ശത്രുസൈന്യത്തെ 'ഹൃദയാഘാതം' പിടിപ്പിക്കാന്‍ കെല്പുള്ള, അവര്‍ ഭയക്കുന്ന പുതിയ ആയുധം..പുറത്തെടുത്ത് പ്രയോഗിക്കുമെന്ന് ഇറാൻ..വാളും ചുരുട്ടി ഓടുമെന്ന് ട്രംപും..ഹോർമുസിൽ കൊലവിളി..

സമാധാന ചര്‍ച്ചകള്‍ക്കുള്ള ഇറാന്റെ നിര്‍ദ്ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയതിന് പിന്നാലെ, യുഎസ്-ഇസ്രായേല്‍ സഖ്യത്തിന് നേരെ പുതിയ ആയുധം പ്രയോഗിക്കുമെന്ന ഭീഷണിയുമായി ഇറാന്‍. ശത്രുസൈന്യത്തെ 'ഹൃദയാഘാതം' പിടിപ്പിക്കാന്‍ കെല്പുള്ള, അവര്‍ ഭയക്കുന്ന പുതിയ ആയുധം വൈകാതെ പുറത്തെടുക്കുമെന്ന് ഇറാന്‍ നാവികസേനാ മേധാവി റിയര്‍ അഡ്മിറല്‍ ഷഹറാം ഇറാനി മുന്നറിയിപ്പ് നല്‍കി.ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതിന് പകരമായി കടലിടുക്ക് വീണ്ടും തുറക്കാമെന്ന ഇറാന്റെ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം ട്രംപ് നിരസിച്ചതോടെയാണ് പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി ശക്തമായത്.
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തല്‍ക്കാലം മാറ്റിവെക്കണമെന്ന ഇറാന്റെ ആവശ്യവും അമേരിക്ക അംഗീകരിച്ചില്ല.. തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അമേരിക്കൻ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്നതിനും സൈനികമായും നിയമപരമായും സാധ്യമായ എല്ലാ വഴികളും തേടുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.വാഷിംഗ്ടൺ ഇത്തരം പ്രകോപനപരമായ നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ, അതിന്റെ പ്രത്യാഘാതങ്ങൾ ആഗോള വ്യാപാര പാതകളെയും പ്രാദേശിക സുരക്ഷയെയും ബാധിക്കുമെന്നും അത് അമേരിക്കയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്നും ഇറാനിയൻ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
ഇറാനിൽ ഭരണ അട്ടിമറിക്ക് അമേരിക്ക ശ്രമിച്ചെന്ന് പാർലമെന്റ് സ്പീക്കർ എം ബി ഗാലിബാഫ് വിശദമാക്കുന്നത്.ഇസ്ഫഹാനിൽ സേനയെ ഇറക്കാൻ അമേരിക്ക ശ്രമിച്ചുവെന്നും ഇത് ദയനീയമായി പരാജയപ്പെട്ടെന്നും ഗലിബാഫ് കൂട്ടിച്ചേർത്തു. പരമോന്നത നേതാവിന്റെ നിർദേശങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കുമെന്നാണ് ഗലിബാഫ് വിശദമാക്കിയത്.അമേരിക്കയുടെ അഭിമാനമായ വിമാനവാഹിനിക്കപ്പല്‍ 'എബ്രഹാം ലിങ്കണ്' നേരെ ഇറാന്‍ ഏഴ് തവണ മിസൈല്‍ ആക്രമണം നടത്തിയതായി നാവികസേനാ മേധാവി അവകാശപ്പെട്ടു. ഈ ആക്രമണങ്ങളിലൂടെ കപ്പലില്‍ നിന്നുള്ള യുഎസ് യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ഇറാന് സാധിച്ചു.
ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധത്തിന് ശേഷം അമേരിക്കയുടെയും ഇസ്രായേലിന്റെയും തന്ത്രപ്രധാന ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ നൂറോളം തിരിച്ചടികള്‍ നല്‍കിയതായും ഇറാന്‍ അവകാശപ്പെട്ടു.ഉപരോധത്തിൻ കീഴിൽ ഇറാൻ “choking like a stuffed pig” "ഒരു സ്റ്റഫ്ഡ് പന്നി പോലെ ശ്വാസം മുട്ടുകയാണ്"എന്നും ഒടുവിൽ "ഉപേക്ഷിക്കേണ്ടിവരുമെന്നും" ആക്സിയോസിനോട് പറഞ്ഞ ഡൊണാൾഡ് ട്രംപ്, ടെഹ്‌റാൻ അതിന്റെ ആണവ അഭിലാഷങ്ങൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ അമേരിക്ക സമ്മർദ്ദം കുറയ്ക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു
https://www.facebook.com/Malayalivartha


























