വിവരാവകാശ രേഖ പ്രകാരം വഖഫ് ബോർഡിന് വീഴ്ച; സുപ്രീംകോടതി വിധികളുടെയും വഖഫ് നിയമത്തിൻ്റെയും ലംഘനം; തെളിവായി ഉപയോഗിക്കാൻ മുനമ്പം സമരസമിതി

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി സുപ്രീംകോടതിയിൽ. ഉത്തരവ് സ്റ്റേ
ചെയ്യണമെന്നു ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് കേരള വഖഫ് ബോർഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതിനാൽ വഖഫ് ട്രിബ്യുണലിനെ മറികടന്ന് ഉത്തരവിറക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്.
മുനമ്പത്തെത് വഖഫ് ഭൂമിയല്ലെന്ന് വിധിക്കാൻ സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നില്ല. ഭരണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരമുള്ള അധികാരം സ്വമേധയാ ഉപയോഗിച്ചാണ് കേരള ഹൈക്കോടതി മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിറക്കിയതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു
ഇപ്പോൾ വഖഫ് ബോർഡിൻ്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കി വിവരാവകാശ രേഖ പുറത്ത് വന്നിരിക്കുകയാണ്. സുപ്രീംകോടതി വിധികളുടെയും വഖഫ് നിയമത്തിൻ്റെയും ലംഘനം ആണ് ഇതെന്ന് മുനമ്പം സമരസമിതി. ഇതിൻ പ്രകാരം തർക്ക ഭൂമിയിലെ താമസക്കാർക്ക് നോട്ടീസ് നൽകാതെയാണ് ഭൂമി രജിസ്റ്ററിൽ ചേർത്തതെന്ന് വഖഫ് ബോർഡിൻറെ വിവരാവകാശ മറുപടി. ഭൂമി ഏറ്റെടുക്കും മുമ്പ് ഫറൂഖ് കോളേജിൽ നിന്ന് മാത്രമാണ് വിശദീകരണം തേടിയതെന്ന് സമ്മതിച്ച് വഖഫ് ബോർഡ്.
വിവരാവകാശരേഖ വഖഫ് ട്രിബ്യൂണലിന് മുന്നിൽ നിർണായക തെളിവായി ഉപയോഗിക്കാൻ മുനമ്പം സമരസമിതി തയ്യാറെടുക്കുകയാണ്.
https://www.facebook.com/Malayalivartha






















