'ഒടുവിൽ പവനായി ശവമായല്ലോ...'. കണ്ണൂര്‍ ടൗണിലെ ഫ്ലാറ്റിൽ നിന്ന് പൂട്ടി..അർജുന്റെ വീരവാദങ്ങൾ ഇനിയങ്ങോട്ട് ജയിലിൽ കിടന്ന്.. നിശ്ശബ്ദനായി കീഴടങ്ങുകയായിരുന്നു..

ഒടുവിൽ പവനായി ശവമായല്ലോ . മാസങ്ങളായി കേരള പോലീസിനെയും ക്രമസമാധാന പാലന സംവിധാനങ്ങളെയും വെല്ലുവിളിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന വിവാദ നായകന്‍ അര്‍ജുന്‍ ആയങ്കി ഒടുവില്‍ പിടിയിലായി. കണ്ണൂര്‍ ടൗണിലെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തിലായിരുന്നു ഓപ്പറേഷന്‍. അലൂവ റൂറല്‍ എസ്പി സ്‌ക്വാഡും കണ്ണൂര്‍ ടൗണ്‍ പോലീസും ചേര്‍ന്നാണ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഡിഐജിയുടെ കടുത്ത ഏകോപനവും ആസൂത്രിതമായ നീക്കങ്ങളുമാണ് 'ആയങ്കി വേട്ടയ്ക്ക്' ഒടുവില്‍ വിരാമമിട്ടത്.
അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ നീലയും കറുപ്പും കലര്‍ന്ന ടീഷര്‍ട്ടും അതിനു മുകളിലായി നീല നിറത്തിലുള്ള ഷര്‍ട്ടുമായിരുന്നു ആയങ്കിയുടെ വേഷം. മാസങ്ങളോളം സൈബര്‍ ഇടങ്ങളിലൂടെ പോലീസിനെതിരെ പരസ്യമായി ഭീഷണിയും അധിക്ഷേപവും മുഴക്കിയിരുന്ന ഇയാള്‍, അപ്രതീക്ഷിതമായി ഫ്‌ളാറ്റ് വളഞ്ഞ പോലീസിനു മുന്നില്‍ യാതൊരുവിധ എതിര്‍പ്പും പ്രകടിപ്പിക്കാതെ നിശ്ശബ്ദനായി കീഴടങ്ങുകയായിരുന്നു. പോലീസിന്റെ പെട്ടെന്നുള്ള മിന്നല്‍ നീക്കത്തില്‍ പ്രതിരോധിക്കാനോ രക്ഷപ്പെടാനോ ആയങ്കിക്ക് കഴിഞ്ഞില്ല.
തൃശൂരില്‍ നിന്ന് കണ്ണൂരിലേക്കുള്ള ആയങ്കിയുടെ യാത്ര അത്യന്തം സാഹസികവും പോലീസിന്റെ കണ്ണുവെട്ടിച്ചുള്ളതുമായിരുന്നു. പോലീസിന്റെ എല്ലാവിധ നിരീക്ഷണ സംവിധാനങ്ങളെയും വെട്ടിച്ച് അതിര്‍ത്തികള്‍ കടന്ന് തൃശൂരില്‍ നിന്നും കണ്ണൂരിലെ സുരക്ഷിത താവളത്തിലേക്ക്എത്തിയ ഇയാള്‍, ഇവിടെ നിന്നു കൊണ്ട് സോഷ്യല്‍ മീഡിയ വഴി പോലീസിനെ വീണ്ടും അധിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ജില്ലകള്‍ക്കും ഇയാളെ എന്തുവില കൊടുത്തും പിടികൂടണമെന്ന കര്‍ശന നിര്‍ദ്ദേശം ക്രമസമാധാന വിഭാഗം കൈമാറിയിരുന്നു.
അര്‍ജുന്‍ ആയങ്കിയെ പോലീസ് അതിസാഹസികമായി വലയിലാക്കിയത് കണ്ണൂര്‍ നഗരത്തിലെ വനിതാ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന്. ശനിയാഴ്ച അര്‍ദ്ധരാത്രി സമാനതകളില്ലാത്ത പോലീസ് ആക്ഷനാണ് കണ്ണൂരില്‍ അരങ്ങേറിയത്. ഫ്‌ലാറ്റിന് ചുറ്റും റൂറല്‍ എസ്പി സ്‌ക്വാഡും ടൗണ്‍ പോലീസും വലക്കണ്ണികള്‍ മുറുക്കിയത് അറിയാതെ ഒളിവിലിരുന്ന ആയങ്കി, അവസാന നിമിഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം വളഞ്ഞിട്ടു പിടികൂടുകയായിരുന്നു.
സൈബര്‍ ഇടത്തില്‍ പോലീസിനെതിരെയുള്ള ആയങ്കിയുടെ പോസ്റ്റിടലും പോരവിളിയും ഞായറാഴ്ചയിലേക്ക് നീണ്ടുപോകാതെ ശനിയാഴ്ച രാത്രി തന്നെ തടയണമെന്ന ഡിഐജി കെ. കാര്‍ത്തിക്കിന്റെ ഉറച്ച നിലപാടാണ് കൃത്യതയാര്‍ന്ന ഓപ്പറേഷന് വഴിതുറന്നത്.
https://www.facebook.com/Malayalivartha

























