സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം... ആലപ്പുഴ സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
തലച്ചോറിനെ ബാധിക്കുന്ന ഗൗരവകരമായ അണുബാധയാണ് മസ്തിഷ്കജ്വരം അഥവാ എൻസെഫലൈറ്റിസ്. തലച്ചോറിലെ കോശങ്ങളിലുണ്ടാകുന്ന വീക്കമാണിത്. ബാക്ടീരിയ, വൈറസ്, അമീബ തുടങ്ങിയവ മൂലമോ, പ്രതിരോധ സംവിധാനത്തിലെ തകരാറുകൾ മൂലമോ ഇത് ഉണ്ടാകാം.
അതേസമയം മസ്തിഷ്ക കോശങ്ങളിലുണ്ടാകുന്ന വീക്കത്തെയാണ് എൻസെഫലൈറ്റിസ് (Encephalitis) അഥവാ മസ്തിഷ്കജ്വരം എന്ന് വിളിക്കുന്നത്. ഇത് ബാക്ടീരിയ, വൈറസ്, അല്ലെങ്കിൽ പ്രതിരോധ സംവിധാനത്തിലെ തകരാറുകൾ മൂലം ഉണ്ടാകാം. അടുത്തിടെ കേരളത്തിൽ, പ്രത്യേകിച്ച് ആലപ്പുഴയിൽ, അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
അതേസമയം മസ്തിഷ്കജ്വരത്തിന് കാരണം നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ്. ഇവയെ "തലച്ചോറ് തിന്നുന്ന അമീബ" (Brain-eating amoeba) എന്നും വിളിക്കുന്നു. കുളങ്ങൾ, തടാകങ്ങൾ, നദികൾ, മലിനമായ നീന്തൽക്കുളങ്ങൾ തുടങ്ങിയ ചൂടുള്ള ശുദ്ധജലത്തിലാണ് ഇവ കാണപ്പെടുന്നത്. മലിനജലത്തിൽ കുളിക്കുമ്പോൾ മൂക്കിലൂടെയാണ് അമീബ തലച്ചോറിലെത്തുന്നത്.
മുൻകരുതലുകൾ ഇങ്ങനെ....
കെട്ടിക്കിടക്കുന്ന വെള്ളത്തിലും, അരുവികളിലും, വൃത്തിഹീനമായ കുളങ്ങളിലും കുളിക്കുന്നത് ഒഴിവാക്കുക. സ്വിമ്മിങ് പൂളുകളിൽ ക്ലോറിനേഷൻ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ തേടുക. ഇതൊരു അപൂർവവും എന്നാൽ അതീവ മാരകവുമായ അണുബാധയാണ്.
"
https://www.facebook.com/Malayalivartha























