കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. ഗതാഗത വകുപ്പ് മന്ത്രി സിപി ജോണാണ് നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്. മരണാനന്തര ചടങ്ങുകൾക്ക് ഉപകാരപ്പെടാനാണ് തുക. നിലവിൽ കെഎസ്ആർടിസി ബസിടിച്ച് മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാര തുക കിട്ടാനായി വലിയ കാലതാമസമെടുക്കുന്നുണ്ടെന്ന് മന്ത്രി സഭയിൽ പറഞ്ഞു.
'കെഎസ്ആർടിസി ബസിടിച്ച് മരിക്കുന്നയാളുകൾക്ക് MACT തുക കിട്ടാനായി വർഷങ്ങൾ കഴിയും. പലയാളുകളും വളരെ പാവപ്പെട്ടവരാണ്. അവരുടെ മരണാനന്തര ചടങ്ങുകൾക്ക് പോലും ഒന്നും കൊടുക്കാൻ ഇപ്പോൾ വകുപ്പില്ല,' മന്ത്രി പറഞ്ഞു. 10,000 രൂപയെങ്കിലും ആശ്വാസ ധനം കൊടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് ജോൺ പറഞ്ഞു.
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക. ചൊവ്വാഴ്ച്ച സഭയിൽ നടന്ന ധനാഭ്യർത്ഥന ചർച്ചക്കുള്ള മറുപടിയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha





















