എൻജിനീയറായ യുവതിയുടെ ആത്മഹത്യ; പാതിരാത്രി ക്ഷേത്രത്തിലെത്തി ദേവിയുടെ വിഗ്രഹവുമായി കുളത്തിൽ ചാടി; ആത്മഹത്യക്കുറിപ്പിൽ യുവതിയുടെ അവസാന വാക്ക്

അർദ്ധരാത്രി ക്ഷേത്രത്തിലെത്തി വസ്ത്രങ്ങൾ അഴിച്ചു കളഞ്ഞ് പൂർണ നഗ്നയായി വിഗ്രഹം എടുത്ത് കുളത്തിൽ ചാടി ജീവനൊടുക്കി എൻജിനീയറായ യുവതി. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.ഹൈദരാബാദിലാണ് സംഭവമുണ്ടായത്.
മരണത്തിന് തൊട്ടുമുമ്പ് യുവതി കുളത്തിലേക്ക് കൊണ്ടുപോയെന്ന് പറയപ്പെടുന്ന ക്ഷേത്രവിഗ്രഹത്തിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്. തേജസ്വിനി എന്ന യുവതിയാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ കിട്ടിയിട്ടില്ല.
വിവസ്ത്രയായി സമീപത്തെ ക്ഷേത്രത്തിൽ പ്രവേശിച്ച തേജസ്വിനി, അവിടെയുണ്ടായിരുന്ന ദേവി വിഗ്രഹം കയ്യിലെടുത്ത് അടുത്തുള്ള കുളത്തിലേക്ക് പോയി എന്നാണ് പോലീസ് ഭാഷ്യം. അന്വേഷണത്തിന്റെ ഭാഗമായി തേജസ്വിനിയുടെ മാതാവ് അരുണയെ പോലീസ് ചോദ്യം ചെയ്തു.യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പും പോലീസ് പരിശോധിക്കുന്നു.
https://www.facebook.com/Malayalivartha


























