Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

അനസിന്റെ വേര്‍പാടില്‍ പകച്ച് നാടും വീടും: തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫ് തൂങ്ങി മരിച്ചത് എന്തിനെന്ന ചോദ്യം മാത്രം ബാക്കി; ജോലി സമ്മര്‍ദ്ദം അലോസരപ്പെടുത്തി ഇരുന്നതായി സുഹൃത്തുക്കള്‍

16 AUGUST 2016 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...

യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍

ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...

വീട്ടിൽ കിടന്നുറങ്ങാൻ ഭയം: നിന്നെ കൊന്നുകളഞ്ഞാലും അക്കൂട്ടർ കൊന്നതാണെന്നേ നാട്ടുകാർ പറയൂ… അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടുമെന്ന് ജിജി...

മന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അനസിന്റെ മരണത്തില്‍ സംഭവിച്ചതെന്തെന്ന ചോദ്യവുമായി നാട്ടുകാരും വീട്ടുകാരും. ജോലിയിലെ ചടുലത, എപ്പോഴും പുഞ്ചിരിക്കുന്ന മുഖം, ശാന്തസ്വഭാവക്കാരന്‍ എപ്പോഴും ഐസിക്കിനൊപ്പം കാണുന്ന അതി വിശ്വസ്തന്‍ അനസിനുള്ള വിശേഷണങ്ങള്‍ തീരുന്നില്ല. എന്നിട്ടും മന്ത്രി നാട്ടില്‍ ഇല്ലാത്ത തക്കം നോക്കി എന്തിന് അനസ് മരണത്തെ പുല്‍കി എന്ന ചോദ്യവുമായി കുഴങ്ങുകയാണ് ബന്ധുക്കളും നാട്ടാരും.
തോമസ് ഐസക്കിന്റെ പെറ്റ് ആയിരുന്ന അനസ് മരണം തെരഞ്ഞെടുത്തത് മന്ത്രി അമേരിക്കയില്‍ മകളുടെ വിവാഹത്തിന് പോയ സമയത്ത് ആയത് യാദൃശ്ചികമായി. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ എത്തിയ അനസ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ ഒരു മുറിയില്‍ കയറി കതകടച്ചു തൂങ്ങി മരിക്കുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ ഭാര്യയും മകനും ഉറങ്ങി കിടന്നപ്പോള്‍ ആയിരുന്നു ആത്മഹത്യ. അടുത്ത രണ്ടു ബന്ധക്കള്‍ യാദൃശ്ചികമായി എത്തിയപ്പോള്‍ ജനലിലൂടെ തൂങ്ങി നില്‍ക്കുന്നതു കണ്ടാണ് അഴിച്ചിച്ചെടുത്താണ് ആശുപത്രിയില്‍ എത്തിച്ചത്. ഉറങ്ങി കിടന്ന ഭാര്യയും അടുത്ത വീട്ടിലേയ്ക്കു പോയ അമ്മയും ഈ സംഭവം അറിഞ്ഞിരുന്നില്ല. രാത്രിയില്‍ പൊലീസ് വീട്ടില്‍ എത്തിയപ്പോള്‍ മാത്രമാണ് മരണം അവര്‍ അറിഞ്ഞത്.
തോമസ് ഐസക്ക് വി എസ് അച്യുതാനന്ദന്റെ മന്ത്രിസഭിയില്‍ മന്ത്രി ആയിരുന്നപ്പോള്‍ മന്ത്രിയായിരുന്ന പിജെ ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു ഭാര്യ. കേരളാകോണ്‍ഗ്രസിലെ ഒരു ഉയര്‍ന്ന നേതാവിന്റെ മകളാണ് ഭാര്യ. എന്തെങ്കിലും കുടുംബ പ്രശനം ഉണ്ടായിരുന്നതായി ആരും കരുതുന്നില്ല. ഭാര്യയുമായി ഏതെങ്കിലും പ്രശ്‌നമുണ്ടെന്നു അടുത്ത സുഹൃത്തുക്കളോടു പോലും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായ ഈ മരണം എല്ലാവരെയും സങ്കടപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ്. സൗമ്യനായ അനസിന്റെ മരണം വിശ്വസിക്കാനാവാതെ വേദനിക്കുകയാണ് കാഞ്ഞിരപ്പെള്ളിയിലെ സിപിഐ(എം) പ്രവര്‍ത്തകര്‍. വളരെ സാധാരണമായ ഒരു കുടുംബത്തില്‍ ജനിച്ച്, പിതാവില്ലാതെ അമ്മ തന്നെ വളര്‍ത്തിയ അനസ് എന്നും എല്ലാവര്‍ക്കും മാതൃകയായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഈ കടുംകൈ ചെയ്തു എന്ന ചോദ്യമാണ് എല്ലാവരും പരസ്പരം ചോദിക്കുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം എല്‍എല്‍ബിയും കഴിഞ്ഞു സിപിഐ(എം) കാഞ്ഞിരപ്പള്ളി ഏരീയ സെക്രട്ടറിയായിരുന്ന പി ഷാനവാസിനൊപ്പം പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് അനസ് തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫായി ജോലിയില്‍ കയറിയത്. അന്നത്തെ സിപിഐ(എം) കോട്ടയം ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗവുമായ കെ ജെ തോമസിന്റെ പ്രത്യേക താല്പര്യപ്രകാരം ആയിരുന്നു അനസ് തോമസ് ഐസക്കിന്റെ ഓഫീസില്‍ ജോലിക്കു കയറിയത്. അഞ്ചു വര്‍ഷം തോമസ് ഐസക്കിനൊപ്പം തുടര്‍ന്ന അനസ് ഭരണം പോയിട്ടും തലസ്ഥാനത്തുനിന്നും തിരികെ പോയില്ല. മനുഷ്യാവകാശ കമ്മിഷന്‍ അംഗമായിരുന്ന ജസ്റ്റിസ് നടരാജന്റെ പി എ ആയി കഴിഞ്ഞ അഞ്ചു വര്‍ഷം അനസ് ജോലിയില്‍ തുടര്‍ന്നു.
പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫി നിയമനത്തില്‍ ഏറെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും അനസിനെ വേണമെന്നു തോമസ് ഐസക്ക് തന്നെ പാര്‍ട്ടിയോടു ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും മറ്റും ഐസക്കിനൊപ്പം പൂര്‍ണ്ണസമയം ചെലവഴിച്ച അനസിനുള്ള അംഗീകാരമായിരുന്നു തോമസ് ഐസക്കിന്റെ ക്ഷണം. ഒട്ടേറെ പദ്ധതികള്‍ സ്വപ്‌നം കാണുന്ന തോമസ് ഐസക്കിനൊപ്പം രാത്രിയും പകലും ഉറക്കമിളച്ചാണ് അനസ് ജോലി ചെയ്തിരുന്നത്. ഒരു പക്ഷേ ജോലിയിലെ അധിക സമ്മര്‍ദ്ദമാകാം ഇങ്ങനെ ഒരു കടുംകൈയ്ക്കും അനസിനെ പ്രേരിപ്പിച്ചത് എന്നു ചില സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ ആറ് വയസുള്ള കുഞ്ഞിനെയും പ്രേമിച്ചു വിവാഹം കഴിച്ച ഭാര്യയെയും തനിച്ചാക്കി ഒറ്റയ്ക്കു പോകാന്‍ തോന്നുന്ന മനസ് അനസിന് എങ്ങനെ ഉണ്ടായി എന്നു ചോദിക്കുന്ന സുഹൃത്തുക്കളും ഉണ്ട്. അനസിന്റെ എടുത്തു ചാട്ടത്തില്‍ തീര്‍ന്നത് ഒരു കുടുംബത്തിന്റെ എല്ലാമെല്ലാമായ അത്താണിയാണ്. ആ കുടുംബത്തിനിത് താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ. അനസ് നിനക്ക് വിട തിരക്കുകള്‍ ഇല്ലാത്ത ലോകത്തേക്ക്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (5 minutes ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (8 minutes ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (31 minutes ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (34 minutes ago)

