Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

രണ്ടിടത്ത് അസ്വാഭാവിക മരണങ്ങള്‍: നല്ലേപ്പിള്ളിക്കു സമീപം അമ്മയും മകളും കത്തിക്കരിഞ്ഞ നിലയില്‍; കണ്ണൂരില്‍ ഓവുചാലില്‍ തലകീഴായി പരിസ്ഥിതി പ്രവര്‍ത്തകന്‍

15 JULY 2016 12:39 PM IST
മലയാളി വാര്‍ത്ത.

നല്ലേപ്പിള്ളിക്കു സമീപം അമ്മയേയും മകളേയും വീടിനു പിന്നില്‍ കത്തിക്കരിഞ്ഞ നിലയിലും കണ്ണൂരില്‍ പരിസ്ഥിതി പ്രവര്‍ത്തകനെ ഓവുചാലില്‍ തലകീഴായി കിടക്കുന്ന നിലയിലും കണ്ടെത്തി. മൃതദേഹങ്ങള്‍ക്കു ദിവസങ്ങള്‍ പഴക്കമുണ്ട്. നല്ലേപ്പിള്ളി ഗ്രാമത്തില്‍ വാടകയ്ക്കു താമസിച്ചിരുന്ന പരേതനായ കുമാരന്‍കുട്ടി മേനോന്റെ ഭാര്യ ശോഭന (52), മകള്‍ വിന്ദുജ (22) എന്നിവരേയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ ഓവുചാലില്‍ കണ്ടെത്തിയത് എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കണ്ണൂര്‍ പഴയങ്ങാടിയിലെ ടി.വിനോദിനെ (43)യാണ്.

ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് ശോഭനയുടെയും വിന്ദുജയുടെയും മൃതദേഹങ്ങള്‍ കണ്ടത്. വൈകിട്ട് നാലുമണിയോടെ നായ ഒരാളുടെ കാല്‍ കടിച്ചു കൊണ്ടുപോകുന്നതു കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് വീടിനു പുറകില്‍ കുളിമുറിയോടു ചേര്‍ന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശോഭനയുടെ മൃതദേഹത്തിലെ ഇരുകാലുകളും കടിച്ചുപറിച്ച നിലയിലാണ് കാണപ്പെട്ടത്. പിന്നീട് നടത്തിയ തെരച്ചിലില്‍ വീടിനു പുറകിലെ പറമ്പില്‍ നിന്നും ഒരു കാല്‍ കണ്ടെടുത്തു. മറ്റൊരു കാലിനായി പൊലീസും ഡോഗ് സ്‌ക്വാഡും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതുകൊണ്ടു തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.ഇരുവരുടെയും മൃതദേഹങ്ങള്‍ പൊലീസ് സംരക്ഷണയില്‍ സംഭവസ്ഥലത്തു തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് വീണ്ടും പരിശോധന തുടരും.

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. ജില്ലാ പോലീസ് മേധാവി ഡോ: എ. ശ്രീനിവാസ്, ഡി.വൈ.എസ്.പി എം.കെ. സുല്‍ഫിക്കര്‍, സി.ഐ. കെ.എം. ബിജു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ വീടിനുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ബന്ധുക്കള്‍ ഇവരുടെ കൈയക്ഷരം സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തിനു സമീപത്തുനിന്ന് മണ്ണെണ്ണ പാത്രവും ലൈറ്ററും കണ്ടെടുത്തിട്ടുണ്ട്. നല്ലേപ്പിള്ളി വടക്കത്തറയില്‍ സ്ഥിരതാമസക്കാരായ ഇവര്‍ ഭര്‍ത്താവ് കുമാരന്‍കുട്ടി മേനോന്റെ മരണത്തിനു ശേഷം രണ്ടുവര്‍ഷത്തോളമായി നല്ലേപ്പിള്ളിക്കു സമീപമുള്ള ഗ്രാമത്തില്‍ വാടകയ്ക്കു താമസിച്ചു വരികയാണ്.

ടി.വിനോദിനെ (43) മരിച്ചനിലയില്‍ കണ്ണൂരില്‍ ആണ് കണ്ടെത്തിയത്. എരിപുരത്തെ എ.ഇ.ഒ. ഓഫീസിനു സമീപത്തെ കെ.എസ്.ടി.പി. ഓവുചാലില്‍ ഇന്നലെ രാവിലെ വിനോദിന്റെ മൃതദേഹം കണ്ടെത്തിയത് ഓവുചാലില്‍ തലകീഴായി കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടന്നു കരുതുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ജില്ലയിലെ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവമായിരുന്ന വിനോദിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു.

എരിപുരത്ത് കുടിവെള്ള ടാങ്ക് പൊളിച്ചു മാറ്റി റിസോര്‍ട്ട് മാഫിയ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നിയമയുദ്ധത്തിലായിരുന്നു വിനോദ്. ഇതേത്തുടര്‍ന്നു രണ്ട് തവണ വിനോദിനു വധഭീഷണിയുണ്ടായിരുന്നു. ജീവന് ഭീഷണിയുണ്ടെന്നു കാട്ടി വിനോദ് രണ്ടു തവണ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിനോദിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് ചോദ്യം ചെയ്യുകയും വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തതു വിവാദമായിരുന്നു. രണ്ടുദിവസം മുതല്‍ വിനോദിനെ കാണാനില്ലായിരുന്നു.
കഴിഞ്ഞ ദിവസം ബാങ്കില്‍ ജോലിക്ക് ഹാജരായിരുന്നില്ല. ദന്ത ചികിത്സയ്ക്കായി മംഗലാപുരത്ത് പോകുമെന്നു പറഞ്ഞിരുന്നതിനാല്‍ അവിടേയ്ക്കു പോയെന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്. ചെറുകുന്നിലെ ഗോവിന്ദന്‍-ജാനകി ദമ്പതികളുടെ മകനാണ്. ചിത്രകാരിയായ ബീനയാണ് ഭാര്യ. മക്കള്‍: അര്‍ഹത്, കുഞ്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (5 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (5 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (6 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (6 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (8 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (8 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (9 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (9 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (9 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (9 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (10 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (10 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (10 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (10 hours ago)

Malayali Vartha Recommends