Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കൊലയാളി പിടിയിലായ വിവരം ജിഷയുടെ അമ്മയെ എ ഡി ജി പി സന്ധ്യ നേരിട്ടറിയിച്ചു; പോലീസ് പരിശോധിച്ചത് 27 ലക്ഷം സെല്‍ഫോണ്‍ സിഗ്‌നലുകള്‍

17 JUNE 2016 01:04 AM IST
മലയാളി വാര്‍ത്ത.

തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു പിടിയിലായത് ജിഷ(31)യുടെ കൊലയാളി അസം ഗുവാഹത്തി സ്വദേശി അമീറുല്‍ ഇസ്‌ലാം (23) തന്നെയാണെന്നു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനാഫലം പുറത്തുവരുന്നതു വരെ കാത്തതിനുശേഷം പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതിനു ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയ്ക്കരികില്‍ എഡിജിപി സന്ധ്യ നേരിട്ടെത്തിയാണ് കൊലയാളി പിടിയിലായ വിവരം അറിയിച്ചത്. ആനന്ദാശ്രുക്കളോടെ എഡിജിപി-യെ കെട്ടിപ്പിടിച്ച് അവര്‍ നന്ദി അറിയിച്ചു.
ചോദ്യം ചെയ്യുമ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് അമീറുല്‍ നല്‍കുന്നതെങ്കിലും സാക്ഷിമൊഴികളും കൊലനടന്ന സാഹചര്യവും കണക്കിലെടുത്തു പൊലീസ് എത്തിച്ചേരുന്ന നിഗമനം ഇതാണ്: കനാലില്‍ സ്ത്രീകളുടെ കുളിക്കടവില്‍ എത്താറുള്ള അമീറുല്‍ ഇസ്‌ലാമിനെ രണ്ടു മാസം മുന്‍പു ജിഷയുടെ വീടിനു സമീപമുള്ള സ്ത്രീ ചെരിപ്പൂരി അടിച്ചിരുന്നു.
ഇതു കണ്ടു ചിരിച്ച ജിഷയെ പ്രതി അസഭ്യം പറഞ്ഞു. കൊലനടന്ന ഏപ്രില്‍ 28-നു രാവിലെ ജിഷയുടെ വീടിനു സമീപം കനാല്‍ റോഡിലൂടെ നടന്നു പോയ അമീറുല്‍ അശ്ലീല ചേഷ്ടകള്‍ കാണിച്ചപ്പോള്‍, മറുകരയില്‍ നിന്ന ജിഷ ചെരിപ്പൂരി അടിക്കുമെന്ന് ആംഗ്യം കാണിച്ചു. തുടര്‍ന്നു ജിഷ ഉറക്കെ ശകാരിക്കാന്‍ തുടങ്ങിയപ്പോഴാണ് അമീറുല്‍ സ്ഥലംവിട്ടത്. ജിഷയുടെ വീടിനു സമീപത്തെ കുറുപ്പംപടി ഇരിങ്ങോള്‍ക്കാവിനോടു ചേര്‍ന്നുള്ള ഇതരസംസ്ഥാനത്തൊഴിലാളി ക്യാംപിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ക്യാംപിലെത്തി മദ്യപിച്ചശേഷം കത്തിയുമായി തിരിച്ചെത്തി.
ജിഷ വീടിനു പുറത്തു പോയതു മനസ്സിലാക്കിയ കൊലയാളി സമീപത്തുള്ള വട്ടോളിപ്പടി ബസ് സ്‌റ്റോപ്പില്‍ കാത്തുനില്‍ക്കയായിരുന്നു. ജിഷ ബസില്‍നിന്ന് ഇറങ്ങിയപ്പോള്‍ പിന്‍തുടര്‍ന്നു വീട്ടിലെത്തി. വീടിനുള്ളില്‍ കയറി കടന്നുപിടിക്കാന്‍ ഒരുങ്ങിയപ്പോള്‍ ജിഷ ചെരിപ്പൂരി അടിച്ചു. വസ്ത്രം വലിച്ചുകീറാന്‍ ഒരുങ്ങിയപ്പോള്‍ ജിഷ കൈകളില്‍ കടിച്ചു. അമീറുല്‍ തിരികെ ജിഷയെ കടിച്ചശേഷം കത്തികൊണ്ടു കഴുത്തിലും മാറിലും കുത്തുകയായിരുന്നു.
