ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം....

ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പൻ ജയം. 38 റണ്‍സ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. ഇംഗ്ലണ്ട് വനിതകളുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ജെമിമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തിയത്. ടോസ് നേടി ഇംഗ്ലണ്ട് വനിതകള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ 7 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ഓപ്പണര്‍മാരെ രണ്ട് പേരേയും നഷ്ടമായി. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ സ്മൃതി മന്ധാന ഗോള്‍ഡന്‍ ഡക്കായത് ഇന്ത്യയെ ഞെട്ടിച്ചു. പിന്നാലെ 2 റണ്‍സെടുത്ത് ഷെഫാലി വര്‍മയും മടങ്ങുകയായിരുന്നു.പിന്നീട് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ജെമിമ- യാസ്തിക സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ട്രാക്കിലാക്കിയത്. ഇരുവരും ചേര്‍ന്നു 126 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.
ജെമിമയാണ് ടോപ് സ്‌കോറര്‍. താരം 40 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 69 റണ്‍സെടുത്തു. യാസ്തിക 40 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം 54 റണ്‍സും കണ്ടെത്തി. 13 പന്തില്‍ 22 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് തിളങ്ങിയ മറ്റൊരാള്‍. എക്‌സ്ട്രാ ഇനത്തില്‍ മാത്രം ഇന്ത്യക്ക് 20 റണ്‍സും കിട്ടി.
ഇംഗ്ലണ്ടിനായി ലോറന്‍ ബെല്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. ഇസി വോങ്, ടില്ലി കോര്‍ടീന്‍ കോള്‍മാന്‍, ചാര്‍ളി ഡീന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 189 റണ്‍സ് വിജയത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനെ ഇന്ത്യന്‍ വനിതകള്‍ ബൗളിങില്‍ കുരുക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























