പി വിജയന്‍ ഐപിഎസ് ഈ പേര് കേൾക്കുമ്പോഴേ രോമാഞ്ചം...ആയങ്കിയുടെ ഒളിത്താവളം തകര്‍ത്തതോടെ പി. വിജയന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ചവര്‍ മൂക്കില്‍ വിരല്‍ വെക്കുകയാണ്..

പി വിജയന്‍ ഐപിഎസ് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനെ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തിയവര്‍ക്കും ഈ അറസ്റ്റ് വന്‍ പ്രഹരമായി. ഇന്റലിജന്‍സ് മേധാവിയെന്ന നിലയില്‍ ദീര്‍ഘകാല പരിചയസമ്പത്തുള്ള വിജയന്റെ പ്രവര്‍ത്തന മികവിനെ ചോദ്യം ചെയ്യാനും ക്രമസമാധാന ചുമതലയില്‍ നിന്ന് ഇയാളെ മാറ്റാനും ചില കേന്ദ്രങ്ങള്‍ സജീവമായി നീങ്ങിയിരുന്നു. ആയങ്കിയുടെ ഒളിത്താവളം തകര്‍ത്തതോടെ എഡിജിപി പി. വിജയന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ചവര്‍ മൂക്കില്‍ വിരല്‍ വെക്കുകയാണ്.അവൻ കുറച്ചു ഓവർസ്മാർട് ആവാൻ നോക്കി . പക്ഷെ കേരളാ പോലീസിനെ കുറിച്ചുള്ള ഒരു understimate ആയിരിക്കും ഇത് .
ആയങ്കിയെ മാത്രമല്ല ഇങ്ങനെ വെല്ലുവിളിക്കുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ് ഇത് . നിയമം കയ്യിലെടുത്തു കൊണ്ടുള്ള ധിക്കാരപരമായ നടപടികള്‍ കേരളത്തില്‍ നടക്കില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍. വളരെ സേഫായി വിപിഎന്‍ അടക്കമുള്ള സാങ്കേതിക വിദ്യയൊക്കെ പ്രയോഗിച്ചു നോക്കി. പക്ഷെ അതിനേക്കാള്‍ സ്മാര്‍ട്ട് ആയ പൊലീസ് കേരളത്തിലുണ്ട്. പൊലീസ് വളരെ കൃത്യമായിത്തന്നെ അതിന്റെ പണി ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. നിയമം കയ്യിലെടുത്തുകൊണ്ടുള്ള ധിക്കാര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ല.പൊലീസിനെ പേടിച്ച് അര്‍ജുനാണ് കറങ്ങി നടന്നതെന്നും എഡിജിപി പി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ അടക്കം ചുമത്തുന്നത് പരിശോധിക്കും. മറ്റ് നിയമപരമായ സാധ്യതകളെല്ലാം പൊലീസ് നോക്കുന്നതായിരിക്കും. നിലവില്‍ ഇപ്പോഴത്തേതു മാത്രമല്ല വേറെയും കേസുകള്‍ ആയങ്കിക്കെതിരെയുണ്ട്. ആയങ്കി എന്നല്ല, ഒരു ഗുണ്ടയ്ക്കും ഇത്തരത്തില്‍ വെല്ലുവിളിക്കാനുള്ള ധൈര്യം ഉണ്ടാകാന്‍ പാടില്ല. കേരളത്തിലെ ക്രിമിനലുകളായ, ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ആ ലിസ്റ്റ് വെച്ച് ഒരു ഓപ്പറേഷന് പദ്ധതിയിടുന്നതിനിടെയാണ് ആയങ്കിയുടെ വെല്ലുവിളി ഉണ്ടായിരിക്കുന്നത്.ഒരു ആയങ്കിയെ പിടിക്കുക എന്നതിന് അപ്പുറത്ത്,
ഇത്തരത്തിലുള്ള ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള നിയമപരമായ നടപടി കൂടിയാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇന്നലെ രാത്രി 10 മണിയോടെ ഏകദേശം 55 പേരോളം പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. അതില്‍ ആയങ്കിയുടെ കൂട്ടാളികളുമുണ്ട്, അല്ലാത്തവരുമുണ്ട്. രാവിലെ ആകുമ്പോഴേക്കും നൂറിലേറെ ഗുണ്ടകള്‍ കസ്റ്റഡിയില്‍ ആയിട്ടുണ്ടാകുമെന്നാണ് വിചാരിക്കുന്നത്.റീല്‍ ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്തും. അവരുടെ സമൂഹമാധ്യമ ഇടപെടലുകള്‍ പരിശോധിക്കും. റീല്‍സ് ഹീറോസും, വാളു കൊണ്ട് കേക്ക് മുറിച്ചുള്ള ബര്‍ത്ത് ഡേ പാര്‍ട്ടി വലിയ ഷോ നടത്തി ആഘോഷിക്കുന്നവര്‍,
അത്തരക്കാരുടെ ഷോ എല്ലാം ഇതോടെ അവസാനിക്കുന്നതായിരിക്കും.ചില ഗുണ്ടകളുടെ പ്രധാന വരുമാനമാര്‍ഗം സ്‌പോണ്‍സേഴ്‌സായിട്ടുള്ളവരാണ്. ഒരു ക്രൈമിന്റെ ഭാഗമായി വന്നാല്‍ അവരെല്ലാം പ്രതിയായി മാറും. രാഷ്ട്രീയ സംരക്ഷണം ഉണ്ടായിട്ടുണ്ടോയെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എല്ലാ വശങ്ങളും പരിശോധിക്കുന്നതാണ്.സമൂഹമാധ്യമത്തില്‍ പോസ്റ്റുകള്‍ ഇടുന്നത് എല്ലാം അര്‍ജുന്‍ ആയങ്കി തന്നെയാണെന്ന് പറയാനാകില്ല. ചില കാര്യങ്ങള്‍ അയാള്‍ തന്നെയാണ് ചെയ്തതെന്ന് സംശയമുണ്ട്. എല്ലാ പോസ്റ്റുകളും അയാള്‍ തന്നെയാണോ ഇട്ടതെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. പൊലീസ് സൈബര്‍ വിദഗ്ധര്‍ അക്കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
ഗുണ്ടകള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ടാണ് അവര്‍ക്ക് പണി കിട്ടുന്നതെന്നും എഡിജിപി പി വിജയന്‍ പറഞ്ഞു. ഒരു ആയങ്കിയും നിയമത്തെ വെല്ലുവിളിച്ച് നടക്കരുതെന്ന് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് പൊലീസ് ശക്തമായി നടപ്പിലാക്കുക തന്നെ ചെയ്യും . അയാൾ തന്നെ എത്തുകയാണോ അയാളെ ഞങ്ങൾ ട്രാപ്പിൽ വീഴ്ത്തുകയാണോ ചെയ്‌തിരിക്കുന്നത് എന്നുള്ളത് നിങ്ങൾ ഒന്ന് ഓർത്തു നോക്ക് എന്നാണ് പി വിജയന്‍ ഐപിഎസ് വ്യക്തമാക്കിയിരിക്കുന്നത് .
https://www.facebook.com/Malayalivartha
























