റഷ്യൻ പ്രസിഡന്റിന്റെ അവഗണനയിൽ ലോകത്തിനുമുന്നിൽ നാണംകെട്ട് പാക് പ്രധാനമന്ത്രി; പുടിന്‍ പിച്ചക്കാര്‍ക്ക് വേണ്ടി സമയം ചെലവഴിക്കാറില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ 40 മിനിറ്റ് ഷെരീഫിന് കാത്തിരിക്കേണ്ടി വന്നു. ക്ഷമകെട്ടപ്പോൾ മറ്റൊരു മീറ്റിങ്ങിലായിരുന്ന പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറി. ഒന്നിരിക്കാൻ പോലും ക്ഷണം കിട്ടാതെ 10 മിനിട്ട് അവിടെ നിന്ന് ഷെരീഫ് സ്ഥലം കാലിയാക്കി. ഈ സംഭവങ്ങളുടെ വീഡിയോ റഷ്യൻ ടിവി ചാനലായ ആർടി വഴി ലോകമാകെ പ്രചരിച്ചു .
രാജ്യത്തിന്റെ നിഷ്പക്ഷ നിലപാടിന്റെ 30-ാം വാർഷികത്തിനോടനുബന്ധിച്ച് തുർക്ക്‌മെനിസ്ഥാനിൽ നടന്ന ഒരു അന്താരാഷ്‌ട്ര ഫോറത്തിലാണ് സംഭവം. ഈ യോഗത്തിനിടെ റഷ്യൻ പ്രസിഡന്റും പാക് പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നിശ്്ചച്ചിരുന്നതാണ്. എന്നാൽ 40 മിനിട്ട് ഇവർ കാത്തിരുന്നിട്ടും പുടിൻ വന്നില്ല. തുടർന്ന് ഷെരീഫ് അക്ഷമനായി തുർക്കി പ്രസിഡന്റ് എർദോഗനു േപുടിനും ചർച്ച നടത്തുന്ന മുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ട് രാജ്യങ്ങളിലെ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തുമ്പോള്‍ ആ മുറിയിലേക്ക് ഇടിച്ചുകയറുക വഴി ഷെഹ്ബാസ് ഷെരീഫ് നയതന്ത്ര മര്യാദകള്‍ കാറ്റില്‍ പറത്തി എന്നാണ് പലരും വിമര്‍ശിക്കുന്നത്.
വാതിലിന് കാവൽ നിന്നിരുന്ന റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഷെരീഫിനെയും മന്ത്രിയേയും തടഞ്ഞില്ല. എന്നാൽ ഒപ്പം ചെന്നവരെ വിലക്കിയത് വീഡിയോയിൽ കാണാം. അകത്തുകടന്ന ഷെരീഫന് ഇരിക്കാനിടം കിട്ടിയില്ല. 10 മിനിറ്റിനുശേഷം ഷെരീഫ് ഇറങ്ങിപ്പോയതാണ് റിപ്പോർട്ട്.
ഇന്റർനാഷണൽ ഫോറം ഫോർ പീസ് ആൻഡ് ട്രസ്റ്റ്, തുർക്ക്‌മെനിസ്ഥാനിലെ അഷ്ഗാബത്തിലാണ്. ഇന്റർനാഷണൽ ഫോറം ഫോർ പീസ് ആൻഡ് ട്രസ്റ്റ് പരിപാടി അവിടെയാണ് സംഘടിപ്പിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, തുർക്കി പ്രസിഡന്റ് എർദോഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തു. ഉക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ച് എർദോഗനും പുടിനും വിപുലമായ ചർച്ചകൾ നടത്തി.
സോഷ്യൽ മീഡിയയിൽ ഈ സംഭവം വൻ ചർച്ചയായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ കടുത്ത പരിഹാസം ഉയരുന്നു. പുടിന്‍ പിച്ചക്കാര്‍ക്ക് വേണ്ടി സമയം ചെലവഴിക്കാറില്ലെന്നതായിരുന്നു ഒരു കമന്‍റ്. പുടിന്‍ പരിഹസിച്ച് പൊട്ടിരിക്കുന്ന വീഡിയോകളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. ചൈനയില്‍ ഷീ ജിന്‍പിങ്ങും പുടിനും മോദിയും ചര്‍ച്ച ചെയ്യുമ്പോള്‍ അന്തം വിട്ട് ചുമരും ചാരി നില്‍ക്കുന്ന ഷെഹ്ബാസ് ഷെരീഫിന്റെ ചിത്രവും ചിലര്‍ പരിഹാസപൂര്‍വ്വം പങ്കുവെയ്‌ക്കുന്നുണ്ട്. അക്ഷമയോടെ പ്രവര്‍ത്തിച്ച ഷെഹ്ബാസ് ഷെരീഫ് എന്ന് പറഞ്ഞ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടുന്ന സ്പൈഡര്‍മാന്റെ ചിത്രമാണ് ചിലര്‍ പങ്കുവെച്ചത്.
https://www.facebook.com/Malayalivartha






















