Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

പിണറായിയുടെ നെഞ്ചത്ത് റീത്ത് വച്ച് അശോക് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ മുഖ്യന്റെ അന്നനാളത്തിൽ തിരുകി

30 APRIL 2026 03:40 PM IST
മലയാളി വാര്‍ത്ത

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ബി. അശോകിന്റെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറത്തുവന്നു. ഓള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്‍ഡ് അപ്പീല്‍) ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകിനെതിരെ സര്‍ക്കര്‍ നടപടി ഉണ്ടായിരിക്കുന്നത്. നിലവില്‍ സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അശോകിന് യുവജനക്ഷേമ വകുപ്പിന്റെ അധിക ചുമതലയും ഉണ്ടായിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലും ഏപ്രിലിലുമായി വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഡോ. ബി. അശോക് സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപണച്ചാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. ഭരണഘടനാപരമായ പദവിയിലിരുന്ന് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവനകള്‍ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ അഭിമുഖങ്ങളും ലേഖനങ്ങളും പരിശോധിച്ചതില്‍ നിന്ന് സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടത്തിയതായെന്നാണ് ഉത്തരവില്‍ പറയുന്നത്. സജീവ് ദിവാകരന്‍, കെ.ഒ. അശോകന്‍ എന്നിവരില്‍ നിന്ന് ലഭിച്ച പരാതികളും നടപടിക്ക് കാരണമായി.

 

വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ബി അശോക് നടത്തിയത് സര്‍ക്കാറിനെതിരായ വിമര്‍ശനാത്മക പരാമര്‍ശങ്ങളാണെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കാന്‍ തക്ക വിധത്തിലുള്ള പ്രസ്താവനകള്‍ നടത്തിയെന്നും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍, ഭരണനിര്‍വ്വഹണ പ്രക്രിയകള്‍, ഭരണപരമായ വിഷയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.


ഭരണനിര്‍വ്വഹണം, സര്‍ക്കാര്‍ മുന്‍ഗണനകള്‍, പൊതു ധനകാര്യം, സ്ഥാപനപരമായ പ്രവര്‍ത്തനം, നയരൂപീകരണം എന്നിവയെക്കുറിച്ചുള്ള പ്രസ്തുത പ്രസ്താവനകളുടെ സ്വഭാവവും പശ്ചാത്തലവും പരിശോധിക്കുമ്പോള്‍, ഒരു ഓള്‍ ഇന്ത്യ സര്‍വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട മിതത്വം, വിവേചനാധികാരം, രാഷ്ട്രീയ നിഷ്പക്ഷത എന്നിവയ്ക്ക് നിരക്കാത്ത രീതിയിലാണ് ഉദ്യോഗസ്ഥന്‍ പൊതുമധ്യത്തില്‍ ഇടപെട്ടതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നു. ഇത് അഖിലേന്ത്യാ സര്‍വീസ് അംഗങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന സത്യസന്ധത, കര്‍ത്തവ്യനിഷ്ഠ, മിതത്വം, രാഷ്ട്രീയ നിഷ്പക്ഷത എന്നീ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ സൂചിപ്പിക്കുന്നതായും ഉത്തരവില്‍ പറയുന്നു. മുന്‍കൂര്‍ അനുമതി വാങ്ങേണ്ട സാഹചര്യങ്ങളില്‍ പോലും, സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ഇത്തരം ആശയവിനിമയങ്ങള്‍ നടത്തിയത് തെറ്റാണെന്നാണ് ഉത്തരവില്‍ പറയുന്നത്.

അതേസമയം പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് ബി അശോക് രംഗത്തുവന്നത്. സ്പെന്‍ഷന്‍ ഓര്‍ഡറില്‍ കാരണം വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ ഒമ്പതിന് വോട്ടര്‍മാര്‍ പുറത്താക്കിയ സര്‍ക്കാരിന്റെ ഉത്തരവ് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.'ആഭ്യന്തര പ്രക്രിയയെപ്പറ്റി പരാമര്‍ശിച്ചു. അത് വിമര്‍ശനാത്മകമാണോ എന്ന് സംശയമുണ്ട് എന്നാണ് സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ പറഞ്ഞിരിക്കുന്നതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

 

 

 

സിവില്‍ സര്‍വീസ് നിയമങ്ങള്‍ അനുസരിച്ച്, സസ്പെന്‍ഷന്റെ കാരണം വ്യക്തമായി അതില്‍ പരാമര്‍ശിച്ചിട്ടില്ല. പക്ഷേ, ഇതിന്റെ പേരില്‍ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം, ഏപ്രില്‍ ഒമ്പതിന് കേരളത്തിലെ വോട്ടര്‍മാര്‍ ഡിസ്മിസ് ചെയ്ത സര്‍ക്കാരിന്റെ സസ്പെന്‍ഷന്‍ ഉത്തരവാണിത്. ഇത് തല്‍ക്കാലം മേശപ്പുറത്ത് ഇരിക്കട്ടെ. അടുത്ത സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെ ഈ കാരണമില്ലാത്ത സസ്പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ചോളും.പോകുന്നതിന് മുമ്പ് ശത്രുക്കളെന്ന് സംശയിക്കുന്നവരുടെ നേര്‍ക്ക് അവര്‍ ഒരു റൗണ്ട് വെടിയുതിര്‍ക്കുന്നു എന്നേയുള്ളു.

2026 ജനുവരി 25 മുതല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്റെ പൊതുഭരണ വകുപ്പില്‍ നടക്കുന്നുണ്ട്. ട്രിബ്യൂണലില്‍ സംസ്ഥാന മുഖ്യമന്ത്രിയെ അഞ്ച് വട്ടം കയറ്റിയ ഇന്ത്യയിലെ ഏക ഐഎഎസ് അസോസിയേഷനാണിത്. അദ്ദേഹത്തിന്റെ ചട്ടവിരുദ്ധമായ എല്ലാ നടപടികളും റദ്ദാക്കി. അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ച് മാത്രമേ കേരളത്തില്‍ ഐഎഎസ് കേഡര്‍ നടത്തിക്കൊണ്ടുപോകാന്‍ പറ്റുകയുള്ളു എന്ന അന്തിമ ഉത്തരവ് വാങ്ങി നല്‍കി. ഇത് സര്‍ക്കാരിന് വലിയ മനക്ലേശമുണ്ടാക്കി. പിന്നീട് എന്നെ സര്‍ക്കാര്‍ സര്‍വീസിന് പുറത്തേക്ക് ഓടിക്കാനുള്ള ശ്രമങ്ങള്‍ വരാന്‍ തുടങ്ങി.

അതിനായി നിരവധി ഉഡായിപ്പുകളും തന്ത്രങ്ങളും പ്രയോഗിച്ചു. എന്റെ 20 കൊല്ലം ജൂനിയര്‍ ഇരിക്കേണ്ട പോസ്റ്റിലേക്ക് മാറ്റാന്‍ ശ്രമിച്ചു. അതും ട്രിബ്യൂണല്‍ മരവിപ്പിച്ചു. അങ്ങനെ എല്ലാത്തിലും നാണംകെട്ട പരാജയം ഏറ്റുവാങ്ങി.ഇതിന്റെയെല്ലാം ക്ഷീണം മാറ്റാനാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകിട്ട് സസ്പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കിയത്. അത് അംഗീകാരമായി കണക്കാക്കുന്നു. സര്‍ക്കാരിന് വാഴ്ത്തുപാട്ട് പാടാന്‍ ആവില്ല. ഈ സസ്പെന്‍ഷന്‍ ഒരു അംഗീകാരമായി കാണുന്നു. കുറച്ച് കഴിയുമ്പോള്‍ അത് ചവറ്റുകുട്ടയിലേക്ക് പോകും' -ബി അശോക് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...  (18 minutes ago)

നീറ്റ്, ജെഇഇ – 2027 റിപ്പീറ്റർ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ച് സൈലം  (22 minutes ago)

MAY 1നാളെ മുതൽ രാജ്യത്ത് ഈ 5 മാറ്റങ്ങൾ...! വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക് അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി  (35 minutes ago)

വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (43 minutes ago)

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു  (57 minutes ago)

പിണറായിയുടെ നെഞ്ചത്ത് റീത്ത് വച്ച് അശോക് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ മുഖ്യന്റെ അന്നനാളത്തിൽ തിരുകി  (1 hour ago)

അയ്യോ.. അമ്മാ.. നിലവിളിച്ച് ആ മൂന്ന് പെൺ കുട്ടികൾ കുടുംബശ്രീ ടൂർ..അന്ത്യയാത്ര..! ആ 2 മരണം നടന്നത് ഇങ്ങനെ  (1 hour ago)

KSRTC-യുടെ നിക്കർ കീറി കോടതി..19 ക്കാരന് 1.50 കോടി നഷ്ടപരിഹാരം കൊടുക്കണം..! 3 വർഷം മുൻപ്  (2 hours ago)

വീടിനകത്ത്‌ വീണ് തലയ്ക്ക് പരിക്കേറ്റ്‌ ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു  (3 hours ago)

കേരളത്തിൻറെ വൈദ്യുത സാഹചര്യം ദുർഘടമായ സാഹചര്യത്തിൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയില്ല; ഇതുവരെ ബോർഡ് ഇതിൻറെ നിയന്ത്രണം ഏറ്റെടുത്തില്ല; പച്ചയായ പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്ന് ക  (3 hours ago)

തമിഴ്നാട് ഭരണം തൂക്കുമോ വിജയ്?  (3 hours ago)

കാസർകോട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരണത്തിന് കീഴടങ്ങി  (4 hours ago)

ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.....  (4 hours ago)

നായ്ക്കള്‍ കടിച്ചു വലിച്ച് വികൃതമാക്കി  (4 hours ago)

സസ്‌പെന്‍ഷന്‍ അടിച്ച് തന്നാല്‍ പേടിക്കുമെന്നാണോ...വിജയന്‍ പോയി പണിനോക്കെന്ന് ബി അശോക് ഐ എ എസ് !! കാലില്‍ വീഴുമെന്ന് കരുതിയോ...വേറെ ആളെ നോക്കണം  (4 hours ago)

Malayali Vartha Recommends