CHANDRAYAN 3 എങ്ങനെ ഇത് സംഭവിച്ചു  (45 minutes ago)

PM MODI മോദിയുടെ അടുത്ത ലക്ഷ്യം മമത  (48 minutes ago)

ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരു  (1 hour ago)

അനന്തപുരിയെ വികസിപ്പിക്കും; ബിജെപി തിരുവനന്തപുരം കോർപറേഷൻ ഭരിക്കുമെന്ന് ബിജെപി സ്ഥാനാർഥി കരമന അജിത്ത്  (1 hour ago)

വീട്ടിൽ കിടന്നുറങ്ങാൻ ഭയം: നിന്നെ കൊന്നുകളഞ്ഞാലും അക്കൂട്ടർ കൊന്നതാണെന്നേ നാട്ടുകാർ പറയൂ… അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടുമെന്ന് ജിജി...  (2 hours ago)

വാസു വന്നപ്പോൾ ദുർ നിമിത്തങ്ങൾ  (2 hours ago)

പൊട്ടി ചിതറുന്ന ദാമ്പത്യങ്ങളിൽ പലപ്പോഴും തകർന്ന് പോവുന്നത് പാവം കുഞ്ഞുങ്ങളാണ്;അച്ഛന് വേറെ താവളവും അമ്മയ്ക്ക് വേറെ കൂട്ടും ആവുമ്പോൾ തീർത്തും നിസ്സഹായർ ആവുന്നത് പാവം കുട്ടികളാണ്; നിർണായകമായ കുറിപ്പ് പങ്  (2 hours ago)

നെടുമങ്ങാട് ഗ്യാസ് ലോറി മറിഞ്ഞ് അപകടം  (2 hours ago)

ക്രീയാത്മക പ്രതിപക്ഷമായി ബിജെപി തിരുവനന്തപുരം നഗരസഭയിൽ പെരുമാറിയതിൻ്റെ ഫലമായാണ് അഴിമതികൾ തുറന്ന് കാട്ടാനായത്; ബിജെപി ലക്ഷ്യം വികസിത അനന്തപുരിയാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

'കാലേവാരി ചുമരിലടിക്കും'.. SFI-ക്കാരന്റെ കൊലവിളി..! തെമ്മാടിത്തരം ക്യാമ്പസിന് പുറത്ത്,ഗവർണ്ണർ നേരിട്ടിറങ്ങി..!  (2 hours ago)

അര്‍ബന്‍ നക്‌സലുകള്‍ക്കും രാജ്യവിരുദ്ധസംഘത്തിനും വളം വയ്ക്കുന്ന രാഹുലിന്റെ മുഖത്തേറ്റ അടിയാണ് ബീഹാര്‍ ഫലം; ബീഹാറിനെ കേരളവും മാതൃകയാക്കണമെന്ന് ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍  (2 hours ago)

Malayali Vartha Recommends