Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

കോളേജുകളുടെ പിടിപ്പുകേട് കാരണം അഞ്ച് ജില്ലകള്‍ക്ക് നഷ്ടമാകുന്നത് പ്രതിവര്‍ഷം 7000 ഡിഗ്രി,പി.ജി സീറ്റുകള്‍

15 JULY 2016 06:03 PM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്ത് ഡിഗ്രി കോഴ്‌സുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കെ, സര്‍ക്കാര്‍എയ്ഡഡ് കോളജുകളുടെ പിടിപ്പുകേട് കാരണം വര്‍ഷംതോറും നഷ്ടപ്പെടുന്നത് 7000 ഡിഗ്രി, പി.ജി സീറ്റുകള്‍. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍എയ്ഡഡ് കോളജുകളിലാണ് ഇത്രയും സീറ്റുകള്‍ നഷ്ടമാവുന്നത്. സീറ്റ് ലഭിക്കാതെ പതിനായിരങ്ങള്‍ പുറത്തുനില്‍ക്കുമ്പോഴാണിത്. നിയമപ്രകാരം ലഭിക്കേണ്ട സീറ്റ് വര്‍ധനക്ക് കോളജുകള്‍ രംഗത്തുവരാത്തതാണ് ഈ അവസ്ഥക്ക് കാരണം.

കോഴ്‌സ് അനുവദിച്ച കാലത്തെ സീറ്റുമായാണ് ഭൂരിപക്ഷം സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ പേരെ പ്രവേശിപ്പിച്ചാല്‍ റിസള്‍ട്ടിനെ ബാധിക്കുമെന്ന് പറഞ്ഞാണ് കോളജുകളുടെ പിന്മാറ്റം.അഞ്ചു ജില്ലകളിലെ 80ഓളം സര്‍ക്കാര്‍എയ്ഡഡ് കോളജുകളിലായി ഡിഗ്രിക്ക് 5812ഉം പി.ജിക്ക് 1219ഉം അധിക സീറ്റുകളാണ് എല്ലാ വര്‍ഷവും നഷ്ടമാവുന്നത്. സര്‍ക്കാറിന് സാമ്പത്തികബാധ്യതയൊന്നുമില്ലാഞ്ഞിട്ടും ഇക്കാര്യത്തില്‍ ആരും ഇടപെടുന്നില്ല. 

സീറ്റ് വര്‍ധന ആവശ്യപ്പെട്ട് കോളജുകള്‍ സര്‍വകലാശാലക്ക് അപേക്ഷനല്‍കുകയാണ് വേണ്ടത്. അപേക്ഷിക്കുന്നിലെന്നുമാത്രമല്ല, സര്‍വകലാശാല മാര്‍ജിനല്‍ സീറ്റ് അനുവദിച്ചാലും ഈ കോളജുകള്‍ സ്വീകരിക്കുന്നിലെന്നതാണ് വിചിത്രം. സര്‍ക്കാര്‍ കോളജുകളില്‍ ഒരെണ്ണംപോലും സീറ്റ് വര്‍ധന ആവശ്യപ്പെടാറില്ല. അണ്‍ എയ്ഡഡ് കോളജുകള്‍ കോഴ്‌സും സീറ്റുകളും വാരിക്കൂട്ടുകയും ചെയ്യുന്നു.കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ സര്‍ക്കാര്‍എയ്ഡഡ് കോളജുകളില്‍ വിവിധ കോഴ്‌സുകളിലായി ആകെ 18,722 ഡിഗ്രി സീറ്റാണുള്ളത്. സര്‍വകലാശാലാ ചട്ടപ്രകാരം ഈ കോളജുകള്‍ക്ക് 24,534 സീറ്റിന് അര്‍ഹതയുണ്ട്. വര്‍ധന ആവശ്യപ്പെടാത്തതുവഴി 5812 സീറ്റാണ് (31 ശതമാനം) നഷ്ടപ്പെടുന്നത്. പി.ജിക്ക് 2931 സീറ്റാണ് സര്‍ക്കാര്‍എയ്ഡഡ് മേഖലയിലുള്ളത്. ചട്ടപ്രകാരം ലഭിക്കേണ്ടത് 4150 സീറ്റാണ് വര്‍ഷംതോറും നഷ്ടപ്പെടുന്നതാകട്ടെ 1219 (42 ശതമാനം) സീറ്റും. 

സര്‍വകലാശാലാ ചട്ടപ്രകാരം ബിരുദ ക്‌ളാസുകളില്‍ ഭാഷാ വിഷയങ്ങള്‍ക്ക്40, ആര്‍ട്‌സ് ആന്‍ഡ് കോമേഴ്‌സ്60, ഫിസിക്‌സ്‌കെമിസ്ട്രിഗണിതം48, മറ്റ് സയന്‍സ് കോഴ്‌സുകള്‍36 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം നിജപ്പെടുത്തിയത്. പി.ജി തലത്തില്‍ ആര്‍ട്‌സ്ഭാഷഗണിതം 1520, സയന്‍സ് 12 എന്ന പ്രകാരമാണ് സീറ്റ് കണക്കാക്കിയത്. ഈ സീറ്റുനില ഭൂരിപക്ഷം കോളജുകളിലുമില്ല. കോളജുകളില്‍ ഡിഗ്രി അനുവദിക്കുന്ന വേളയില്‍ ഭാഷാവിഷയങ്ങള്‍ക്ക്24, ആര്‍ട്‌സ്40, സയന്‍സ്24 സീറ്റ് ക്രമത്തിലാണ് ലഭിക്കുക. ആദ്യ ബാച്ചിലുള്ളവര്‍ സര്‍വകലാശാലാ പരീക്ഷക്ക് ഹാജരാകുന്നതോടെ ചട്ടപ്രകാരമുള്ള സീറ്റ് വര്‍ധനക്ക് അര്‍ഹതയുണ്ട്. ഇതിനായി സര്‍വകലാശാലയില്‍ അപേക്ഷിക്കുകയാണ് വേണ്ടത്.

എന്നാല്‍, തൃശൂര്‍ മുതല്‍ വയനാട് വരെയുള്ള ജില്ലകളിലെ സര്‍ക്കാര്‍എയ്ഡഡ് കോളജുകളില്‍ ഭൂരിപക്ഷവും സീറ്റ് വര്‍ധനക്ക് ശ്രമിക്കുന്നില്ല. അപേക്ഷ നല്‍കിയാല്‍ ഒരു ഉത്തരവിലൂടെ സീറ്റ് വര്‍ധിപ്പിക്കാനുമാവും. അതേസമയം, എയ്ഡഡ് കോളജുകള്‍ നടത്തുന്ന സ്വാശ്രയ കോഴ്‌സുകളുടെ സീറ്റ് വര്‍ധനക്ക് അപേക്ഷിക്കുകയും ചെയ്യും. 

ക്‌ളാസില്‍ കൂടുതല്‍പേര്‍ എത്തുന്നതില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്ക് താല്‍പര്യമില്ല. നിയമപ്രകാരം ലഭിക്കേണ്ട സീറ്റിനെക്കുറിച്ച് വിദ്യാര്‍ഥികളും ബോധവാന്മാരല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (5 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (5 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (6 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (6 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (8 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (8 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (9 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (9 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (9 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (9 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (10 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (10 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (10 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (10 hours ago)

Malayali Vartha Recommends