കുത്തേറ്റു തളര്‍ന്നുവീണ ജിഷ വെള്ളം ചോദിച്ചപ്പോള്‍ കൈവശമുണ്ടായിരുന്ന മദ്യം വായിലേക്ക് ഒഴിച്ചുകൊടുത്തശേഷം കഴുത്തു ഞെരിച്ചു മരണം ഉറപ്പാക്കി. പീഡനശ്രമം പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ കത്തികൊണ്ടു രഹസ്യഭാഗത്തു കുത്തി മുറിവേല്‍പിച്ചതായും പൊലീസ് പറയുന്നു. വരുംദിവസങ്ങളില്‍ ഇയാളെ ചോദ്യംചെയ്യുന്നതോടെ സംഭവത്തിനു കൂടുതല്‍ വ്യക്തത വരും.
ഒരുവര്‍ഷം മുന്‍പു വട്ടോളിപ്പടിയിലെ ജിഷയുടെ പഴയ വീട് ഇടിഞ്ഞുവീണപ്പോള്‍ പുനര്‍നിര്‍മിക്കാനെത്തിയ തൊഴിലാളികളുടെ കൂട്ടത്തില്‍ അമീറുല്‍ ഉണ്ടായിരുന്നു. അന്നുമുതലുള്ള പരിചയമാണു കുളിക്കടവിലെ സംഭവത്തിനുശേഷം ശത്രുതയിലേക്കു നീങ്ങിയത്. കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും മറ്റാരെങ്കിലും നല്‍കിയ ക്വട്ടേഷനാണോ അമീറുല്‍ നടപ്പാക്കിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലനടന്ന അന്നു രാത്രിതന്നെ പ്രതി മൊബൈല്‍ ഫോണ്‍ ഓഫാക്കിയശേഷം സ്ഥലംവിട്ടു. സംഭവദിവസവും പിറ്റേന്നുമായി കുറുപ്പംപടിവിട്ടു പോയവരെ തേടിയെത്തിയ അന്വേഷണമാണ് അവസാനം അമീറുല്‍ ഇസ്‌ലാമില്‍ എത്തിയത്.
സംഭവദിവസവും തലേന്നും പിറ്റേന്നുമായി പെരുമ്പാവൂര്‍ കുറുപ്പംപടി മേഖലയിലെ സെല്‍ഫോണ്‍ ടവറുകള്‍വഴി കടന്നുപോയ 27 ലക്ഷം ഫോണ്‍ നമ്പറുകളില്‍ 26 നമ്പറുകള്‍ കൊലനടന്ന ഏപ്രില്‍ 28നുശേഷം പ്രവര്‍ത്തിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച സൈബര്‍ സെല്‍ കൈമാറിയ ഈ വിവരം പിന്‍തുടര്‍ന്നാണ് ഡിവൈഎസ്പി എം.ജെ.സോജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാഞ്ചീപുരത്ത് എത്തിയത്. ഇരിങ്ങോള്‍ക്കാവിനു സമീപം താമസിച്ചിരുന്ന സ്ഥലത്തെ മറ്റൊരു അസം സ്വദേശിയും ജിഷയുടെ വീടിനു സമീപം അമീറുല്‍ ഉപേക്ഷിച്ചുപോയ ചെരിപ്പു വിറ്റ കുറുപ്പംപടിയിലെ വ്യാപാരിയും നല്‍കിയ സൂചനകള്‍ പൊലീസിനെ കൃത്യമായി അയാളിലേക്കു നയിച്ചു.
കൊലപാതകത്തിനുശേഷം അസമിലേക്കു തിരിച്ചുപോയ അമീറുല്‍ പിടിയിലാവുന്നതിനിടയില്‍ മൂന്നു സിംകാര്‍ഡുകള്‍ മാറി മാറി ഉപയോഗിച്ചു. എന്നാല്‍ ഫോണ്‍ മാറിയിരുന്നില്ല. നാട്ടിലെ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ കാഞ്ചീപുരത്തെ വാഹനനിര്‍മാണശാലയില്‍ താല്‍ക്കാലിക ജോലിക്കാരനായി തങ്ങുമ്പോഴാണു പിടിയിലായത്. പ്രതിക്കു രണ്ടു ഭാര്യമാരുണ്ടെന്നു പൊലീസ് പറയുന്നു; ഒരാള്‍ അസമിലും മറ്റൊരാള്‍ ബംഗാളിലും. 23-കാരനായ ഇയാളുടെ രണ്ടാമത്തെ ഭാര്യയ്ക്കു 38 വയസ്സുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends