Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

ഷൈലജ നേർച്ച കോഴി..! ധർമ്മടം വിട്ട് പുറത്തിറങ്ങാൻ പിണറായിക്ക് ധൈര്യമുണ്ടോ..! വെല്ലുവിളിച്ച് ഷൈലജ

21 MARCH 2026 01:20 PM IST
മലയാളി വാര്‍ത്ത

കെ.കെ ഷൈലജയെ തോൽപ്പിക്കാൻ തന്നെയാണ് പേരാവൂരിൽ നിർത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കരുത്തുണ്ടെങ്കിൽ ജയിച്ചുവരട്ടെ എന്നാണ് പിണറായി പറഞ്ഞത്. മട്ടന്നൂർ സുരക്ഷിത മണ്ഡലമാണെന്നും അവിടെ ജയിക്കേണ്ട ഒരാളെ മത്സരിപ്പിച്ചുവെന്നുമാണ് പിണറായി പറഞ്ഞത്. 

 

60,963 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം നല്‍കിയാണ് അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയെ മട്ടന്നൂരുകാര്‍ നിയമസഭയിലേക്ക് അയച്ചത്. പിണറായി സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിയായിട്ടും രണ്ടാം പിണറായി സര്‍ക്കാരില്‍ ശൈലജയ്ക്ക് അവസരം ലഭിച്ചില്ല. എംഎല്‍എ മാത്രമായിരുന്ന അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മത്സരിക്കാന്‍ മട്ടന്നൂര്‍ സീറ്റ് കയ്യിലില്ല. പാര്‍ട്ടി കോട്ടയ്ക്ക് പകരം ശൈലജയെ നിയോഗിച്ചിരിക്കുന്നത് പേരാവൂര്‍ മണ്ഡലത്തിലാണ്.

പേരാവൂരില്‍ നിന്ന് 2006ല്‍ വിജയിച്ച ശൈലജ 2011ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് പരാജയം രുചിച്ചു. 2016ല്‍ മത്സരിച്ചത് കൂത്തുപറമ്പില്‍ നിന്നായിരുന്നു. ഇത്തവണ പേരാവൂരിലേക്ക് അയച്ചത് ശൈലജയെ പരാജയപ്പെടുത്തി ഒതുക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്ന വിമര്‍ശനം ശക്തമാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിരിക്കുന്ന പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ശൈലജയെ മുഖ്യമന്ത്രിയാക്കുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അതിന് കാരണം മുന്‍കൂട്ടി മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പതിവ് പാര്‍ട്ടിക്കും മുന്നണിക്കും ഇല്ല എന്നതാണെന്നും പിണറായി പറഞ്ഞു.

കെകെ ശൈലജയെ ഒതുക്കുന്നതിന് വേണ്ടിയാണ് പേരാവൂരിലേക്ക് അയച്ചത് എന്ന പ്രാചരണം ശരിയല്ലെന്നും പിണറായി പറഞ്ഞു. രണ്ടാം സര്‍ക്കാരില്‍ ശൈലജയെ ഉള്‍പ്പെടുത്താത് പാര്‍ട്ടി കാലങ്ങളായി സ്വീകരിച്ച് വരുന്ന അച്ചടക്കത്തിന്റേയും ടേം വ്യവസ്ഥയുടേയും ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡലത്തില്‍ നിന്ന് മാറ്റിയതിന് പിന്നിലുള്ളതും പാര്‍ട്ടി രീതിയാണ്. ശക്തികേന്ദ്രങ്ങളില്‍ ഒരു പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിക്കുക പാര്‍ട്ടിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ ചില മണ്ഡലങ്ങളില്‍ വിജയിക്കാന്‍ വ്യക്തിമികവ് കൂടി ആവശ്യമായി വരും. അതിനാലാണ് പേരാവൂരിലേക്കുള്ള മാറ്റമെന്നും പിണറായി പറയുന്നു.അതായത് ഷൈലജ ഒരു നേർച്ചകോഴിയായെന്ന് ചുരുക്കം. എങ്കിൽ ധർമ്മടം എന്ന ഉറപ്പുള്ള സീറ്റിൽ നിന്നും പിണറായി   മാറി നിൽക്കേണ്ടതല്ലേ എന്ന ചോദ്യം ചില സി പി എം പ്രവർത്തകരെങ്കിലും ചോദിക്കുന്നുണ്ട്. 

 

കെ.കെ. ശൈലജയ്ക്കു പകരം വി.കെ. സനോജ് എത്തുമ്പോൾ മട്ടന്നൂരിൽ സിപിഎമ്മിന് വെല്ലുവിളിയേറെ. എന്തിന് ശൈലജയെ മാറ്റി? പ്രചാരണ യോഗങ്ങളിൽ ഈ ചോദ്യത്തിന് ഉത്തരം നൽകണം. 60,963 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കെ.കെ. ശൈലജ മട്ടന്നൂരിൽ ജയിച്ചത്. ആ ഭൂരിപക്ഷം നിലനിർത്തുകയാണ് സനോജിന്റെ ആദ്യ ദൗത്യം. യുവാവായ വി.കെ. സനോജിനെ നിർത്തുന്നതിലൂടെ പാർട്ടിയിലെ യുവാക്കൾ വലിയ ആവേശത്തിലാണെന്നു പറയാം. കഴിഞ്ഞ ദിവസം നടത്തിയ പ്രകടനങ്ങളിലെ ആൾക്കൂട്ടം അതിന് തെളിവാണ്. പക്ഷേ, ശൈലജ നേടിയ ഭൂരിപക്ഷം നേടാനായില്ലെങ്കിൽ പാർട്ടിക്ക് വലിയ ക്ഷീണമാകും.

സ്ഥാനാർഥി നിർണയ യോഗങ്ങളിൽ പങ്കെടുത്ത സെക്രട്ടേറിയറ്റ് അംഗമായ ടി.കെ. ഗോവിന്ദൻ, ശൈലജയെ തോൽപ്പിക്കാനാണ് പേരാവൂരിൽ നിർത്തിയതെന്ന് വെളിപ്പെടുത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. പാർട്ടി പറയുന്ന രണ്ട് ടേം നിബന്ധന, പേരാവൂർ മണ്ഡലം പിടിക്കാൻ ശൈലജയ്‌ക്കെ സാധിക്കൂ തുടങ്ങിയ വാദങ്ങൾ പാർട്ടി അണികൾ തൊണ്ടതൊടാതെ വിഴുങ്ങുന്നത് പോലെ പൊതുജനം വിശ്വസിക്കാൻ സാധ്യതയില്ല. ശൈലജയെ മാറ്റിയതുകൊണ്ട് മട്ടന്നൂരിലെ ഫലത്തെ കാര്യമായി ബാധിക്കില്ലെന്ന് പ്രവർത്തകർക്ക് അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (5 minutes ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (9 minutes ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (22 minutes ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (34 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (1 hour ago)

മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (2 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നിലവിലെ ജേത്രിയും ലോക മൂന്നാം നമ്പർ താരവുമായ പോളണ്ടിന്റെ ഇഗ സ്വിയാറ്റക്ക് വിബിംൾഡൺ ടെന്നിസ് വനിത സിംഗിൾസിൽ മൂന്നാം റൗണ്ടിൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (3 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

Malayali Vartha Recommends