തളിപ്പറമ്പിലെ ലോഡ്ജിൽ നിന്ന് നെക്സോൺ കാറിൽ അഡ്വക്കേറ്റിന്റെ ഫ്ലാറ്റിലേക്ക്; പഴുതടച്ച നീക്കവുമായി വളപട്ടണം പോലീസ്; ആയങ്കിയുടെ വീഴ്ച: ഒടുവിൽ ലോക്കപ്പിലും കൂസലില്ലാതെ പത്രവായന...

ഒരു സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകൾക്കൊടുവിലാണ് സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കി ഒടുവിൽ പോലീസിന്റെ വലയിലാകുന്നത്! തളിപ്പറമ്പിലെ ഒളിത്താവളത്തിൽ നിന്നും പയ്യന്നൂരിലേക്ക് ആയങ്കി കടന്നത് ഒരു സാധാരണ ഓട്ടോറിക്ഷയിലായിരുന്നു. യാത്രാമധ്യേ കൂട്ടുകാരൻ ജിതിനെ വിളിക്കാൻ ആയങ്കി ഓട്ടോക്കാരന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് ഇയാൾക്ക് വിനയായത്.യാത്രക്കാരനിൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ഒട്ടും സമയം കളയാതെ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അഡ്വക്കേറ്റിന്റെ വീട്ടിലേക്ക് ആയങ്കി എത്തിയത് നെക്സോൺ കാറിലാണെന്ന് പോലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha

























