം ചെയ്യലിലേക്കു കടന്നത്.
മറ്റുള്ളവരുടെ പേരിലുള്ള 3 സിം കാർഡുകളാണ് ഇയാൾ ഉപയോഗിക്കുന്നതെന്നും ഡിണ്ടിഗൽ മേഖലയിൽ ഇയാൾക്ക് ‘പ്രത്യേക സംരക്ഷണം’ തന്നെയുണ്ടെന്നും കണ്ടെത്തി. ഡിണ്ടിഗൽ പൊലീസ് എസ്ഐടി സംഘത്തോട് സഹകരിക്കാത്തതും ഇതുമൂലമാണെന്നു സംശയിക്കുന്നു.
ആതേസമയം, സ്വർണകൊള്ളയ്ക്ക് പിന്നിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡി മണിയെ ചൊല്ലിയുള്ള വിവാദം തീരുന്നില്ല. ഇന്നലെ കണ്ടെത്തിയ എംഎസ് മണി തന്നെയാണ് പ്രവാസിമൊഴി നൽകിയ ഡി മണിയെന്ന് ഉറപ്പിച്ചു പറയുകയാണ് എസ്ഐടി. മറ്റുള്ളവരുടെ പേരിൽ മൂന്ന് ഫോൺ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ. എന്നാൽ ശബരിമല കൊള്ളയുമായി തനിക്ക് ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് മണി.
https://www.facebook.com/Malayalivartha























