Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ലക്ഷ്മി നായരുടെ ഫേസ്ബുക്ക് ലൈവിന് പച്ചത്തെറി...

26 JANUARY 2017 11:57 AM IST
മലയാളി വാര്‍ത്ത

മാതൃഭൂമിയുടെ ഫേസ്ബുക്ക് പേജില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ലൈവ്. ലോ അക്കാദമിയില്‍ പ്രിന്‍സിപ്പലിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമരം നടക്കുന്നതിനിടെയാണ് ലക്ഷ്മി നായര്‍ തത്സമയ പ്രതികരണവുമായി രംഗത്ത് എത്തിയത്.

കോളേജ് മാനേജ്‌മെന്റിനെ ന്യായീകരിച്ചു കൊണ്ടാണ് മുഴുവന്‍ സമയവും ലക്ഷ്മി നായരുടെ പ്രതികരണം. ലൈവിന് താഴെ തെറിവിളികളും എതിര്‍വാദങ്ങളും നിറയുകയായിരുന്നു. , വീഡിയോ വാദങ്ങള്‍ നിരത്തി ലക്ഷ്മി നായര്‍ കോളേജിലെ സമരം ന്യായമായ വിഷയങ്ങള്‍ക്കല്ല എന്നാണ് വാദിക്കുന്നത്.


പ്രിന്‍സിപ്പലായ തന്നെ മാത്രം ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ള സമരമാണ് ലോ അക്കാദമിയില്‍ നടക്കുന്നത് എന്നാണ് ലക്ഷ്മി നായരുടെ വാദം. ന്യായമായ ആവശ്യങ്ങള്‍ ചെയ്ത് കൊടുക്കാമെന്നു പറഞ്ഞിട്ടും സമരം നീട്ടുന്നുവെന്നും പ്രിന്‍സിപ്പല്‍ ആരോപിക്കുന്നു.

കത്തിമുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടാം എന്ന് കരുതിയാല്‍ വിട്ടുകൊടുക്കില്ലെന്നും ലക്ഷ്മി നായര്‍ പറയുന്നു. സമരത്തിന് നടക്കുന്നവര്‍ പലരും ഇന്റേണല്‍ മാര്‍ക്ക് പ്രശ്‌നമുള്ളവരും ഹാജര്‍ ഇല്ലാത്തവരുമാണ്. അതുകൊണ്ടാണ് അവര്‍ തനിക്കെതിരെ തിരിഞ്ഞതെന്നും ലക്ഷ്മി നായര്‍ ആരോപിക്കുന്നു.



കുട്ടികളെ വഴക്കുപറയുന്നത് അവരുടെ നന്മയ്ക്ക് വേണ്ടിയാണെന്നും സമരം നടത്തി കോളേജിന്റെ അഫിലിയേഷന്‍ കളഞ്ഞാല്‍ നഷ്ടം കുട്ടികള്‍ക്ക് തന്നെയാണെന്നും ലക്ഷ്മി നായര്‍ പറയുന്നു. സമരം ഇപ്പോള്‍ കുട്ടികളുടെ കയ്യില്‍ നിന്നും മറ്റൊരു തലത്തിലേക്ക് എത്തിച്ചേര്‍ന്നുവെന്നും അവര്‍ പറയുന്നു. തനിക്കെതിരെ ഉളള ജാതി അധിക്ഷേപം സംബന്ധിച്ച ആരോപണങ്ങളെയും ലക്ഷ്മി നായര്‍ തള്ളിക്കളയുന്നു. താന്‍ ഒരിക്കലും കുട്ടികളെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല എന്നാണ് അവര്‍ പറയുന്നത്. 27 വര്‍ഷമായി തന്നെ അറിയുന്നവര്‍ ഈ ആരോപണം വിശ്വസിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

പെണ്‍കുട്ടികളുടെ ബാത്ത്‌റൂമില്‍ ക്യാമറയുണ്ടെന്നും അതിന്റെ ദൃശ്യങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് കാട്ടിക്കൊടുത്തുവെന്നും ഉള്ള ആരോപണങ്ങളെ ലക്ഷ്മി നായര്‍ തള്ളിക്കളയുന്നു. വാര്‍ഡന്റെ കയ്യിലുള്ള ദൃശ്യങ്ങള്‍ തനിക്ക് മൊബൈലില്‍ ലഭിക്കില്ലെന്നും ലക്ഷ്മി നായര്‍ വിശദീകരിക്കുന്നു. വിദ്യാര്‍ത്ഥിനിയെ അസഭ്യം പറയുന്ന ഓഡിയോയും ലക്ഷ്മി നായര്‍ തള്ളിക്കളയുന്നു. ഇക്കാലഘട്ടത്തില്‍ അത്തരം ഓഡിയോകള്‍ വിശ്വാസ്യയോഗ്യമല്ലെന്നും ലക്ഷ്മി നായര്‍ പറയുന്നു.



ന്യായീകരണങ്ങളെ പച്ചത്തെറി വിളിച്ചാണ് പലരും എതിരേറ്റിരിക്കുന്നത്. ലക്ഷ്മി നായരുടെ ലൈവ് സംപ്രേഷണം ചെയ്തതിന് മാതൃഭൂമിയെ തെറിവിളിക്കുന്നവരും കുറവല്ല. ഫേസ്ബുക്ക് തെറിവിളികള്‍ക്കപ്പുറം ലക്ഷ്മി നായരുടെ വാദങ്ങള്‍ പൊളിച്ചടുക്കുന്ന എതിര്‍വാദങ്ങളും നിരവധിയാണ് ഉയര്‍ന്നു വന്നത്. ലക്ഷ്മി നായര്‍ രാജി വെച്ച് പുറത്ത് പോയതിന് ശേഷം ന്യായീകരിച്ചാല്‍ മതിയെന്നാണ് ചിലരുടെ കമന്റ്.

പ്രിന്‍സിപ്പലിനെ കുറിച്ച് കുട്ടികള്‍ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്നും എന്തെങ്കിലും കാര്യമുണ്ടാകുമെന്നും കമന്റുകള്‍ വരുന്നു. ഇത്രയും വലിയ സംഭവം സംഘടിപ്പിച്ചവര്‍ മണ്ടന്മാരല്ലെന്നും കമന്റുകളുണ്ട്. പുതിയ സരിതയെന്ന് ചിലര്‍ വ്യക്തിപരമായ ആക്രമണങ്ങളും കണക്കിനുണ്ട്. ഇത്തരം ന്യായങ്ങള്‍ കൈരളിയില്‍ ചെന്ന് പറഞ്ഞാല്‍ മതിയെന്നും ചിലര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (1 hour ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (1 hour ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (1 hour ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (2 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (2 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (3 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (3 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (3 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (3 hours ago)

ഗാസ ചാരക്കൂമ്പാരം  (3 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (4 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (4 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (4 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (4 hours ago)

Malayali Vartha Recommends