വ്യക്തിഹത്യയും സൈബര്‍ അധിക്ഷേപവും മുന്‍നിര്‍ത്തി ശക്തമായ വകുപ്പുകള്‍ ചുമത്തിയാവും അർജുനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുക..സംസ്ഥാനത്ത് ആയങ്കി ഫാൻസ് വക രണ്ട് ദിവസത്തെ ദുഃഖാചരണം..

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അനില്‍ നമ്പ്യാരുടെ ഭാര്യയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ പുതിയ കേസ് എടുക്കാന്‍ പോലീസ് ഒരുങ്ങുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും പോലീസിനെയും വെല്ലുവിളിച്ച കേസിന് പിന്നാലെയാണ് പുതിയ നിയമനടപടി. വ്യക്തിഹത്യയും സൈബര്‍ അധിക്ഷേപവും മുന്‍നിര്‍ത്തി ശക്തമായ വകുപ്പുകള്‍ ചുമത്തിയാവും പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുക.അനില്‍ നമ്പ്യാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ആയങ്കിയും കൂട്ടാളികളും അധിക്ഷേപകരമായ കമന്റുകളുമായി രംഗത്തെത്തിയത്.
തൃശൂരിലെ ഒളിവുജീവിതവുമായി ബന്ധപ്പെട്ട് നമ്പ്യാര്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ആയങ്കിയെ ചൊടിപ്പിച്ചത്. പോലീസിലെ ചില ആളുകളുടെ സഹായത്തോടെയാണ് ആയങ്കി തൃശൂര്‍ നഗരത്തിലൂടെ മിന്നിമറഞ്ഞതെന്നും ഒരു വെടിവെപ്പിനുള്ള സ്റ്റാന്‍ഡേര്‍ഡ് പോലുമില്ലാത്ത ചീള് പയലാണ് ഇയാളെന്നുമായിരുന്നു അനില്‍ നമ്പ്യാരുടെ വിമര്‍ശനം.തൃശൂര്‍ സിറ്റിയിലെ സുഖചികിത്സാ കേന്ദ്രത്തില്‍ എത്തുന്നതിന് മുന്‍പ് കൂര്‍ക്കഞ്ചേരിയിലെ മയ്യഴിക്കാരി സെറ്റപ്പിനെ കാണാന്‍ ആയങ്കി എത്തിയെന്നും, ഇയാള്‍ക്ക് കവചം തീര്‍ത്തത് കാടക്കോഴിയാണെന്നും നമ്പ്യാര്‍ പോസ്റ്റില്‍ പരിഹസിച്ചിരുന്നു.
പോലീസിലെ പിണറായി ബാധ ഒഴിയാത്ത കാക്കിയിലെ ചുവപ്പന്മാരെ തിരിച്ചറിയണമെന്നും അദ്ദേഹം കുറിച്ചു. ഇതിന് പിന്നാലെയാണ് അനില്‍ നമ്പ്യാരുടെ ഭാര്യയെ ലക്ഷ്യമിട്ട് അര്‍ജുന്‍ ആയങ്കി കടുത്ത സൈബര്‍ അധിക്ഷേപവുമായി രംഗത്തെത്തിയത്.
ഇന്നത്തെ പോസ്റ്റ്..സംസ്ഥാനത്ത് ആയങ്കി ഫാൻസ് വക രണ്ട് ദിവസത്തെ ദുഃഖാചരണം
അണ്ടി കളഞ്ഞ അണ്ണാൻ്റെ ഇരിപ്പ് ആരാധകർഎങ്ങനെ സഹിക്കും ആയങ്കീ എന്നാണ് പോസ്റ്റ്..തുടര്‍ച്ചയായ കുറ്റകൃത്യങ്ങളും സോഷ്യല്‍ മീഡിയ വഴിയുള്ള ഭീഷണികളും കണക്കിലെടുത്ത് അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ (കേരളാ ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) ചുമത്താനാണ് പോലീസിന്റെ നീക്കം. ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ പൊതുസമൂഹത്തിന് ഭീഷണിയാണെന്ന സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കളക്ടറാണ് ഉത്തരവിറക്കേണ്ടത്.
https://www.facebook.com/Malayalivartha
























