Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

ആറ് ദിവസം ചിക്കന്‍ ബിരിയാണിയും ഒരു ദിവസം മട്ടനും: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അഥവാ ഗോവിന്ദചാമിയുടെ സുഖവാസകേന്ദ്രം

24 SEPTEMBER 2016 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയത്തിന് പിന്നാലെ വ്യാപക അക്രമം ; സിപിഎം-ബിജെപി സംഘർഷം; ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ബോംബേറ്; സ്കൂട്ടർ പൊട്ടിത്തെറിച്ച് ഒരു മരണം

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും ;ജനാധിപത്യത്തിന്റെ സൗന്ദര്യം എന്ന് ശശി തരൂർ ; പ്രധാനമന്ത്രിയെ സ്വീകരിക്കാൻ തയ്യാറായി ബി.ജെ.പി മേയർ

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി കുട്ടികളടക്കം 9 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്

ആര്യ രാജേന്ദ്രന് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍

കേരളാ ജയില്‍ സൂപ്പര്‍ ജെയിലെന്ന് ഗോവിന്ദച്ചാമിയുടെ കമന്റ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഖവാസ ജീവിതത്തില്‍ കേരളത്തെ നൊമ്പരപ്പെടുത്തിയ സൗമ്യ വധക്കേസിലെ പ്രതികഴിയുമ്പോള്‍ അത് കേരള സമൂഹത്തിന് ഒട്ടാകെ അപമാനം. ജയില്‍വാസം ആസ്വദിക്കുകയാണിയാള്‍. സമയത്തിന് ഭക്ഷണം സുഖ ജീവിതം. പണിയെടുക്കേണ്ട, വാദിക്കാന്‍ കൊടികെട്ടിയ വക്കീലന്‍മാര്‍.
മുന്‍പത്തെ പോലെ ട്രെയിനിലും റോഡിലും ഭിക്ഷയാചിച്ച് അലയേണ്ട, ഭക്ഷണത്തിന് വേണ്ടി ആരുടെ മുന്നിലും കൈനീട്ടേണ്ട. എല്ലാം കൃത്യസമയത്ത് എത്തിച്ചുകൊടുക്കാന്‍ യൂണിഫോമിട്ട പോലീസുകാര്‍. മൃഷ്ടാന്നഭോജനം, ഒരു ജോലിയും ചെയ്യാതെ സുഖകരമായ ഉറക്കം, ടിവി കാണാനുള്ള സൌകര്യം, സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ചികിത്സ. നിരാലംബയായ പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയവന് ശിക്ഷയെന്ന പേരില്‍ ഭരണംകൂടം നല്‍കുന്ന പാരിതോഷികങ്ങള്‍ ഇതൊക്കെയാണ്. ജയിലിലെ ഗോവിന്ദച്ചാമിയുടെ സുഖജീവിതത്തെക്കുറിച്ച് 
വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ് ഗോവിന്ദച്ചാമി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കില്‍ സുഖലോലുപനായി കഴിയുകയാണ് ഇയാളിപ്പോള്‍. കോടതി ഉത്തരവ് ഔദ്യോഗികമായി ലഭിക്കാത്തതിനാല്‍ ജയിലിലെ ഭാരിച്ച ജോലികളൊന്നും ഗോവിന്ദച്ചാമിയെക്കൊണ്ട് ചെയ്യിക്കാന്‍ തുടങ്ങിയിട്ടില്ല. ഒരു കൈയില്ലാത്തതിനാല്‍ ജോലിയില്‍ ഇളവുകിട്ടാനും സാധ്യതയുണ്ട്. ആദ്യകാലങ്ങളില്‍ അക്രമസ്വഭാവം കാണിച്ചിരുന്ന ചാമി ഇപ്പോള്‍ ശാന്തനാണ്. ആരോടും ഒരു വഴക്കിനുംപോകാതെ മൂന്നുനേരം മൃഷ്ടാന്നഭോജനവും ഉറക്കവും.
ആഴ്ചയില്‍ രണ്ടുദിവസം മീന്‍കറിയും ചോറും, ഒരുദിവസം മട്ടന്‍ കറി. മൂന്നുദിവസം സസ്യാഹാരം ഇതാണ് ജയിലിലെ മെനു. പക്ഷെ ഇവയൊന്നും ഇല്ലാത്ത ദിവസങ്ങളില്‍ ജയില്‍ ബിരിയാണിയാണ് ഗോവിന്ദച്ചാമി കഴിക്കാറ്. സഹോദരന്‍ സുബ്രഹ്മണ്യന്‍ കൃത്യമായി പണം എത്തിക്കുന്നതിനാല്‍ ജയിലിലുണ്ടാക്കുന്ന ഫ്രീഡം ബിരിയാണി വാങ്ങാന്‍ യാതൊരു തടസവുമില്ല. പ്രാതലിന് ഇഡ്ഡലി, ദോശ, ചപ്പാത്തി.. തുടങ്ങിയ വിഭവങ്ങള്‍. ആവശ്യത്തിന് പണം കയ്യിലുള്ളതിനാല്‍ ജയിലിലുണ്ടാക്കുന്ന ചപ്പാത്തിയോ ചിക്കന്‍കറിയോ ബിരിയാണിയോ അങ്ങനെ ഇഷ്ടമുള്ളതെന്തും ചാമി വാങ്ങിക്കഴിക്കും. ഭക്ഷണകാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറാകാത്ത ഗോവിന്ദച്ചാമി ഒരിക്കല്‍ ബിരിയാണിയില്ലാത്തതിനാല്‍ ജയിലിലെ ക്യാമറ തല്ലിപ്പൊളിക്കുകയും ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിന് ലഭിച്ചത് അഞ്ചുമാസത്തെ അധിക തടവുശിക്ഷ മാത്രം. കൂടിയ അളവില്‍ ഭക്ഷണം കഴിക്കുന്ന ചാമിക്ക് കൊളസ്‌ട്രോളോ ഹൃദയസംബന്ധമായ രോഗങ്ങളോ പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണ് ജയിലധികൃതരുടെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ചികിത്സകൂടി വേണ്ടിവരും.
