Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

വാടക കുടിശിക വരുത്തിയതില്‍ കേസെടുത്തത് കോടതി നിര്‍ദ്ദേശ പ്രകാരം; പ്രതികാര നടപടിയായി ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി

26 OCTOBER 2016 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

സിബിഐ വിജിലന്‍സ് തുറന്ന പോരിലേക്കോ. സര്‍വീസ് ചട്ടലംഘന ഹര്‍ജിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സിബിഐ എടുക്കുന്ന നിലപാടില്‍ അവ്യക്തത. ജേക്കബ് തോമസിനെ കുടുക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ കേന്ദ്ര ഏജന്‍സിയുടെ താല്‍പ്പര്യമാണ് ചര്‍ച്ചയാകുന്നത്. 2009ല്‍ കെടിഡിഎഫ്‌സി മാനേജിങ് ഡയറക്ടറായിരിക്കെ മൂന്നു മാസത്തെ അവധിയെടുത്തു കൊല്ലം ടികെഎം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഡയറക്ടറായി ജോലി ചെയ്‌തെന്നും പ്രതിഫലം പറ്റിയെന്നുമാണു പരാതി. ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് ജേക്കബ് തോമസ് വിശദീകരിക്കുകയും അത് മുഖവിലയ്‌ക്കെടുക്ക് കേരള സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതുമാണ്. ഇക്കാര്യത്തില്‍ കിട്ടയ പണം ജേക്കബ് തോമസ് തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ സിബിഐ എന്ത് അന്വേഷണം നടത്താനാണെന്നതാണ് ഉയരുന്ന ചോദ്യം. എല്ലാം സുവ്യക്തമാണ്.
അതിനിടെ തനിക്കെതിരെ അന്വേഷണം നടത്താന്‍ തയാറാണെന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സിബിഐക്കെതിരെ പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സിബിഐ ഡയറക്ടര്‍ക്കു കത്തയച്ചു. തനിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം നടപടിക്രമം പാലിക്കാതെയാണെന്നു ജേക്കബ് തോമസ് കത്തില്‍ ചൂണ്ടിക്കാട്ടി. സിബിഐയ്‌ക്കെതിരെ വിജിലന്‍സ് കേസെടുക്കാനുള്ള തീരുമാനം വന്നതിന്റെ പ്രതികാരമാണ് ഈ നടപടിയെന്നും വിലയിരുത്തലുണ്ട്. എറണാകുളം പൊതുമരാമത്തു റസ്റ്റ് ഹൗസ് ഉപയോഗിച്ച ഇനത്തില്‍ ഒന്‍പതു ലക്ഷം രൂപ വാടക നല്‍കാത്ത സംഭവത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍, സിബിഐ കൊച്ചി സൂപ്രണ്ട്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന് പ്രതികാരമായാണ് സിബിഐ നടപടിയെന്നാണ് ആക്ഷേപം.
1999-2007 വര്‍ഷത്തിലാണു സിബിഐ വാടക കുടിശിക വരുത്തിയത്. റസ്റ്റ് ഹൗസിലെ 18,19 നമ്പര്‍ മുറികളാണു സിബിഐ സ്ഥിരമായി കൈവശം വച്ച് ഉപയോഗിച്ചത്. സംഭവത്തില്‍ കേസെടുക്കണമെന്ന ഹര്‍ജിയെ തുടര്‍ന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണു കേസെടുക്കാന്‍ ഉത്തരവിട്ടത്. വാടകകുടിശിക പിരിച്ചെടുക്കാന്‍ 2015 ല്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും വീഴ്ചവരുത്തിയ കുറ്റത്തിനാണു ജില്ലാ കലക്ടര്‍ക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും കേസില്‍ ഉള്‍പ്പെടുത്തിയത്. വാടക നല്‍കാതെ എട്ടുവര്‍ഷം റസ്റ്റ് ഹൗസിലെ രണ്ടു മുറികള്‍ കൈവശം വച്ചതിന്റെ വിശദീകരണം ആരാഞ്ഞു സിബിഐക്കും വിജിലന്‍സ് കത്തു നല്‍കിയിരുന്നു. അതും അവഗണിക്കപ്പെട്ടതോടെയാണു നിയമനടപടികളുമായി മുന്നോട്ടു പോയത്. വടകര, തലശേരി, കൊല്ലം റസ്റ്റ് ഹൗസുകളും സിബിഐ വാടക നല്‍കാതെ ഉപയോഗിക്കുന്നതായി പരാതിയുണ്ട്. സിബിഐയ്‌ക്കെതിരെ കേസെടുത്താല്‍ ജേക്കബ് തോമസിനേയും വെറുതെവിടില്ലെന്നാണ് കേന്ദ്ര ഏജന്‍സിയുടെ നിലപാട്. അങ്ങനെ കേരളത്തിലെ അഴിമതിക്കാരുടെ ഗൂഢാലോചനയില്‍ സിബിഐയും വീണു.
സിബിഐയുടെ കേസെടുക്കല്‍ തീരുമാനത്തില്‍ ഡിജിപി പദവിയിലുള്ള ഉദ്യോഗസ്ഥനെ സംബന്ധിച്ച കാര്യത്തില്‍ നിലപാടെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം പാലിച്ചില്ല. സിബിഐ നിലപാട് അസാധാരണമാണ്. സിബിഐ ഡയറക്ടറുടെ അറിവോടെയാണോ ഈ സത്യവാങ്മൂലം നല്‍കിയതെന്നതും നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് സിബിഐ ഡയറക്ടര്‍ക്ക് ജേക്കബ് തോമസ് കത്തയച്ചത്. ജേക്കബ് തോമസിന്റെ നടപടി കുറ്റകരമായ പെരുമാറ്റച്ചട്ട ലംഘനമാണെന്നും സിബിഐയുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്തടിസ്ഥാനത്തിലാണ് ഈ പരാമര്‍ശമെന്നും കത്തില്‍ ചോദിക്കുന്നു. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് സര്‍ക്കാരിനു കൈമാറാന്‍ പോലും സിബിഐ തയാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജേക്കബ് തോമസ് സര്‍വീസ് ചട്ടം ലംഘിച്ചെന്ന പരാതി അന്വേഷിക്കാന്‍ തയാറാണെന്നാണു കഴിഞ്ഞ ദിവസം സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. സീനിയര്‍ ഉദ്യോഗസ്ഥന്‍ വ്യക്തിഗത നേട്ടത്തിനായി ഔദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്നും മറ്റുമുള്ള ഗുരുതര ആരോപണങ്ങള്‍ ഹര്‍ജിയില്‍ ഉള്ളതിനാല്‍ കേസ് ഏറ്റെടുക്കാമെന്നാണു സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കൂത്തുപറമ്പ് സ്വദേശി സത്യന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സിബിഐയുടെ വിശദീകരണം. ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയെന്ന വാദത്തില്‍ കഴമ്പില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്നു ചൂണ്ടിക്കാട്ടി സിബിഐ രംഗത്തെത്തിയത്. സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും ജേക്കബ് തോമസ് കൈമാറി. സംശയത്തോടെയും ഒപ്പം കൗതുകത്തോടെയമാണ് രണ്ട് ഉന്നത ഏജന്‍സികള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലുകള്‍ കാണപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (3 minutes ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (16 minutes ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (42 minutes ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (2 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (2 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (2 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (2 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്  (2 hours ago)

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (3 hours ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (3 hours ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (3 hours ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (3 hours ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (3 hours ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (3 hours ago)

Malayali Vartha Recommends