ഭ്രാന്തന്‍മാര്‍, എയ്ഡ്‌സ് രോഗികള്‍, അക്രമകാരികള്‍ തുടങ്ങി അതീവ സുരക്ഷ ആവശ്യമുള്ളവര്‍ താമസിക്കുന്ന ബ്ലോക്കിലാണ് ഇയാളുടെ വാസം. വിമുക്തഭടന്മാരായ നാല് ജയില്‍ ജീവനക്കാരുടെ നിരീക്ഷണം എപ്പോഴും ഗോവിന്ദച്ചാമിക്ക് മേലുണ്ട്. ജോലിയൊന്നും ചെയ്യാനില്ലാത്തതിനാല്‍ മിക്കവാറും സമയങ്ങളില്‍ ഉറങ്ങാറാണ് പതിവ്. 110 പേരുള്ള ബ്ലോക്കില്‍ ടിവി കാണാനും സംവിധാനമുണ്ട്. ശിക്ഷ ജീവപര്യന്തമായി കുറഞ്ഞതിനാല്‍ ഇനിയുള്ള കാലം സുഖവാസം തുടരാമെന്ന സന്തോഷം ഗോവിന്ദച്ചാമിയുടെ മുഖത്ത് പ്രകടമാണെന്ന് ജയില്‍ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണത്രെ ഗോവിന്ദച്ചാമിയുടെ നടപ്പ്. ഇതിലും സുരക്ഷിതമായ ഒരിടം ലോകത്ത് വേറെയില്ലെന്ന നിലയിലാണ് ഗോവിന്ദച്ചാമിയുടെ ചിന്ത.
ആകെ രണ്ടുപേര്‍ മാത്രമാണ് ഇയാളെ കാണാന്‍ ഇതുവരെ ജയിലിലെത്തിയിട്ടുള്ളത്. അനിയന്‍ സുബ്രഹ്മണ്യനും അഡ്വ. ബിഎ ആളൂരും മാത്രം. ഇവരെയല്ലാതെ മറ്റൊരാളെ ഗോവിന്ദച്ചാമി ഫോണില്‍ വിളിച്ചിട്ടുമില്ല. സുബ്രഹ്മണ്യന്‍ സേലത്തെ അറിയപ്പെടുന്ന മോഷ്ടാവാണ്. പിടിച്ചുപറിക്കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. മോഷണത്തിലൂടെ ലഭിക്കുന്ന പണമാണ് ഇയാള്‍ ഗോവിന്ദച്ചാമിക്ക് നല്‍കുന്നത്. ആകാശപ്പറവകള്‍ എന്ന സംഘടനക്ക് താനുമായി ഒരു ബന്ധവുമില്ലെന്നും തന്റെ കേസ് വാദിക്കുന്നതിലൂടെ പ്രശസ്തി മാത്രമാണ് അഡ്വ. ബി എ ആളൂര്‍ ലക്ഷ്യമിടുന്നതെന്നും ഗോവിന്ദച്ചാമി ജയിലധികൃതരോട് പറയുന്നുണ്ട്. ഗോവിന്ദച്ചാമിയെ ജയിലിനുള്ളില്‍ സഹതടവുകാര്‍ ആക്രമിക്കുമോയെന്ന ആശങ്കയിലാണ് ജയില്‍ ജീവനക്കാര്‍. അതുകൊണ്ടുതന്നെ എപ്പോഴും ഇയാളെ നിരീക്ഷിക്കാന്‍ ജയിലില്‍ സംവിധാനമുണ്ട്.
എന്തായാലും കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ സൗമ്യയെ ഇല്ലാതാക്കിയയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഖിക്കുകയാണ്. കുറ്റവാളികള്‍ക്ക് സുഖവാസ ജീവിതം നല്‍കുന്ന ജയിലുകള്‍ കൂടതലാളുകളെ തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ അതിനെ കുറ്റം പറയാന്‍ പറ്റുമോ. സത്യത്തില്‍ ഇരക്കും കുടുംബത്തിനും കണ്ണീരും പരിഹാസവും പുച്ഛവും കൊലയാളിക്ക് സുഖവാസവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (16 minutes ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (34 minutes ago)

തയ്യാറായി ബി.ജെ.പി മേയർ  (48 minutes ago)

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി കുട്ടികളടക്കം 9 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്  (10 hours ago)

ആര്യ രാജേന്ദ്രന് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം  (10 hours ago)

വളര്‍ത്തു തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം  (11 hours ago)

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍  (11 hours ago)

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി  (12 hours ago)

തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേ  (13 hours ago)

ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുക  (13 hours ago)

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ..?  (13 hours ago)

പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...  (13 hours ago)

ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ ര  (13 hours ago)

തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (16 hours ago)

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (16 hours ago)

Malayali Vartha Recommends